For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പൃഥ്വി ഷായെ ഇന്ത്യ മറന്നു പോകരുത്, അടുത്ത നായകനുമാക്കാം!, സെവാഗിന്റെ പിന്‍ഗാമി

പല യുവതാരങ്ങളെയും ഭാവി വാഗ്ദാനങ്ങളെന്നും ഭാവി നായകനെന്നുമെല്ലാം ഇന്ത്യ വിശേഷിപ്പിക്കുമ്പോഴും മനപ്പൂര്‍വോ അല്ലാതെയോ തഴയപ്പെടുന്ന പേരാണ് പൃഥ്വി ഷാ

1

ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാന്‍ പോവുകയാണ്. ഇന്ത്യ ഐപിഎല്ലിന് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 കളിച്ചു. ഇനി അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര നടക്കാന്‍ പോവുന്നു. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ഓസീസ് പരമ്പരകളും ലോകകപ്പിന് മുന്നോടിയായി ഇന്ത്യയെ കാത്തിരിക്കുന്നു. പല യുവതാരങ്ങളെയും ഭാവി വാഗ്ദാനങ്ങളെന്നും ഭാവി നായകനെന്നുമെല്ലാം ഇന്ത്യ വിശേഷിപ്പിക്കുമ്പോഴും മനപ്പൂര്‍വോ അല്ലാതെയോ തഴയപ്പെടുന്ന പേരാണ് പൃഥ്വി ഷാ.

വീരേന്ദര്‍ സെവാഗൊക്കെ ഇന്ത്യക്കായി ചെയ്തത് എന്താണോ അത് ആവര്‍ത്തിക്കാന്‍ കെല്‍പ്പുള്ള യുവതാരമാരെന്ന ചോദ്യത്തിന് പൃഥ്വയെന്നാണ് ഉത്തരം. വിക്കറ്റ് കാത്ത് കളിക്കുകയെന്നത് നിഘണ്ടുവിലില്ലാത്ത ബാറ്റ്‌സ്മാന്‍. ക്രീസിലെത്തി നേരിടുന്ന ആദ്യ പന്ത് മുതല്‍ തല്ലിപ്പറത്താന്‍ കെല്‍പ്പുള്ള താരം. ടി20 ഫോര്‍മാറ്റ് എന്താണോ ആവിശ്യപ്പെടുന്നത് അതെല്ലാം ആ 22കാരന്റെ കൈയിലുണ്ട്. എന്നിട്ടും ഇന്ത്യന്‍ ടീമില്‍ അവസരമില്ല. പൃഥ്വിയെ ഇന്ത്യ വളര്‍ത്തണമെന്ന് പറയാനുള്ള കാരണങ്ങളിതാ.

ആക്രമിച്ച് കളിക്കാനുള്ള ശേഷി

ആക്രമിച്ച് കളിക്കാനുള്ള ശേഷി

ബൗളറെ ഭയക്കാത്ത ബാറ്റ്‌സ്മാന്‍ എന്നതാണ് പൃഥ്വിയുടെ സവിശേഷത. അദ്ദേഹത്തിന് നല്‍കുന്ന ഈ വിശേഷണം എത്രമാത്രം ശരിയാണെന്നറിയാന്‍ ഐപിഎല്ലിലെ ബാറ്റിങ് കണ്ടാല്‍ വ്യക്തമാവും. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഗംഭീര പേസര്‍മാരെപ്പോലും അനായാസം തല്ലിപ്പറത്താന്‍ താരത്തിന് പ്രതിഭയുണ്ട്. പവര്‍പ്ലേ വരെ ബാറ്റ് ചെയ്താല്‍ തന്നെ 50ലധികം റണ്‍സ് നേടാനുള്ള മികവ്. ഒറ്റക്ക് മത്സരത്തിന്റെ ഗതി യൂ ടേണ്‍ തിരിക്കാന്‍ കെല്‍പ്പുള്ളവനാണ് പൃഥ്വി. ടി20യില്‍ ഇത്തരമൊരു ഓപ്പണറുടെ ആവിശ്യം എല്ലാ ടീമിനുമുണ്ട്.

ഇന്ത്യയുടെ ആദ്യ ടി20 പ്ലേയിങ് 11 ഓര്‍ക്കുന്നുണ്ടോ?, അവര്‍ ഇപ്പോള്‍ എവിടെയാണ്?, പരിശോധിക്കാം

നായക മികവ്

നായക മികവ്

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ചതോടെയാണ് പൃഥ്വിയുടെ പേര് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റില്‍ത്തന്നെ സെഞ്ച്വറി നേടി ഞെട്ടിച്ച താരം നായകനെന്ന നിലയില്‍ തുടര്‍ച്ചയായി മികവ് കാട്ടുന്നു,. 2018ല്‍ ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് കിരീടം ചൂടിച്ച പൃഥ്വി 2019ല്‍ മുംബൈയെ ടി20 ലീഗ് കിരീടം ചൂടിച്ചു. 2021ലെ വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയെ കിരീടം ചൂടിച്ചു. 2022ലെ രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈയെ എത്തിക്കാനും അദ്ദേഹത്തിനായി. 22നാണ് ഫൈനല്‍ നടക്കാന്‍ പോകുന്നത്. നിലവിലെ ഇന്ത്യയുടെ ഭാവി നായകന്മാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന കെ എല്‍ രാഹുലിനെക്കാളും റിഷഭ് പന്തിനെക്കാളുമെല്ലാം നായക മികവ് പൃഥ്വിക്കുണ്ട്. എന്നാല്‍ സെലക്ടര്‍മാര്‍ കണ്ണടക്കുന്നു.

T20 World Cup: റിഷഭ് - കാര്‍ത്തിക്, ആരാവണം ഇന്ത്യയുടെ കീപ്പര്‍?, ഡികെ ബെസ്റ്റ്, കാരണങ്ങളിതാ

എതിര്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള കഴിവ്

എതിര്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള കഴിവ്

പൃഥ്വിയെപ്പോലുള്ള താരങ്ങളുടെ സവിശേഷത ഒറ്റയാള്‍ പ്രകടനംകൊണ്ട് എതിരാളികളെ തളര്‍ത്തുമെന്നതാണ്. ഇന്ത്യന്‍ ടീമില്‍ പേരുകേട്ട പലരുമുണ്ടായിട്ടും ആദ്യമായി ട്രിപ്പിള്‍ സെഞ്ച്വറി നേടിയത് വീരേന്ദര്‍ സെവാഗാണ്. ആരെയും കൂസലാക്കാതെ കടന്നാക്രമിക്കുന്ന ശൈലിയാണ് സെവാഗിന്റേത്. അതുപോലെ തന്നെയാണ് പൃഥ്വിയും. രണ്ട് പേരും നിലയുറപ്പിച്ചാല്‍ എതിര്‍ ടീമിന്റെ മാനസിക വീര്യം ഒന്നാകെ ചോര്‍ന്ന് പോകും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പൃഥ്വിയെപ്പോലുള്ള താരങ്ങളെ ഇന്ത്യ പരിഗണിക്കണമെന്നാണ് സെവാഗ് അഭിപ്രായപ്പെട്ടത്. എന്തായാലും ഇന്ത്യ അവസരം കൊടുക്കാതെ മാറ്റിനിര്‍ത്തേണ്ട താരമല്ല പൃഥ്വിയെന്ന കാര്യം ഉറപ്പാണ്.

Story first published: Monday, June 20, 2022, 22:29 [IST]
Other articles published on Jun 20, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+