7,000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കിയാക്കാന്‍ വാലി ഹാമ്മണ്ടിന് 131 ഇന്നിങ്‌സുകള്‍ കളിക്കേണ്ടി വന്നെങ്കില്‍ സ്റ്റീവ് സ്മിത്ത് ഇതേ നേട്ടം 126 ഇന്നിങ്‌സുകള്‍ കൊണ്ട് കയ്യടക്കി. 26 സെഞ്ച്വറികളും 27 അര്‍ധ സെഞ്ച്വറികളും സ്മിത്തിന്റെ ടെസ്റ്റ് കരിയറില്‍പ്പെടും. ബാറ്റിങ് ശരാശരി 64.22.മുന്‍പ്, 1946 ഓഗസ്റ്റില്‍ ഓവലില്‍ ഇന്ത്യയ്‌ക്കെതിരെയായിരുന്നു വാലി ഹാമ്മണ്ട് 7,000 ടെസ്റ്റ് റണ്‍സ് പൂര്‍ത്തിയാക്കിയത്.
ധോണിയുടെ ഭാവി... പൊതുവേദിയില്‍ വെളിപ്പെടുത്തില്ലെന്ന് ഗാംഗുലി, ശാസ്ത്രിയോട് യോജിക്കുന്നു
പട്ടികയില്‍ സ്മിത്തിനും ഹാമ്മണ്ടിനും പിന്നില്‍ വിരേന്ദര്‍ സെവാഗും (134 ഇന്നിങ്‌സ്) സച്ചിന്‍ ടെണ്ടുല്‍ക്കറും (136 ഇന്നിങ്‌സ്) വിരാട് കോലിയും (138 ഇന്നിങ്‌സ്) ഗാരി സോബേഴ്‌സും (138 ഇന്നിങ്‌സ്) കുമാര്‍ സംഗക്കാരയുമുണ്ട്. (138 ഇന്നിങ്‌സ്). നിലവില്‍ 7,000 ടെസ്റ്റ് റണ്‍സ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഓസ്‌ട്രേലിയന്‍ കളിക്കാരന്‍ കൂടിയാണ് സ്റ്റീവ്് സ്മിത്ത്. മുന്‍പ്, റിക്കി പോണ്ടിങ്ങിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്.
7,000 റണ്‍സ് നേട്ടത്തിലേക്ക് 23 റണ്‍സ് അകലെ വെച്ചാണ് സ്റ്റീവ് സ്മിത്ത് രണ്ടാം ടെസ്റ്റില്‍ ബാറ്റിങ് തുടങ്ങിയത്. സമിത്തിനെ കൂടാതെ ഡേവിഡ് വാര്‍ണര്‍ - മാര്‍നസ് ലബ്യുഷെയ്ന്‍ സഖ്യവും ഇന്ന് ഒരുപിടി റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതി.361 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ടാണ് പാകിസ്ഥാനെതിരെ ഇരവരും പടുത്തുയര്‍ത്തിയത്. കരിയറിലെ ആദ്യ ട്രിപ്പിൾ സെഞ്ച്വറി മത്സരത്തില്‍ വാര്‍ണര്‍ കണ്ടെത്തി. വാര്‍ണറിന് പിന്തുണയര്‍പ്പിച്ച് 162 റണ്‍സ് ലബ്യുഷെയ്‌നും കുറിച്ചു.
ലക്ഷ്യം 240, നോണ്‍ സ്ട്രൈക്കര്‍ കോലി... ഓപ്പണര്‍ ആര് വേണമെന്ന് ആര്‍സിബി? ട്രോളുമായി പാര്‍ഥിവ്
ഡേ/നൈറ്റ് ടെസ്റ്റിലെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട്, അഡ്‌ലെയ്ഡിലെ ഏറ്റവുമയര്‍ന്ന കൂട്ടുകെട്ട്, സ്വന്തം മണ്ണില്‍ ഓസ്‌ട്രേലിയയുടെ ഏറ്റവുമയര്‍ന്ന കൂട്ടുകെട്ട്, ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച രണ്ടാമത്തെ കൂട്ടുകെട്ട്, പാകിസ്ഥാനെതിരെ എതിരാളികള്‍ കുറിച്ച ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ട് എന്നീ റെക്കോര്‍ഡുകളാണ് ഡേവിഡ് വര്‍ണര്‍ - മാര്‍നസ് ലബ്യുഷെയ്ന്‍ സഖ്യം ഇന്ന് പിടിച്ചെടുത്തത്.