വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ T20: ജഴ്‌സിയില്‍ ഇന്‍സലേഷന്‍ ടേപ്പ് ഒട്ടിച്ച് റിഷഭ് പന്ത്, മറ്റാരും ഇത് ചെയ്തില്ല, കാരണമറിയാം

റാഞ്ചി: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഏഴ് വിക്കറ്റിന്റെ വിജയം നേടിയതോടെ മൂന്ന് മത്സര പരമ്പര കിരീടം ഇന്ത്യ ഉറപ്പിച്ചിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിനും ഇന്ത്യ ജയിച്ചിരുന്നു. റാഞ്ചിയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് വിജയലക്ഷ്യം മറികടന്നത്. കെ എല്‍ രാഹുല്‍ (65),രോഹിത് ശര്‍മ (55) എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് അനായാസ ജയം നേടിക്കൊടുത്തത്.

'ഇന്ത്യയില്‍ അവനെപ്പോലുള്ള പേസര്‍മാര്‍ കുറവ്', ഇന്ത്യയുടെ ഭാവി താരം, യുവതാരത്തെ പ്രശംസിച്ച് ബട്ട്'ഇന്ത്യയില്‍ അവനെപ്പോലുള്ള പേസര്‍മാര്‍ കുറവ്', ഇന്ത്യയുടെ ഭാവി താരം, യുവതാരത്തെ പ്രശംസിച്ച് ബട്ട്

1

മത്സരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ റിഷഭ് പന്തിന്റെ ജഴ്‌സിയില്‍ മാത്രം ഒരു വ്യത്യസ്തത ഉണ്ടായിരുന്നു. നെഞ്ചിന്റെ ഭാഗത്തായി ഒരു ഇന്‍സലേഷന്‍ ടേപ്പ് ഒട്ടിച്ചാണ് റിഷഭ് പന്ത് ഇറങ്ങിയത്. മറ്റാരും ഇത് ചെയ്യാതിരുന്നപ്പോള്‍ റിഷഭ് പന്ത് മാത്രമാണ് ഇത്തരത്തില്‍ ഇന്‍സലേഷന്‍ ടേപ്പ് ഒട്ടിച്ചിറങ്ങിയത്. ഇതിന്റെ കാരണം എന്തെന്നാണ് ആരാധകര്‍ അന്വേഷിച്ചത്.

Also Read: ടി10 ലീഗിലെ ഇന്ത്യന്‍ ഇലവന്‍: സെവാഗ്, യുവി, യൂസുഫ്, സഹീര്‍!- കിടിലന്‍ ടീം

2

സംഭവം മറ്റൊന്നുമല്ല ഐസിസി ടി20 ലോകകപ്പിലെ അതേ ജഴ്‌സിയണിഞ്ഞാണ് റിഷഭ് റാഞ്ചിയിലിറങ്ങിയത്. ഈ ജഴ്‌സിയില്‍ ഐസിസി ടി20 ലോകകപ്പ് എന്ന് എഴുതിയിട്ടുണ്ട്. നിയമപ്രകാരം ഐസിസി ടൂര്‍ണമെന്റിന് ഉപയോഗിക്കുന്ന ജഴ്‌സി മറ്റൊരു മത്സരത്തിനും ഉപയോഗിക്കാനാവില്ല. അതിനാല്‍ ഐസിസി ടി20 ലോകകപ്പ് എന്നെഴുതിയ ഭാഗം ഇന്‍സലേഷന്‍ ടേപ്പ് വെച്ച് ഒട്ടിച്ചാണ് റിഷഭ് ഇറങ്ങിയത്. എന്തിനാണ് ഈ ലോകകപ്പ് ജഴ്‌സി റിഷഭ് ഉപയോഗിച്ചതെന്ന് വ്യക്തമല്ല. എന്നാല്‍ ഇന്‍സലേഷന്‍ ഒട്ടിച്ചതിന് കാരണമിതാണ്.

Also Read: IPL 2022: എബിഡി കളമൊഴിഞ്ഞു, ആര്‍സിബിയില്‍ പകരമാര്? ഈ മൂന്ന് താരങ്ങളെ പരിഗണിക്കാം

3

ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ റിഷഭ് മത്സരത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അഞ്ചാമനായി ക്രീസിലെത്തിയ താരം 6 പന്തില്‍ 12* റണ്‍സുമായി പുറത്താവാതെ നിന്നു. രണ്ട് സിക്‌സുകളാണ് റിഷഭ് പറത്തിയത്. കീപ്പിങ്ങിലും അദ്ദേഹം മികവ് കാട്ടി. മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ ക്യാച്ചും ജിമ്മി നിഷാമിന്റെ ക്യാച്ചും എടുത്തത് റിഷഭാണ്. ധോണിയുടെ പകരക്കാരനായി ഇന്ത്യന്‍ ടീമിലേക്കെത്തിയ റിഷഭ് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പറായി ഇപ്പോള്‍ മാറിയിരിക്കുകയാണ്.

Also Read: 'ദ്രാവിഡയുഗ'ത്തില്‍ ഇവര്‍ ഇന്ത്യന്‍ ടീമിലെത്തിയേക്കും, ദേവ്ദത്തുള്‍പ്പെടെ അഞ്ചു പേര്‍

4

മൂന്നാം മത്സരത്തിലും റിഷഭ് ഇന്ത്യന്‍ ടീമിലുണ്ടാവും. ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പറായി അവസരം കാത്ത് പുറത്തുണ്ടെങ്കിലും ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത കുറവാണെന്നാണ് ഇന്ത്യന്‍ നായകന്‍ സൂചിപ്പിച്ചിരിക്കുന്നത്. ഇൗ ടി20 പരമ്പരക്ക് ശേഷം നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ റിഷഭ് പന്തിന് ഇന്ത്യ വിശ്രമം അനുവദിച്ചിട്ടുണ്ട്. തുടര്‍ച്ചയായി മത്സരം കളിച്ച ഇന്ത്യന്‍ താരങ്ങളിലൊരാള്‍ റിഷഭാണ്.

Also Read: നിങ്ങളുടെ നമ്പര്‍ വണ്‍ ഫാന്‍ ഞാനായിരിക്കും- എബിഡിയുടെ വിരമിക്കലില്‍ മനസ്സ് തകര്‍ന്ന് കോലി

5

ഇംഗ്ലണ്ട് പരമ്പരയിലും പിന്നീട് നടന്ന ഐപിഎല്‍ രണ്ടാം പാദത്തിലും ശേഷം ടി20 ലോകകപ്പിലും മുഴുവന്‍ മത്സരങ്ങളിലും റിഷഭ് കളിച്ചിരുന്നു. ഫിനിഷറെന്ന നിലയില്‍ മികവ് കാട്ടുന്ന താരം ഇന്ത്യന്‍ ടീമിലെ നിര്‍ണ്ണായക ഘടകമായി മാറിയിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ ഉയര്‍ത്തിയപ്പോള്‍ നിര്‍ണ്ണായക പ്രകടനവുമായി തിളങ്ങിയ താരങ്ങളിലൊരാള്‍ റിഷഭായിരുന്നു. ന്യൂസീലന്‍ഡ് പരമ്പരക്ക് ശേഷം നിര്‍ണ്ണായകമായി ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. അതിനാല്‍ റിഷഭിന് ആവിശ്യത്തിന് വിശ്രമം നല്‍കേണ്ടത് അത്യാവശ്യമാണ്.

Also Read: IPL 2022: ആര്‍സിബിയുടെ പുതിയ നായകനാര്? അത് കെ എല്‍ രാഹുല്‍ തന്നെ, മൂന്ന് കാരണങ്ങള്‍ അറിയാം

6

ഓസ്‌ട്രേലിയയില്‍ നടക്കുന്ന അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പുള്ള താരങ്ങളിലൊരാളാണ് റിഷഭ്. തുടക്കത്തിലെ പ്രകടനങ്ങളുടെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ കേട്ട റിഷഭ് വൈകാതെ വിമര്‍ശിച്ചവരെക്കൊണ്ട് തന്നെ കൈയടിപ്പിച്ചു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകനാണ് റിഷഭ്. രോഹിത് ശര്‍മ,വിരാട് കോലി കാലം അവസാനിക്കുന്നതോടെ ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് ഉയര്‍ന്നുവരാന്‍ കെല്‍പ്പുള്ള താരമാണ് റിഷഭ് പന്ത്.

Story first published: Saturday, November 20, 2021, 17:50 [IST]
Other articles published on Nov 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X