എം എസ് ധോണി
ഇന്ത്യയുടെ എക്കാലത്തെയും ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാൾ. രണ്ട് ലോകകപ്പ്. ഐ സി സി ചാമ്പ്യൻസ് ട്രോഫി. ഐ പി എൽ കിരീടങ്ങൾ. ഇപ്പോളും ഇന്ത്യൻ ടീമിൽ കളിക്കുന്നു. 2005ലാണ് ധോണി അരങ്ങേറിയത്.
സുരേഷ് റെയ്ന
ഒരുകാലത്ത് ഇന്ത്യയുടെ വിശ്വസ്തനായിരുന്ന മധ്യനിര ബാറ്റ്സ്മാൻ. തകർപ്പൻ ഫീല്‍ഡർ. എന്നാൽ മോശം ഫോമിനെ തുടർന്ന് ഇപ്പോൾ ടീമിലേക്ക് പരിഗണിക്കുന്ന് പോലുമില്ല. 2005 ലാണ് റെയ്നയും അരങ്ങേറിയത്.
ആർ പി സിങ്
തകർപ്പൻ സ്വിംഗ് ബൗളർ. 14 ടെസ്റ്റും 58 ഏകദിനവും 10 ട്വന്റി 20യും കളിച്ചു. പക്ഷേ ഇന്ത്യൻ ടീമിലില്ല. ഐ പി എല്ലിൽ പുനെയ്ക്ക് വേണ്ടി കളിച്ചു. 2006 ലാണ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയത്.
എസ് ശ്രീശാന്ത്
കേരളം സംഭാവന ചെയ്ത ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍. ഒത്തുകളി വിവാദത്തെ തുടർന്ന് ഇന്ത്യൻ ടീമില്‍ നിന്നും പുറത്തായി. 34 കാരനായ ശ്രീശാന്ത് ഇപ്പോൾ കളിക്കളത്തിലേക്കുള്ള തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്.
മുനാഫ് പട്ടേൽ
ഇന്ത്യുയുടെ ഗ്ലെൻ മഗ്രാത്ത് എന്നൊക്കെ വിളിപ്പേരുണ്ടായിരുന്നു മുനാഫ് പട്ടേലിന്. എന്നാൽ കൃത്യതയ്ക്ക് വേണ്ടി വേഗം ബലികൊടുത്തു. അത് വിനയായി. ഇന്ത്യൻ ടീമില്‍ നിന്നും പുറത്തായി. 2006ൽ അരങ്ങേറിയ മുനാഫ് 2011 വരെ ഇന്ത്യൻ ടീമിലെ സ്ഥിരാംഗമായിരുന്നു.
വി ആർ വി സിഗ്
പഞ്ചാബിൽ നിന്നുള്ള ഫാസ്റ്റ് ബൗളർ. അഞ്ച് ടെസ്റ്റും രണ്ട് ഏകദിനവും മാത്രമേ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചുള്ളൂ. 2006ൽ അരങ്ങേറി. എന്നാൽ നിരന്തരമായി പരിക്ക് വിനയായി.
റോബിൻ ഉത്തപ്പ
പാതിമലയാളിയായ റോബിൻ ഉത്തപ്പ 2006ലാണ് ഇന്ത്യൻ ടീമിൽ എത്തിയത്. 46 ഏകദിനങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു. എന്നാൽ കിട്ടിയ അവസരം മുതലാക്കാൻ പറ്റിയില്ല. ഐ പി എല്ലിൽ കൊൽക്കത്തയ്ക്ക് വേണ്ടി ഇപ്പോൾ തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്നു.
വേണുഗോപാൽ റാവു
2005ലാണ് ഹൈദരാബാദുകാരനായ വേണുഗോപാൽ റാവു ഇന്ത്യൻ ടീമിന് വേണ്ടി ആദ്യമായി കളിച്ചത്. വന്നും പോയും 16 മത്സരം കളിച്ചു. ഒരു ബ്രേക്ക് കിട്ടിയില്ല. ഹൈദരാബാദ് വിട്ട റാവു ഗുജറാത്തിന് വേണ്ടി രഞ്ജി കളിക്കുന്നു.
വസിം ജാഫർ
ആഭ്യന്തര ക്രിക്കറ്റിൽ ടൺ കണക്കിന് റൺസുണ്ട് വസിം ജാഫറിന്റെ പേരിൽ. 2006 മുതൽ 32 ടെസ്റ്റുകൾ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു. മുംബൈ വിട്ട ജാഫർ ഇപ്പോൾ വിദർഭയ്ക്ക് വേണ്ടിയാണ് രഞ്ജി കളിക്കുന്നത്.