For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ഇന്ത്യക്കാരുടെ 'പൊടി' പോലുമില്ല! ഇതാ ഏറ്റവും വേഗമേറിയ ബൗളര്‍മാര്‍

മൂന്നു പേരെ അറിയാം

ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കു മാച്ച് വിന്നിങ് പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം ഓസ്‌ട്രേലിയയിലെ പേസും ബൗണ്‍സുമുള്ള പിച്ച് അവരുടെ ബൗളിങിനു ഏറെ യോജിച്ചതാണ്. മാത്രമല്ല ഇവിടുത്ത വലിപ്പമേറിയ ഗ്രൗണ്ടുകളും പേസര്‍മാരെ സഹായിക്കുന്ന മറ്റൊരു ഘടകമാണ്.

ലോകകപ്പില്‍ അണിനിരക്കുന്ന പല ടീമുകളിലും മിന്നല്‍ വേഗതയില്‍ ബൗള്‍ ചെയ്യാന്‍ മിടുക്കുളള പേസര്‍മാരെ നമുക്ക് കാണാന്‍ സാധിക്കും. ഈ ടീമുകളുടെ ബൗളിങിലെ തുറുപ്പുചീട്ട് ഇവര്‍ തന്നെ ആയിരിക്കുമെന്നതില്‍ സംശയമില്ല. പക്ഷെ സ്ഥിരമായി 145-150 കിമി വേഗതയില്‍ ബൗള്‍ ചെയ്യാന്‍ ശേഷിയുള്ള വളരെ കുറച്ച് ബൗളര്‍മാര്‍ മാത്രമേ ഈ ലോകകപ്പിലുള്ളൂ. ടൂര്‍ണമെന്റിലെ ഏറ്റവും വേഗതയേറിയ ഫാസ്റ്റ് ബൗളര്‍മാര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

മാര്‍ക്ക് വുഡ് (ഇംഗ്ലണ്ട്)

മാര്‍ക്ക് വുഡ് (ഇംഗ്ലണ്ട്)

ഇംഗ്ലണ്ട് പേസര്‍ മാര്‍ക്ക് വുഡാണ് ടി20 ലോകകപ്പിലെ ഒരു അതിവേഗ ബൗളര്‍. മികച്ച പേസര്‍മാരാല്‍ സമ്പന്നമായ ടീമുകളിലൊന്നാണ് ഇംഗ്ലണ്ട്. അവരില്‍ ഏറ്റവും വേഗതയോടെ പന്തെറിയാന്‍ സാധിക്കുന്നയാളാണ് വുഡാണ്. ഹൈം ആം ആക്ഷനായതിനാല്‍ തന്നെ ബാറ്റര്‍മാര്‍ക്കു അദ്ദേഹത്തെ നേരിടുക വളരെ ദുഷ്‌കരമായിരിക്കും. ലോകത്തിലെ ഏതു പ്രതലത്തിലും എക്‌സ്ട്രാ ബൗണ്‍സ് നേടിയെടുക്കാന്‍ ബൗളിങ് ആക്ഷന്‍ വുഡിനെ സഹായിക്കുകയും ചെയ്യുന്നു.

വലംകൈയന്‍ ബൗളര്‍

വലംകൈയന്‍ ബൗളര്‍

വലംകൈയന്‍ ബൗളര്‍ കൂടിയായ മാര്‍ക്ക് വുഡ് സ്ഥിരമായി 140 കിമിക്കോ, അതിനു മുകളിലോ വേഗതയിലാണ് ബൗള്‍ ചെയ്യുന്നത്. പരിക്കു കാരണം ഈ വര്‍ഷത്തിന്റെ ഭൂരിഭാഗവും വുഡിനു നഷ്ടമായിരുന്നു. മാര്‍ച്ചിലായിരുന്നു അദ്ദേഹത്തിനു പരിക്കേറ്റത്. കഴിഞ്ഞ മാസം പാകിസ്താനെതിരായ ടി20 പരമ്പരയിലൂടെയായിരുന്നു വുഡിന്റെ തിരിച്ചുവരവ്. മൂന്നു മല്‍സരങ്ങളില്‍ നിന്നും ഒമ്പതു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തുകയും ചെയ്തു.

Also Read: T20 World Cup 2022 : ഹിറ്റാവുമോ രോഹിത് ?, കാത്തിരിക്കുന്ന അഞ്ച് വമ്പന്‍ റെക്കോഡുകളറിയാം

ആന്റിച്ച് നോര്‍ക്കിയ (സൗത്താഫ്രിക്ക)

ആന്റിച്ച് നോര്‍ക്കിയ (സൗത്താഫ്രിക്ക)

സൗത്താഫ്രിക്കന്‍ സ്പീഡ് സ്റ്റാര്‍ ആന്റിച്ച് നോര്‍ക്കിയയാണ് വേഗത കൊണ്ട് എതിര്‍ ബാറ്റിങ് നിരയെ വിറപ്പിക്കാന്‍ ശേഷിയുള്ള മറ്റൊരു ബൗളര്‍. കാഗിസോ റബാഡയ്‌ക്കൊപ്പം സൗത്താഫ്രിക്കയുടെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക നോര്‍ക്കിയയായിരിക്കും. റബാഡ ഒരു കംപ്ലീറ്റ് ബൗളറാണെങ്കില്‍ വേഗത ആയുധമാക്കി എതിരാളികള്‍ക്കു പ്രഹരമേല്‍പ്പിക്കുകയാണ് നോര്‍ക്കിയയുടെ ശൈലി.

ഇന്ത്യന്‍ പര്യടനത്തില്‍ നിരാശപ്പെടുത്തി

ഇന്ത്യന്‍ പര്യടനത്തില്‍ നിരാശപ്പെടുത്തി

പക്ഷെ അപൂര്‍വ്വം ചില സമയങ്ങളില്‍ ഈ വേഗത കൊണ്ട് അദ്ദേഹം തല്ലും വാങ്ങിക്കാറുണ്ട്. അടുത്തിടെ നടന്ന സൗത്താഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം ഇതിനു ഉദാഹരണമായിരുന്നു. 12.2 ഇക്കോണമി റേറ്റില്‍ റണ്‍സ് വഴങ്ങിയ നോര്‍ക്കിയക്കു ലഭിച്ചത് ഒരു വിക്കറ്റ് മാത്രമായിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയയിലെ പിച്ച് പേസ് ബൗളിങിനു കൂടുതല്‍ യോജിച്ചത് ആയതിനാല്‍ അദ്ദേഹത്തിനു ഇവിടെ കൂടുതല്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Also Read: T20 World Cup 2022: പാക് പോരിന് മുമ്പ് ഇന്ത്യക്കു മൂന്ന് തലവേദനകള്‍! ഏതൊക്കെ എന്നറിയാം

ഹാരിസ് റൗഫ് (പാകിസ്താന്‍)

ഹാരിസ് റൗഫ് (പാകിസ്താന്‍)

അതിവേഗ ബൗളര്‍മാര്‍ക്കു ഒരു കാലത്തും പഞ്ഞമുണ്ടായിട്ടില്ലാത്ത ടീമാണ് പാകിസ്താന്‍. ഓരോ കാലഘട്ടത്തിലും മിന്നല്‍ വേഗതയില്‍ ബൗണ്‍ ചെയ്യാന്‍ ശേഷിയുള്ള ബൗളര്‍മാര്‍ അവരുടെ ടീമിലുണ്ടായിരുന്നു. നിലവിലെ ടീമില്‍ പാകിസ്താന്റെ ഏറ്റവും വേഗമേറിയ ബൗളര്‍ ഹാരിസ് റൗഫാണ്. മുന്‍ പേസ് ഇതിഹാസം ഷുഐബ് അക്തറിന്റെ നാട്ടുകാരന്‍ കൂടിയാണ് അദ്ദേഹം.

150 കിമിക്കു മുകളില്‍

150 കിമിക്കു മുകളില്‍

ഒരോവറിലെ ആറു ബോളുകളും 150 കിമിക്കു മുകളില്‍ വേഗതയില്‍ ബൗള്‍ ചെയ്യാന്‍ റൗഫിനു സാധിക്കും. ഈ വര്‍ഷം ടി20യില്‍ പാകിസ്താനു വേണ്ടി ഏറ്റവുമധികം വിക്കറ്റുകളെടുത്തതും അദ്ദേഹമാണ്. 16 ടി20കളില്‍ നിന്നും 7.8 ഇക്കോണമി റേറ്റില്‍ 23 വിക്കറ്റുകള്‍ പേസര്‍ സ്വന്തമാക്കി. മാത്രമല്ല ഹാരിസിന്റെ ടി20 അരങ്ങേറ്റത്തിനു ശേഷം ടി20യില്‍ ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവുമധികം വിക്കറ്റുകളെടുത്തതും അദ്ദേഹമാണ്. 62 വിക്കറ്റുകളാണ് റൗഫ് പിഴുതത്.

Story first published: Sunday, October 16, 2022, 8:33 [IST]
Other articles published on Oct 16, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+