കളിക്കാൻ ഇറങ്ങും മുൻപേ 100 കോടി പോക്കറ്റിലാക്കാം! ചാമ്പ്യന്മാർക്ക് വമ്പൻ സമ്മാനത്തുക, എത്രയെന്നറിയാം!
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി 48 ടീമുകൾ മാറ്റുരയ്ക്കുന്ന 2026 ഫിഫ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ടൂർണമെന്റാകാൻ ഒരുങ്ങുന്നു. ആകെ സമ്മാനത്തുക മുൻപെങ്ങുമില്ലാത്ത വിധം 871 മില്യൺ ഡോളറായി (ഏകദേശം 7,200 കോടിയിലധികം രൂപ) ഫിഫ വർദ്ധിപ്പിച്ചിരിക്കുകയാണ്. ഇത്തവണ ലോകകിരീടം ചൂടുന്ന ഭാഗ്യവാന്മാരെ കാത്തിരിക്കുന്നത് 50 മില്യൺ ഡോളറിന്റെ (ഏകദേശം 415 കോടി രൂപ) ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലമാണ്. ടൂർണമെന്റ് വിപുലീകരിച്ചതും ഫിഫയുടെ വാണിജ്യ വരുമാനത്തിലുണ്ടായ വൻ വർദ്ധനവുമാണ് ഈ വമ്പൻ സാമ്പത്തിക കുതിച്ചുചാട്ടത്തിന് കാരണം. കഴിഞ്ഞ 2022 ഖത്തർ ലോകകപ്പിൽ കിരീടം നേടിയ അർജന്റീനയ്ക്ക് 42 മില്യൺ ഡോളറായിരുന്നു ലഭിച്ചിരുന്നത്. 1982-ലാവട്ടെ ചാമ്പ്യന്മാർക്ക് വെറും 2.2 മില്യൺ ഡോളറായിരുന്നു പ്രതിഫലം. ഈ ചരിത്ര പശ്ചാത്തലത്തിൽ നോക്കുമ്പോൾ ഫുട്ബോൾ ലോകത്തെ സാമ്പത്തിക വളർച്ച അത്ഭുതപ്പെടുത്തുന്നതാണ്.
FIFA WC 2026: മെസ്സിക്കാര് 'മണി' കെട്ടും? അര്‍ജന്റീന കടക്കാതെ ആരും കപ്പടിക്കില്ല!! അതുറപ്പ്
യോഗ്യത നേടിയാൽ മാത്രം ഉറപ്പ് 103 കോടി രൂപ!
ഇത്തവണത്തെ ലോകകപ്പിന്റെ മറ്റൊരു വലിയ പ്രത്യേകത, കളിക്കളത്തിൽ പന്തുരുളുന്നതിന് മുൻപ് തന്നെ യോഗ്യത നേടിയ എല്ലാ 48 രാജ്യങ്ങൾക്കും വൻ തുക ഫിഫ ഉറപ്പുനൽകുന്നു എന്നതാണ്. ഓരോ ഫെഡറേഷനും പ്രെപ്പറേഷൻ ഫണ്ടായി 2.5 മില്യൺ ഡോളറും, ക്വാളിഫിക്കേഷൻ മണിയായി 10 മില്യൺ ഡോളറും ഉൾപ്പെടെ ആകെ 12.5 മില്യൺ ഡോളർ (ഏകദേശം 103 കോടി രൂപ) വീതം ലഭിക്കും. വടക്കേ അമേരിക്കയിലെ വലിയ ഭൂമിശാസ്ത്രപരമായ ദൂരവും യാത്രാച്ചെലവുകളും കണക്കിലെടുത്താണ് ഫിഫ അടിസ്ഥാന തുക ഇത്രയധികം വർദ്ധിപ്പിച്ചത്. ഇത് ആദ്യമായി ലോകകപ്പിനെത്തുന്ന ചെറിയ ഫുട്ബോൾ രാജ്യങ്ങൾക്ക് വലിയ ആശ്വാസമാകും. ഫിഫ ഈ തുക നേരിട്ട് കളിക്കാർക്കല്ല നൽകുക, പകരം അതത് രാജ്യങ്ങളിലെ ഫുട്ബോൾ ഫെഡറേഷനുകൾക്കാണ് കൈമാറുക. കളിക്കാർക്കുള്ള ബോണസും മറ്റ് വികസന പ്രവർത്തനങ്ങളും തീരുമാനിക്കുന്നത് ഈ ഫെഡറേഷനുകളാണ്.

റണ്ണേഴ്സ് അപ്പിനും സെമിഫൈനലിസ്റ്റുകൾക്കും കോടികളുടെ തിളക്കം
മത്സരത്തിൽ ഓരോ ഘട്ടങ്ങളായി മുന്നോട്ട് പോകുംതോറും ടീമുകളെ കാത്തിരിക്കുന്ന പ്രതിഫലത്തുകയും വർദ്ധിക്കും. ഫിഫയുടെ പുതുക്കിയ പ്രൈസ് മണി ഘടനയനുസരിച്ച് റണ്ണേഴ്സ് അപ്പ് ആകുന്ന ടീമിന് 33 മില്യൺ ഡോളറും (ഏകദേശം 274 കോടി രൂപ), മൂന്നാം സ്ഥാനക്കാർക്ക് 29 മില്യൺ ഡോളറും (ഏകദേശം 240 കോടി രൂപ), നാലാം സ്ഥാനത്തെത്തുന്നവർക്ക് 27 മില്യൺ ഡോളറും (ഏകദേശം 224 കോടി രൂപ) വീതം ലഭിക്കും. ക്വാർട്ടർ ഫൈനലിൽ പുറത്താകുന്ന ടീമുകൾക്ക് 19 മില്യൺ ഡോളറും, റൗണ്ട് ഓഫ് 16-ൽ എത്തുന്നവർക്ക് 15 മില്യൺ ഡോളറും സ്വന്തമാക്കാം. കൂടാതെ പുതുതായി ഉൾപ്പെടുത്തിയ റൗണ്ട് ഓഫ് 32-ൽ പുറത്താകുന്നവർക്ക് 11 മില്യൺ ഡോളറും, ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകുന്ന ടീമുകൾക്ക് 9 മില്യൺ ഡോളർ വീതവും ലഭിക്കും. യോഗ്യതാ ഫണ്ടിന് പുറമെയാണിത്.
പ്രതിരോധ കോട്ട കെട്ടാൻ ഇവർ വരും!; 2026 ഫിഫ ലോകകപ്പ് ഭരിക്കാൻ ഒരുങ്ങുന്ന 5 ലോകോത്തര ഡിഫൻഡർമാർ ഇതാ!
വിമർശനങ്ങൾക്കിടയിലും കുതിച്ചുയരുന്ന വരുമാനം
ടൂർണമെന്റ് 104 മത്സരങ്ങളായി വർദ്ധിച്ചതും, മൂന്ന് രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന വലിയ മാർക്കറ്റും ഫിഫയെ ഈ സാമ്പത്തിക നേട്ടത്തിന് സഹായിച്ചു. ടെലിവിഷൻ സംപ്രേഷണ അവകാശം, സ്പോൺസർഷിപ്പുകൾ, സ്ട്രീമിംഗ് പങ്കാളിത്തം എന്നിവയിലൂടെയെല്ലാം ഫിഫയുടെ വരുമാനം കോടികളാണ്. പുതിയ ഡൈനാമിക് ടിക്കറ്റ് പ്രൈസിംഗ് മോഡൽ കാരണം ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂടിയതിൽ ആരാധകരിൽ നിന്നും വലിയ വിമർശനങ്ങൾ ഫിഫ നേരിടുന്നുണ്ട്. എങ്കിലും ടൂർണമെന്റിനായുള്ള ഡിമാൻഡ് ഒട്ടും കുറഞ്ഞിട്ടില്ല. ആകെ ലഭ്യമായ 70 ലക്ഷത്തോളം സീറ്റുകളിലേക്ക് ഇതിനകം തന്നെ 50 കോടിയിലധികം ടിക്കറ്റ് അപേക്ഷകൾ ലഭിച്ചതായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ വെളിപ്പെടുത്തി. എല്ലാ കണക്കുകളും സൂചിപ്പിക്കുന്നത് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ വാണിജ്യ മാമാങ്കമായിരിക്കും ഈ 2026 ലോകകപ്പ് എന്നാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications