For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

FIFA World Cup 2022: എംബാപ്പെയുടെ ഗോളും നിയമലംഘനം! തെളിവുമായി റഫറി

എക്‌സ്ട്രാ ടൈമിലെ ഗോളിനെതിരേയാണ് വിമര്‍ശനമുയരുന്നത്

mbappe goal

ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിനു തിരശീല വീണിട്ട് ഒരാഴ്ച പിന്നിടുകയാണ്. ഫുട്‌ബോള്‍ പ്രേമികളുടെ ഹൃദയമിടിപ്പ് കൂട്ടിയ ക്ലാസിക്ക് ഫൈനലില്‍ ഫ്രാന്‍സിനെ കൊമ്പുകുത്തിച്ച് അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടിരുന്നു. എക്‌സ്ട്രാ ടൈമിലേക്കും, പെനല്‍റ്റി ഷൂട്ടൗട്ടിലേക്കും നീണ്ട പോരിലായിരുന്നു ഇതിഹാസ താരം ലയണല്‍ മെസ്സിയുടെയും സംഘത്തിന്റെയും കിരീട ധാരണം.

എന്നാല്‍ ഈ കളിയില്‍ എക്‌സ്ട്രാ ടൈമിന്റെ ആദ്യപകുതിയില്‍ അര്‍ജന്റീനയെ 3-2നു മുന്നിലെത്തിച്ച ഗോളിനെതിരേ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ബോള്‍ ഗോള്‍ലൈന്‍ കടക്കുന്നതിനു മുമ്പ് തന്നെ പകരക്കാരുടെ നിരയിലുണ്ടായിരുന്ന ചില അര്‍ജന്റൈന്‍ താരങ്ങള്‍ പിച്ചിനക്കത്തേക്കു കയറി നില്‍ക്കുന്നതായി കാണാമായിരുന്നുവെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയത്.

ഈ ഗോള്‍ റഫറി അനുവദിക്കരുതായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാദങ്ങളോടു പ്രതികരിച്ചിരിക്കുകയാണ് ഫൈനല്‍ നിയന്ത്രിച്ച പോളണ്ടുകാരനായ റഫറി സിസ്മണ്‍ മാര്‍സിനിയക്ക്.

എംബാപ്പെയുടേതും ഗോളല്ല!

എംബാപ്പെയുടേതും ഗോളല്ല!

ലയണല്‍ മെസ്സിയെയും അര്‍ജന്റീനയെയു വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കുന്ന മറുപടിയും തെളിവുമായിട്ടാണ് ഫൈനലിലെ റഫറി സിസ്മണ്‍ മാര്‍സിനിയക്ക് രംഗത്തു വന്നിരിക്കുന്നത്. മെസ്സിയുടെ ഗോള്‍ അനുവദിക്കപ്പെടാന്‍ പാടില്ലായിരുന്നുവെങ്കില്‍ എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ ഫ്രാന്‍സിനെ ഒപ്പമെത്തിച്ച കിലിയന്‍ എംബാപ്പെയുടെ ഗോളും അനുവദിക്കപ്പെടാന്‍ പാടില്ലെന്നു അദ്ദേഹം വ്യക്തമാക്കി.

ഫ്രഞ്ചുകാര്‍ ഈ ഫോട്ടോയെക്കുറിച്ച് ഒന്നും പരാമര്‍ശിക്കുന്നില്ല. എംബാപ്പെ ഗോള്‍ നേടുന്ന സമയത്തു പിച്ചില്‍ ഫ്രാന്‍സിന്റെ പകരക്കാരായ ഏഴു കളിക്കാരെ ചിത്രത്തില്‍ കാണാമെന്നും മാര്‍സിനിയക്ക് തുറന്നടിച്ചു. ജന്മനാടായ പോളണ്ടില്‍ മടങ്ങിയെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: FIFA World Cup: മെസ്സിയുടെ ഒന്നൊന്നര തിരിച്ചുവരവ് 2026ല്‍ സംഭവിക്കും! മുന്‍ താരം

എന്തു കൊണ്ട് ഗോള്‍ അനുവദിച്ചു?

എന്തു കൊണ്ട് ഗോള്‍ അനുവദിച്ചു?

ആദ്യത്തെ കാര്യം ഇരുടീമുകളും ഗോള്‍ നേടിയ സാഹചര്യം പരിഗണിക്കുമ്പോള്‍ അതു അനുവദിക്കപ്പെടാതിരിക്കുകയാണെങ്കില്‍ അതു കളിയെ ബാധിക്കും. സ്വന്തം ടീം ഗോള്‍ സ്‌കോര്‍ ചെയ്യവെ ചില കളിക്കാര്‍ അമിതാവേശം കാരണം പിച്ചിനകത്തേക്കു കയറിപ്പോയതു കൊണ്ട് എന്ത് ആഘാതമാണ് ഉണ്ടായതെന്നും സിസ്മണ്‍ മാര്‍സിനിയക്ക് ചോദിക്കുന്നു.

ഫ്രാന്‍സില്‍ നിന്നുയരുന്ന വിമര്‍ശനങ്ങളിലൊന്നും കഴമ്പില്ല. സുഹൃത്തുക്കളായ ഫ്രാന്‍സിലെ മികച്ച റഫറിമാര്‍ എനിക്ക് കത്ത് എഴുതിയിരുന്നു. ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. നിരവധി പ്രൊഫഷണലുകളും ഫുട്‌ബോളര്‍മാരും ഞങ്ങള്‍ക്കു അഭിനന്ദനം അറിയിക്കുകയും ഞങ്ങള്‍ മികച്ച റഫറിമാരാണെന്നു കിലിയന്‍ എംബാപ്പെ പറയുകയും ചെയ്തിരുന്നു.

Also Read: കൂട്ടുകാരനെ കാണാനെത്തിയ കസിന്‍, പിന്നീടവള്‍ മെസ്സിയുടെ സ്വന്തം!

കളിക്കാര്‍ എന്താണോ പറയുന്നത് അതാണ് പ്രധാനം. മല്‍സരശേഷം ഫ്രാന്‍സ് ഞങ്ങളോടു നന്ദി പറയുകയും ചെയ്തു. റഫറിയിങില്‍ അവര്‍ സംതൃപ്തരുമായിരുന്നുവെന്നും മാര്‍സിനിയക്ക് കൂട്ടിച്ചേര്‍ത്തു.

മെസ്സിയുടെ ഗോള്‍

മെസ്സിയുടെ ഗോള്‍

ഫൈനലില്‍ നിശ്ചിത സമയത്തു അര്‍ജന്റീനയും ഫ്രാന്‍സും 2-2നു തുല്യത പാലിക്കുകയായിരുന്നു. 80 മിനിറ്റ് വരെ അര്‍ജന്റീന 2-0നു മുന്നിട്ടു നിന്നിരുന്നു.എന്നാല്‍ 80, 81 മിനിറ്റുകളില്‍ കിലിയന്‍ എംബാപ്പെയുടെ ഡബിള്‍ അര്‍ജന്റിനയെ സ്തബരാക്കി. തുടര്‍ന്നാണ് മല്‍സരം എക്‌സ്ട്രാ ടൈമിലേക്കു നീണ്ടത്.

108ാം മിനിറ്റില്‍ ലയണല്‍ മെസ്സി അര്‍ജന്റീനയുടെ മൂന്നാം ഗോള്‍ കണ്ടെത്തുകയായിരുന്നു. വലതു വിങിലൂടെ ഇരമ്പിക്കയറി ലൊറ്റാറോ മാര്‍ട്ടിനസ് പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ നിന്നും തൊടുത്ത ഷോട്ട് ഫ്രഞ്ച് ക്യാപ്റ്റന്‍ കൂടിയായ ഗോളി ഹ്യൂഗോ ലോറിസ് ഒരു വിധം ബ്ലോക്ക് ചെയ്യുകയായിരുന്നു.
പക്ഷെ അവസരം കാത്ത് മെസ്സി നില്‍പ്പുണ്ടായിരുന്നു.

റീബൗണ്ട് മെസ്സി മനോഹരമായ വലംകാല്‍ വോളിയിലൂടെ ഗോള്‍വര കടത്തുകയും ചെയ്തു.ഇതിനിടെ ഒരു ഫ്രഞ്ച് താരം വലയ്ക്കുള്ളില്‍ നിന്നും ബോള്‍ പുറത്തേക്കടിച്ച് ക്ലിയര്‍ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. റഫറി ഗോള്‍ നല്‍കുകയും ചെയ്യുകയായിരുന്നു.

മെസ്സി റീബൗണ്ട് വലയിലേക്കു തൊടുക്കുന്നതിനു തൊട്ടുമുമ്പാണ് അര്‍ജന്റീനയുടെ ചില സബ്സ്റ്റിറ്റിയൂട്ടുകള്‍ പിച്ചിനകത്തേക്കു കയറിയത്. ഇതിന്റെ റീപ്ലേകള്‍ സഹിതമായിരുന്നു ഫ്രഞ്ചുകാരും അവരെ അനുകൂലിക്കുന്നവരും ഗോളിനെതിരേ വലിയ വിമര്‍ശനങ്ങളുന്നയിച്ചത്.

Story first published: Saturday, December 24, 2022, 18:23 [IST]
Other articles published on Dec 24, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+