For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്‍: ജയത്തോടെ ചെന്നൈ രണ്ടാംസ്ഥാനം ഭദ്രമാക്കി... ഇനി സെമി ഫൈനല്‍

മുംബൈ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് ചെന്നൈ കീഴടക്കി

ചെന്നൈ: ഐഎസ്എല്ലിലെ അപ്രസക്തമായ മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരും ഇതിനകം സെമി ഫൈനലില്‍ ഇടം നേടിയ ടീമുമായ ചെന്നൈയ്ന്‍ എഫ്‌സിക്കു ജയം. നേരത്തേ തന്നെ പുറത്തായ മുംൈബ സിറ്റിയെ ഹോം മാച്ചില്‍ ചെന്നൈ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിക്കുകയായിരുന്നു. ഈ വിജയത്തോടെ ചെന്നൈ ആത്മവിശ്വാസത്തോടെ സെമിക്കു തയ്യാറെടുത്തപ്പോള്‍ മുംബൈക്ക് തോല്‍വിയോടെ സീസണ്‍ അവസാനിപ്പിക്കേണ്ടി വന്നു. ചെന്നൈ പോയിന്റ് പട്ടികയില്‍ രണ്ടാമതും മുംബൈ ഏഴാമതുമാണ് ഫിനിഷ് ചെയ്തത്.

1

67ാം മിനിറ്റില്‍ റെനെ മിഹെലെവിച്ചാണ് മല്‍സരവിധി നിര്‍ണയിച്ച ചെന്നൈയുടെ വിജയഗോളിന് അവകാശിയായത്. പെനല്‍റ്റിയിലൂടെയായിരുന്നു ഈ ഗോള്‍. ചെന്നൈ താരം ഗാവിലനെ മുംബൈ ഡിഫന്‍ഡര്‍ മെഹ്‌റാജുദീന്‍ ബോക്‌സിനുള്ളില്‍ വീഴ്ത്തിയപ്പോള്‍ റഫറിക്കു പെനല്‍റ്റി നല്‍കാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടിവന്നില്ല. ഇഞ്ചുറിടൈമിന്റെ അവസാന മിനിറ്റില്‍ എവര്‍ട്ടന്‍ സാന്റോസ് മുംബൈക്കു വേണ്ടി പന്ത് വലയ്ക്കുള്ളിലാക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചതോടെ ചെന്നൈ വിജയമുറപ്പിക്കുകയും ചെയ്തു.

2

18 മല്‍സരങ്ങളില്‍ നിന്നും ഒമ്പതു ജയവും അഞ്ചു സമനിലയും നാലു തോല്‍വിയുമടക്കം 32 പോയിന്റോടെയാണ് ചെന്നൈ രണ്ടാംസ്ഥാനം ഉറപ്പിച്ചത്. മൂന്നാംസ്ഥാനക്കാരായ പൂനെ സിറ്റി രണ്ടു പോയിന്റ് പിറകിലാണ്. വളരെ നേരത്തേ തന്നെ സെമിയിലേക്ക് ടിക്കറ്റെടുത്ത പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ബെംഗളൂരു എഫ്‌സിക്ക് എട്ടു പോയിന്റിന്റെ ആധികാരിക ലീഡുണ്ട്. ഇനിയൊരു സെമി ബെര്‍ത്ത് കൂടിയാണ് ശേഷിക്കുന്നത്. എഫ്‌സി ഗോവയും ജംഷഡ്പൂര്‍ എഫ്‌സിയും തമ്മിലുള്ള അവസാന ലീഗ് മല്‍സരത്തില്‍ ജയിക്കുന്ന ടീമാവും സെമിയിലെത്തുന്ന നാലാമത്തെയും

Story first published: Sunday, March 4, 2018, 7:28 [IST]
Other articles published on Mar 4, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+