2005ലെ ഇന്ത്യന്‍ ഓയില്‍ കപ്പ് ഏകദിന ടൂര്‍ണമെന്റിന്റെ ഫൈനലിലായിരുന്നു വീരേന്ദര്‍ സെവാഗ് ഷോ കണ്ടത്. കൊളംബോയില്‍ വച്ചായിരുന്നു ലങ്കയുടെ അവരുടെ കാണികള്‍ക്കു മുന്നിലിട്ട് വീരു തല്ലിപ്പരുവമാക്കിയത്. ഇന്ത്യ 281 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരവെയായിരുന്നു താരത്തിന്റെ ഉജ്ജ്വല പ്രകടനം.
ഇന്നിങ്‌സിലെ ആറാമത്തെ ഓവറിലാണ് വീരു അമിട്ടിന് തിരികൊളുത്തിയത്. മീഡിയം പേസറായ ദില്‍ഹാര ലോകുഹെത്തിഗെയായിരുന്നു ബൗളര്‍. ഈ ഓവറില്‍ സെവാഗ് വാരിക്കൂട്ടിയത് 26 റണ്‍സായിരുന്നു. ആറു ബോളും അദ്ദേഹം ബൗണ്ടറി കടത്തി. ഇവയിലൊന്നാവട്ടെ നിലം തൊടാതെയാണ് ഗ്രൗണ്ടിനു പുറത്ത് ലാന്‍ഡിങ് നടത്തിയത്.
ആദ്യത്തെ ബോള്‍ ഓഫ് സൈഡിലൂടെ തീയുണ്ടയുടെ വേഗതയിലായിരുന്നു സെവാഗ് ബൗണ്ടറി ലൈന്‍ കടത്തിയത്. ഫീല്‍ഡര്‍മാര്‍ക്കു നിന്നയിടത്തു നിന്നും ഇളകേണ്ടി പോലും വന്നില്ല. അപ്പോഴേക്കും ബോള്‍ ബൗണ്ടറി വര കടന്നിരുന്നു. അടുത്തത് ഔട്ട്‌സൈഡ് എഡ്ജായിരുന്നു. സ്ലിപ്പില്‍ ആരുമില്ലാതിരുന്നതിനാല്‍ തന്നെ ബോള്‍ അതിവേഗം ബൗണ്ടറി കടക്കുകയും ചെയ്തു. തേര്‍ഡ് മാന് ഒന്നും ചെയ്യാനില്ലായിരുന്നു.
അക്തറും സഹീറും ഒരേ ടീമില്‍! ഒപ്പം വീരു, അഫ്രീഡി, സങ്കക്കാര- എന്നിട്ടും ടീം തോറ്റു
അടുത്ത ബോള്‍ വീരു ക്രീസിനു പുറത്തേക്കിറങ്ങിയാണ് കൈകാര്യം ചെയ്തത്. തൊട്ടുമുമ്പത്തെ ബോളിലെ മിസ് ഹിറ്റിന്റെ ക്ഷീണം സിക്‌സറിലൂടെ അദ്ദേഹം തീര്‍ക്കുകയായിരുന്നു. നാലാമത്തെ ബോള്‍ ലെഗ് സൈഡിലൂടെയാണ് സെവാഗ് ബൗണ്ടറിയിലേക്കു പായിച്ചത്. മികച്ചൊരു ഫ്‌ളിക്കിലൂടെയായിരുന്നു അദ്ദേഹം ബൗണ്ടറി കണ്ടെത്തിയത്.
പക്ഷെ അതു കൊണ്ടും സെവാഗിനു തൃപ്തിയായില്ല. അഞ്ചാമത്തേത് സ്ലോ ബോളായിരുന്നു ലോകുഹെത്തിഗെ പരിക്ഷിച്ചത്. അതു മിഡ് വിക്കറ്റിനു മുകളിലൂടെ സെവാഗ് ബൗണ്ടറിയിലെത്തിച്ചു. നേരിയ വ്യത്യാസത്തിലാണ് അതു സിക്‌സറാവാതെ പോയത്. ആറാമത്തെയും അവസാനത്തെയും ബോള്‍ ഓഫ് സൈഡിലൂടെ വെടിയുണ്ടയുടെ വേഗതയില്‍ വീരു ബൗണ്ടറിയിലേക്കു പായിച്ചപ്പോള്‍ ബൗളര്‍ തീര്‍ത്തും നിസ്സഹായനായി. പക്ഷെ ഈ കളിയില്‍ സെവാഗിനു ഫിഫ്റ്റി തികയ്ക്കാനായില്ല. 22 ബോളില്‍ 48 റണ്‍സെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു.
രണ്ടു ബോളില്‍ 21 റണ്‍സ്! വീരു അതും ചെയ്തു- നാണംകെട്ടത് പാക് പട
സെവാഗ് നടത്തിയ സ്‌ഫോടനാത്മക തുടക്കത്തിനും മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡും യുവരാജ് സിങും ചേര്‍ന്നുണ്ടാക്കിയ 84 റണ്‍സ് കൂട്ടുകെട്ടിനും ഇന്ത്യയെ കളിയില്‍ രക്ഷിക്കാനായില്ല. 35 ഓവരില്‍ രണ്ടു വിക്കറ്റിനു 186 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്നും ഇന്ത്യ തകരുകയായിരുന്നു. ഒടുവില്‍ 18 റണ്‍ലിന്റെ വിജയവുമായി ശ്രീലങ്ക കിരീടം ചൂടുകയും ചെയ്തു.