വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ആദ്യം അയ്യര്‍, ഇപ്പോള്‍ ഹിറ്റ്മാന്‍... അങ്കം നയിച്ച് നായകര്‍, മുംബൈക്ക് മിന്നും ജയം

രോഹിത്ത് മുംബൈക്കായി പുറത്താവാതെ 56 റണ്‍സെടുത്തു

പൂനെ: ഐപിഎല്ലില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരുടെ തിരിച്ചുവരവ് തുടരുന്നു. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു പിന്നാലെ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും തകര്‍പ്പന്‍ ജയവുമായി ഐപിഎല്ലിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തി. പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍കിങ്‌സിനെയാണ് അവസാനസ്ഥാനത്തായിരുന്ന മുംബൈ തകര്‍ത്തുവിട്ടത്. ചെന്നൈയെ അവരുടെ മൈതാനമായ പൂനെയില്‍ മുംബൈ എട്ടു വിക്കറ്റിന് കെട്ടുകെട്ടിക്കുകയായിരുന്നു. ഇതോടെ ഉദ്ഘാടന മല്‍സരത്തില്‍ ചെന്നൈയോട് വാംഖഡെയിലേറ്റ തോല്‍വിക്കു മുംബൈ കണക്കുതീര്‍ക്കുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ അഞ്ചു വിക്കറ്റിന് 169 റണ്‍സാണ് നേടിയത്. മറുപടിയില്‍ രണ്ടു പന്ത് ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മുംബൈ ലക്ഷ്യത്തിലെത്തി.

ഹിറ്റ്മാന്‍ ഈസ് ബാക്ക്

ഹിറ്റ്മാന്‍ ഈസ് ബാക്ക്

ക്യാപ്റ്റന്റെ കളി കെട്ടഴിച്ച രോഹിത് ശര്‍മയാണ് മുംബൈയുടെ വിജയശില്‍പ്പിയായത്. പുറത്താവാതെ 56 റണ്‍സോടെ രോഹിത് മുംബൈയുടെ ജയത്തിനു ചുക്കാന്‍ പിടിക്കുകയായിരുന്നു. എന്നാല്‍ രോഹിത്തിന്റെ മാത്രം ഇന്നിങ്‌സല്ല മുംബൈയുടെ ജയത്തിന് അടിത്തറയിട്ടത്. ഓപ്പണര്‍മാര്‍മാരായ എവിന്‍ ലൂയിസ് (47), സൂര്യകുമാര്‍ യാദവ് (44) എന്നിവരും നിര്‍ണായക സംഭാവനകള്‍ നല്‍കി. വിജയറണ്‍സ് നേടുമ്പോള്‍ രോഹിത്തിനു കൂട്ടായി ഹര്‍ദിക് പാണ്ഡ്യയാണ് (13*) ക്രീസിലുണ്ടായിരുന്നത്.
33 പന്തുകളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്.

മികച്ച തുടക്കം

മികച്ച തുടക്കം

അത്ര വലിയ വിജയലക്ഷ്യമല്ലാതിരുന്നിട്ടും മുംബൈക്കു മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ യാദവും ലൂയിസും ചേര്‍ന്നു നല്‍കിയത്. ആദ്യ വിക്കറ്റില്‍ തന്നെ 69 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. കണ്ണടച്ചുള്ള ആക്രമണങ്ങള്‍ക്കു മുതിരാതെ ക്ഷമാപൂര്‍വ്വമുള്ള ബാറ്റിങാണ് ഇരുവരും കാഴ്ചവച്ചത്.
432 പന്തില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ലൂയിസിന്റെ ഇന്നിങ്‌സ്. എന്നാല്‍ യാദവിന്റെ ഇന്നിങ്‌സ് കുറേക്കൂടി വേഗമേറിയതായിരരുന്നു. 34 പന്തുകളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് യാാദവ് 44 റണ്‍സ് നേടിയത്.

റെയ്‌നയുടെ ഇന്നിങ്‌സ്

റെയ്‌നയുടെ ഇന്നിങ്‌സ്

സുരേഷ് റെ്‌നയുടെ ഇന്നിങ്‌സാണ് ചെന്നൈയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. റെയ്‌ന പുറത്താവാതെ 75 റണ്‍സെടുത്തു. 47 പന്തുകളില്‍ ആറു ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് റെയ്‌ന ചെന്നൈ ബാറ്റിങ് നിരയുടെ നട്ടെല്ലായത്.
അമ്പാട്ടി റായുഡുവാണ് (46) ചെന്നൈയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. 35 പന്തുകള്‍ നേരിട്ട റെയ്‌നയുടെ ഇന്നിങ്‌സില്‍ നാലു സിക്‌സറും രണ്ടു ബൗണ്ടറികളുമുള്‍പ്പെട്ടിരുന്നു. ക്യാപ്റ്റന്‍ എംഎസ് ധോണി 26ഉം ഷെയ്ന്‍ വാട്‌സന്‍ 12ഉം റണ്‍സെടുത്തു പുറത്തായി. രണ്ടു വിക്കറ്റ് വീതമെടുത്ത ഹര്‍ദിക് പാണ്ഡ്യയും മിച്ചെല്‍ മക്ലെഗനുമാണ് ചെന്നൈയെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തിയത്.

രണ്ടു മാറ്റങ്ങളുമായി മുംബൈ

രണ്ടു മാറ്റങ്ങളുമായി മുംബൈ

പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇനിയുള്ള മല്‍സരങ്ങളില്‍ ജയത്തില്‍ കുറഞ്ഞതൊന്നും തങ്ങളെ തുണയ്ക്കില്ലെന്ന് ഉറപ്പായിരുന്നതിനാല്‍ രണ്ടു മാറ്റങ്ങളുമായാണ് മുംബൈ മല്‍സരലത്തില്‍ ഇറങ്ങിയത്. കിരോണ്‍ പൊള്ളാര്‍ഡിനു പകരം ജെപി ഡുമിനിയും മുസ്തഫിസുര്‍ റഹ്മാനു പകരം ബെന്‍ കട്ടിങും പ്ലെയിങ് ഇലവനിലെത്തി.
മറുഭാഗത്ത് ചെന്നൈ കഴിഞ്ഞ മല്‍സരത്തിലെ അതേ ഇലവനെ തന്നെ നിലനിര്‍ത്തുകയായിരുന്നു.

Story first published: Sunday, April 29, 2018, 0:03 [IST]
Other articles published on Apr 29, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X