വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

37 ബോളില്‍ സെഞ്ച്വറി, പകുതി ക്രെഡിറ്റ് സച്ചിനും! ആ ബാറ്റ് സച്ചിന്റേതെന്നു അഫ്രീഡി

ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു താരം റെക്കോര്‍ഡിട്ടത്

പാകിസ്താന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായിരുന്ന ഷാഹിദ് അഫ്രീഡി അന്താരാഷ്ട്ര ക്രിക്കറ്റില്‍ വരവറിയിച്ചത് ഏകദിനത്തിലെ അതിവേഗ സെഞ്ച്വറിയെന്ന ലോക റെക്കോര്‍ഡുമായിട്ടായിരുന്നു. 1996ല്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു വെറും 37 ബോളില്‍ അദ്ദേഹം മൂന്നക്കം കടന്നത്. അഫ്രീഡിയുടെ ഈ ലോക റെക്കോര്‍ഡ് 20 വര്‍ഷം ഇളക്കം തട്ടാതെ നില്‍ക്കുകയും ചെയ്തിരുന്നു.

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ബാറ്റുപയോഗിച്ചായിരുന്നു അന്നു താന്‍ സെഞ്ച്വറി കുറിച്ചതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് അഫ്രീഡി. യൂട്യൂബ് ചാനലിലായിരുന്നു ഈ ബാറ്റിനു പിന്നിലെ കഥയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

 ബാറ്റ് ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു

ബാറ്റ് ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു

അന്നത്തെ ബാറ്റ് ഞാന്‍ ഇപ്പോഴും ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണ്. റെക്കോര്‍ഡ് കുറിച്ച് ബാറ്റാണിത്. എന്റെ ഫേവറിറ്റ് താരങ്ങളിലൊരാളായ സച്ചിന്റെ ബാറ്റായിരുന്നു ഇത്. ഈ ബാറ്റ് എനിക്കു നല്‍കിയതിന് വഖാര്‍ യൂനിസിനോടു നന്ദിയുണ്ട്. മല്‍സരത്തിനു മുമ്പ് ഞാന്‍ പരിശീലനം നടത്തുമ്പോള്‍ അദ്ദേഹമായിരുന്നു ഈ ബാറ്റ് എനിക്കു നല്‍കിയത്. മല്‍സരത്തിലും ഈ ബാറ്റ് ഉപയോഗിക്കാന്‍ അദ്ദേഹം പറയുകയായിരുന്നുവെന്നും അഫ്രീഡി വിശദമാക്കി.

 ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്നു

ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്നു

തന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ബാറ്റ് എന്റെ ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്നതാണ്. ഷാഹിദ് അഫ്രീഡിയെന്ന താരത്തിന്റെ രൂപീകരണത്തില്‍ പ്രധാന പങ്കുവച്ചത് ഈ ബാറ്റാണ്. അതുകൊണ്ടു തന്നെ ഇതു എനിക്കു വളരെ സ്‌പെഷ്യലുമാണ്.
അന്നത്തെ ഇന്നിങ്‌സിനു ശേഷം ഇതേ ബാറ്റ് കൊണ്ടു തുടര്‍ന്നും കളിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് അതു വേണ്ടെന്നും ബാറ്റ് സൂക്ഷിച്ചു വയ്ക്കാനും തീരുമാനിക്കുകയായിരുന്നുവെന്നു അഫ്രീഡി അറിയിച്ചു. ലങ്കയ്‌ക്കെതിരേ മൂന്നാം നമ്പറില്‍ ഇറങ്ങിയാണ് അദ്ദേഹം 40 ബോളില്‍ 102 റണ്‍സ് വാരിക്കൂട്ടിയത്. ഈ കളിയില്‍ ഓപ്പണര്‍ സഈദ് അന്‍വറിനോടൊപ്പം 126 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും അഫ്രീഡിക്കായിരുന്നു. മല്‍സരത്തില്‍ അന്‍വര്‍ 120 ബോളില്‍ 115 റണ്‍സെടുത്തിരുന്നു.

 ആന്‍ഡേഴ്‌സന്‍ തിരുത്തി, പിന്നാലെ എബിഡിയും

ആന്‍ഡേഴ്‌സന്‍ തിരുത്തി, പിന്നാലെ എബിഡിയും

20 വര്‍ഷം അഫ്രീഡിയുടെ ലോക റെക്കോര്‍ഡ് തിരുത്താന്‍ ആര്‍ക്കുമായില്ല. ഒടുവില്‍ 2014ല്‍ ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ കോറി ആന്‍ഡേഴ്‌സനാണ് ഈ ലോക റെക്കോര്‍ഡ് തകര്‍ത്തത്. അന്നു വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തില്‍ 34 ബോളില്‍ സെഞ്ച്വറി തികച്ച ആന്‍ഡേഴ്‌സന്‍ പുതിയ ലോക റെക്കോര്‍ഡ് തീര്‍ക്കുകയായിരുന്നു.
എന്നാല്‍ ഈ റെക്കോര്‍ഡിന് അധികം ആയുസ്സുണ്ടായില്ല. തൊട്ടടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് ഈ റെക്കോര്‍ഡ് പഴങ്കഥയാക്കി. വിന്‍ഡീസിനെതിരേ തന്നെയായിരുന്നു ഇത്. അന്നു എബിഡിക്കു സെഞ്ച്വറിയിലെത്താന്‍ 31 ബോളുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. മല്‍സരത്തില്‍ അദ്ദേഹം 44 ബോളില്‍ 149 റണ്‍സ് വാരിക്കൂട്ടിയിരുന്നു.

Story first published: Wednesday, June 9, 2021, 14:55 [IST]
Other articles published on Jun 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X