വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ- ന്യൂസിലാന്‍ഡ്: പിറന്നത് ലോക റെക്കോര്‍ഡ്.. ഒരു കളിയില്‍ ഇതാദ്യം, തോറ്റിട്ടും കിവീസ് മുന്നില്‍

ആവേശകരമായ മല്‍സരത്തില്‍ ജയം ഇന്ത്യക്കായിരുന്നു

ഓക്ക്‌ലാന്‍ഡ്: റണ്‍മഴ കണ്ട ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ടി20യില്‍ പുതിയ ലോക റെക്കോര്‍ഡ് കുറിക്കപ്പെട്ടു. 400ന് മുകളില്‍ റണ്‍സ് പിറന്ന കളിയില്‍ ഇന്ത്യ ആറു വിക്കറ്റിന്റെ മിന്നുന്ന വിജയം സ്വന്തമാക്കിയിരുന്നു. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് അഞ്ചു വിക്കറ്റിന് 203 റണ്‍സാണ് അടിച്ചെടുത്തത്.

അണ്ടര്‍ 19 ലോകകപ്പ് 2020: ആദ്യം ചേട്ടന്‍മാര്‍, പിന്നാലെ അനുജന്‍മാര്‍... രണ്ടു പേര്‍ക്കും കിവി ഫ്രൈഅണ്ടര്‍ 19 ലോകകപ്പ് 2020: ആദ്യം ചേട്ടന്‍മാര്‍, പിന്നാലെ അനുജന്‍മാര്‍... രണ്ടു പേര്‍ക്കും കിവി ഫ്രൈ

മറുപടിയില്‍ ഇതേ നാണയത്തില്‍ തിരിച്ചടിച്ച ഇന്ത്യ നാലു വിക്കറ്റിന് ഒരോവര്‍ ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തുകയും ചെയ്തു. ശ്രേയസ് അയ്യരുടെയും ലോകേഷ് രാഹുലിന്റെയും തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ഇന്ത്യക്കു ജയം സമ്മാനിച്ചത്.

അഞ്ചു പേര്‍ക്കു ഫിഫ്റ്റി

അഞ്ചു പേര്‍ക്കു ഫിഫ്റ്റി

മല്‍സരത്തില്‍ ഇരുടീമിന്റെയും കൂടി അഞ്ചു താരങ്ങളാണ് ഫിഫ്റ്റി നേടിയത്. ഇതു പുതിയ ലോക റെക്കോര്‍ഡ് കൂടിയാണ്. ടി20യുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു കളിയില്‍ ഇത്രയും ഫിഫ്റ്റികള്‍ പിറക്കുന്നത്.
ഫിഫ്റ്റിയുടെ കാര്യത്തില്‍ ഇന്ത്യക്കു മുകളിലാണ് ന്യൂസിലാന്‍ഡ്. അവരുടെ മൂന്നു താരങ്ങളാണ് ഫിഫ്റ്റി തികച്ചതെങ്കില്‍ ഇന്ത്യയുടെ രണ്ടു പേര്‍ ഫിഫ്റ്റി നേടി. കോളിന്‍ മണ്‍റോ (59), റോസ് ടെയ്‌ലര്‍ (54*), കെയ്ന്‍ വില്ല്യംസണ്‍ (51) എന്നിവരാണ് കിവി നിരയില്‍ ഫിഫ്റ്റിയടിച്ചത്. ഇന്ത്യയുടേത് ശ്രേയസ് അയ്യരും (58) ലോകേഷ് രാഹുലുമായിരുന്നു (56).

ഇന്ത്യയുടെ മൂന്നാം റണ്‍ ചേസ്

ഇന്ത്യയുടെ മൂന്നാം റണ്‍ ചേസ്

ടി20യിലെ ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ റണ്‍ചേസ് കൂടിയാണ് ഈ മല്‍സരത്തില്‍ കണ്ടത്. മാത്രമല്ല ടി20യില്‍ നാലാം തവണയാണ് ഇന്ത്യ 200ന് മുകളില്‍ റണ്‍സ് ചേസ് ചെയ്തു ജയിച്ചത്. മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത നേട്ടമാണിത്.

ന്യൂസിലാന്‍ഡില്‍ ഇന്ത്യയുടെ രണ്ടാമത്തെ ടി20 വിജയം കൂടിയായിരുന്നു ഓക്ക്‌ലാന്‍ഡിലേത്. ആറു കളികളാണ് ഇന്ത്യ ഇവിടെ കളിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ന്യൂസിലാന്‍ഡില്‍ ഇന്ത്യ കന്നി ടി20 ജയം നേടിയത്.

ടെയ്‌ലറുടെ ഫിഫ്റ്റി ആറു വര്‍ഷത്തിനു ശേഷം

ടെയ്‌ലറുടെ ഫിഫ്റ്റി ആറു വര്‍ഷത്തിനു ശേഷം

റോസ് ടെയ്‌ലര്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ന്യൂസിലാന്‍ഡിനായി കാഴ്ചവച്ചത്. വെറും 27 പന്തില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറുമടക്കം അദ്ദേഹം പുറത്താവാതെ 54 റണ്‍സെടുത്തിരുന്നു. ടെയ്‌ലറുടെ കരിയറിലെ ആറാം ടി20 ഫിഫ്റ്റിയാണിത്.
മാത്രമല്ല ആറു വര്‍ഷത്തിനു ശേഷം ടെയ്‌ലര്‍ അന്താരാഷ്ട്ര ടി20യില്‍ നേടിയ ഫിഫ്റ്റിയും കൂടിയാണിത്. 2014ലെ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു അദ്ദേഹത്തിന്റെ ഇതിനു മുമ്പത്തെ ഫിഫ്റ്റി.

ഗില്ലിനെ പിന്തള്ളി സോധി

ഗില്ലിനെ പിന്തള്ളി സോധി

ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ ഇഷ് സോധിയാണ് ന്യൂസിലാന്‍ഡ് ബൗളിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. നാലോവറില്‍ 36 റണ്‍സിനു താരം രണ്ടു വിക്കറ്റെടുത്തിരുന്നു. ഇതോടെ ടി20യില്‍ ഇന്ത്യക്കെതിരേ കൂടുതല്‍ വിക്കറ്റെടുത്ത ബൗളറെന്ന റെക്കോര്‍ഡിനും സോധി അര്‍ഹനായി. 11 വിക്കറ്റുകളെന്ന പാകിസ്താന്റെ മുന്‍ പേസര്‍ ഉമര്‍ ഗുല്ലിന്റെ റെക്കോര്‍ഡ് അദ്ദേഹം തിരുത്തുകയായിരുന്നു.

Story first published: Saturday, January 25, 2020, 11:29 [IST]
Other articles published on Jan 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X