For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: ഓസീസിന്റെ 'ചീട്ട് കീറി' ഇംഗ്ലണ്ട്! ലങ്കയെ തുരത്തി സെമി ഫൈനല്‍ ടിക്കറ്റ്

നാലു വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ വിജയം

സിഡ്‌നി: നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ ഓസ്‌ട്രേലിയയുടെ പ്രാര്‍ഥന ഫലിച്ചില്ല. സൂപ്പര്‍ 12ലെ നിര്‍ണായക പോരാട്ടത്തില്‍ ഏഷ്യന്‍ ജേതാക്കളായ ശ്രീലങ്കയെ നാലു വിക്കറ്റിനു തോല്‍പ്പിച്ച് ഇംഗ്ലണ്ട് സെമി ഫൈനലിലേക്കു ടിക്കറ്റെടുത്തു. ഇതോടെ ന്യൂസിലാന്‍ഡിനു ശേഷം ഗ്രൂപ്പ് ഒന്നില്‍ നിന്നും സെമിയിലെത്തിയ രണ്ടാമത്തെ ടീമായി അവര്‍ മാറുകയും ചെയ്തു. എന്നാല്‍ ഇംഗ്ലണ്ടിന്റെ ജയത്തോടെ ഓസീസ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. കളിയില്‍ ശ്രീലങ്ക ജയിച്ചിരുന്നെങ്കില്‍ ന്യൂസിലാന്‍ഡിനു പിറകില്‍ രണ്ടാംസ്ഥാനക്കാരായി ഓസീസ് സെമിയിലെത്തുമായിരുന്നു.

പക്ഷെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് ലങ്കയെ നാട്ടിലേക്കു 'പായ്ക്ക്' ചെയ്ത് ജോസ് ബട്‌ലറുടെ ടീം സെമി ഫൈനലിലേക്കു മുന്നേറുകയായിരുന്നു. ലങ്കയുടെ സെമി പ്രതീക്ഷകള്‍ നേരത്തേ അസ്തമിച്ചിരുന്നു. ഞായറാഴ്ചത്തെ മല്‍സരങ്ങള്‍ കഴിയുന്നതോടെ സെമിയെക്കുറിച്ചുള്ള ചിത്രം വ്യക്തമാവും.

നിസങ്കയിലേറി ലങ്ക

നിസങ്കയിലേറി ലങ്ക


ഓപ്പണര്‍ പതും നിസങ്കയുടെ (67) ഫിഫ്റ്റിയിലേറി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക എട്ടു വിക്കറ്റിനു 141 റണ്‍സെടുക്കുകയായിരുന്നു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുക്കാനാണ് ലങ്കന്‍ നായകന്‍ ദസുന്‍ ഷനക തീരുമാനിച്ചത്. പക്ഷെ അദ്ദേഹത്തിന്റെ പ്രതീക്ഷ കാക്കുന്ന പ്രകടനം നിസങ്കയൊഴികെയുള്ളവരുടെ ഭാഗത്തു നിന്നും കണ്ടില്ല.
45 ബോളില്‍ അഞ്ചു സിക്‌സറും രണ്ടു ബൗണ്ടറികളുമുള്‍പ്പെട്ടതായിരുന്നു നിസങ്കയുടെ ഇന്നിങ്‌സ്. ഇതിനിടെ താരം ടി20യില്‍ 1000 റണ്‍സെന്ന നാഴികക്കല്ലും പിന്നിട്ടിരുന്നു. ഭാനുക രാജപക്‌സ (22), കുശാല്‍ മെന്‍ഡിസ് (18) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റര്‍മാര്‍. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ ബെന്‍ സ്‌റ്റോക്‌സ്, ക്രിസ് വോക്‌സ്, സാം കറെന്‍, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

എറിഞ്ഞൊതുക്കി ബൗളര്‍മാര്‍

എറിഞ്ഞൊതുക്കി ബൗളര്‍മാര്‍

ശ്രീലങ്കയുടെ തുടക്കം ഉജ്ജ്വലമായിരുന്നു. അഞ്ചോവറില്‍ 52ഉം 10 ഓവറില്‍ 80ഉം റണ്‍സ് ലങ്കന്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നു. 10 ഓവറില്‍ രണ്ടു വിക്കറ്റിനു 80 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഏഷ്യന്‍ ചാംപ്യന്‍മാര്‍. 160-170 റണ്‍സ് ലങ്ക അനായാസം നേടുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.
പക്ഷെ അവസാന രണ്ടോവറില്‍ ഇംഗ്ലണ്ടിന്റെ ബൗളിങ് ഉജ്ജ്വലമായിരുന്നു. റണ്ണെടുക്കാനുള്ള പഴുതുകളൊന്നും അവര്‍ നല്‍കിയില്ല. ഇതിനിടെ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരിക്കുകയും ചെയ്തു. അവസാന അഞ്ചോവറില്‍ 25 റണ്‍സ് മാത്രമേ ലങ്കയ്ക്കു നേടാനായുള്ളൂ. ഇതിനിടെ അഞ്ചു വിക്കറ്റുകള്‍ അവര്‍ നഷ്ടപ്പെടുത്തുകയും ചെയ്തു.

Also Read: T20 World Cup 2022: സിംബാബ്‌വെ നിസാരക്കാരല്ല!, ഇന്ത്യ ഭയക്കണം, മൂന്ന് കാര്യം തലവേദന

കിതച്ച് ജയിച്ച് ഇംഗ്ലണ്ട്

കിതച്ച് ജയിച്ച് ഇംഗ്ലണ്ട്

ചെറിയ വിജയലക്ഷ്യമായിരുന്നിട്ടും ഇംഗ്ലണ്ടിനു റണ്‍ചേസ് എളുപ്പമായിരുന്നില്ല. 10 ഓവറില്‍ രണ്ടു വിക്കറ്റിനു 87 റണ്‍സ് അവര്‍ നേടിയെങ്കിലും ശേഷിച്ച 10 ഓവറില്‍ റണ്ണെടുക്കാന്‍ ഇംഗ്ലണ്ട് പാടുപെട്ടു. എങ്കിലും രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റുകള്‍ നഷ്ടത്തില്‍ വിജയറണ്‍സ് കുറിക്കാന്‍ ഇംഗ്ലണ്ടിനു കഴിഞ്ഞു.
ഇംഗ്ലീഷ് നിരയില്‍ ആര്‍ക്കും തന്നെ ഫിഫ്റ്റിയില്ല. 47 റണ്‍സെടുത്ത ഓപ്പണര്‍ അലെക്‌സ് ഹേല്‍സാണ് ടോപ്‌സ്‌കോറര്‍. 30 ബോളില്‍ താരം ഏഴു ബൗണ്ടറിയും ഒരു സിക്‌സറും താരം നേടി.

Also Read: T20 World Cup 2022 : ഇന്ത്യക്ക് അത് തിരിച്ചറിയാനായിട്ടില്ല!, റിഷഭ് പുറത്തുതന്നെ, പോണ്ടിങ് പറയുന്നു

വിജയശില്‍പ്പി സ്റ്റോക്സ്

വിജയശില്‍പ്പി സ്റ്റോക്സ്

എന്നാല്‍ ടീമിന്റെ യഥാര്‍ഥ ഹീറോ 42 റണ്‍സുമായി പുറത്താവാതെ നിന്ന ബെന്‍ സ്റ്റോക്‌സാണ്. ക്രീസിന്റെ മറുഭാഗത്തു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നെങ്കിലും മൂന്നാമനായി ക്രീസിലെത്തിയ അദ്ദേഹം ടീമിന്റെ ജയം പൂര്‍ത്തിയാക്കുന്നതു വരെ അപരാജിതനായി ക്രീസില്‍ തുടര്‍ന്നു. 36 ബോള്‍ നേരിട്ട സ്‌റ്റോക്‌സ് രണ്ടു ഫോറുകള്‍ മാത്രമേ നേടിയുള്ളൂ. നായകന്‍ ജോസ് ബട്‌ലറാണ് (28) രണ്ടക്കം കടന്ന മറ്റൊരു ഇംഗ്ലീഷ് താരം. ലങ്കയ്ക്കായി ലഹിരു കുമാര, വനിന്ദു ഹസരംഗ, ധനഞ്ജയ ഡിസില്‍വ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇംഗ്ലണ്ട്- ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അലെക്‌സ് ഹേല്‍സ്, മോയിന്‍ അലി, ലിയാം ലിവിങ്‌സ്റ്റണ്‍, ഹാരി ബ്രൂക്ക്, ബെന്‍ സ്‌റ്റോക്‌സ്, സാം കറെന്‍, ഡേവിഡ് മലാന്‍, ക്രിസ് വോക്‌സ്, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.

ശ്രീലങ്ക- പതും നിസങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), ധനഞ്ജയ ഡിസില്‍വ, ചരിത് അസലെന്‍ക, ഭാനുക രാജപക്‌സ, ദസുന്‍ ഷനക (ക്യാപ്റ്റന്‍), വനിന്ദു ഹസരംഗ, ചാമിക കരുണരത്‌നെ, മഹീഷ് തീക്ഷണ, ലഹിരു കുമാര, കസുന്‍ രജിത.

Story first published: Saturday, November 5, 2022, 17:12 [IST]
Other articles published on Nov 5, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+