വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: അശ്വിന്‍ 2.0!- ഇതാണ് തിരിച്ചുവരവ്, ആരും കൈയടിക്കും

രണ്ടു വിക്കറ്റുകള്‍ താരം വീഴ്ത്തി

1

ജയ്പൂര്‍: നിശ്ചിത ഓവര്‍ ക്രിക്കറ്റിലേക്കു ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്നു ഉറപ്പിച്ച ഇടത്തു നിന്നും ഇന്ത്യന്‍ ടി20 ടീമിലെത്തിയ ശേഷം ആര്‍ അശ്വിന്റെ അവിശസനീയ പ്രകടനം തുടകുകയാണ്. യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ കളിച്ച മൂന്നു മല്‍സരങ്ങളിലും ഉജ്ജ്വലമായി പന്തെറിഞ്ഞ അദ്ദേഹം ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി20യിലും പ്രകടനമാവര്‍ത്തിച്ചു. നാലോവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു പേരെയാണ് അദ്ദേഹം പുറത്താക്കിയത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും മികച്ച ഇക്കോണമി റേറ്റില്‍ ബള്‍ ചെയ്തതും അശ്വിനായിരുന്നു. 5.8 ആയിരുന്നു താരത്തിന്റെ ഇക്കോണമി റേറ്റ്.

ഒരു ഘട്ടത്തില്‍ ഇന്ത്യയില്‍ നിന്നും കളി വഴുതിപ്പോകവെ, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്തു ചെയ്യണമന്നറിയാതെ സമ്മര്‍ദ്ദത്തില്‍ നില്‍ക്കെയായിരുന്നു അശ്വിന്‍ ടീമിന്റെ രക്ഷകനായത്. തകര്‍പ്പന്‍ ഫിഫ്റ്റിയുമായി മുന്നേറിയ മാര്‍ക് ചാപ്മാനെ (63) 14ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കി. ന്യൂസിലാന്‍ഡ് രണ്ടിന് 110. ഇതേ ഓവറിലെ അഞ്ചാമത്തെ ബോളില്‍ പുതുതായി ക്രീസിലെത്തിയ അപകടകാരിയായ ഗ്ലെന്‍ ഫിലിപ്‌സിനെയും അക്കൗണ്ട് തുറക്കും മുമ്പ് അദ്ദേഹം മടക്കി. ഫിലിപ്‌സിനെ അശ്വിന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

2

ഈ മല്‍സരത്തിനു മുമ്പ് ടി20 ലോകകപ്പില്‍ കളിച്ച മൂന്നു മല്‍സരങ്ങൡ നിന്നും ആറു വിക്കറ്റുകള്‍ അദ്ദേഹം പിഴുതിരുന്നു. അഫ്ഗാനിസ്താനെതിരായ ആദ്യ കളിയില്‍ നാലോവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകളെടുത്തായിരുന്നു 2017നു ശേഷം ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് അശ്വിന്‍ അവിസ്മരണീയമാക്കിയത്. അടുത്ത രണ്ടു മല്‍സരങ്ങളില്‍ നാലോവറില്‍ 29 റണ്‍സിനു ഒരു വിക്കറ്റ്, നാലോവറില്‍ 20 റണ്‍സിന് മൂന്നു വിക്കറ്റ് എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ്.

ഇന്ത്യക്കു മിന്നുന്ന വിജയം

ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി20ിയില്‍ ഇന്ത്യ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി. പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കോച്ച് രാഹുല്‍ ദ്രാവിഡ് എന്നിവരുടെ കീഴില്‍ ഇറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റിനാണ് ടീം സൗത്തി നയിച്ച ന്യൂസിലാന്‍ഡിനെ മറികടന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ന്യൂസിലാന്‍ഡ് ആറു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (70), മാര്‍ക്ക് ചാപ്മാന്‍ (63) എന്നിവരുടെ ഫിഫ്റ്റികളാണ് അവര്‍ക്കു കരുത്തായത്. ഗപ്റ്റില്‍ 42 ബോളില്‍ നാലു സിക്‌സറും മൂന്നു ബൗണ്ടറികളുമടിച്ചപ്പോള്‍ ചാപ്മാന്‍ 50 ബോളില്‍ ആറു ബൗണ്ടറിയും രണ്ടു സിക്‌സറും നേടി.

റണ്‍ചേസില്‍ ഇന്ത്യ രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റിനു ലക്ഷ്യം കാണുകയായിരുന്നു. 62 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവായിരുന്നു ഇന്ത്യയുടെ വിജയശില്‍പ്പി. 40 ബോളില്‍ ആറു ബൗണ്ടറിയും മൂന്നു സിക്‌സറുമടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. നായകന്‍ രോഹിത് 48 റണ്‍സെടുത്തു. സൂര്യയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. വിജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. അടുത്ത മല്‍സരം വെള്ളിയാഴ്ച റാഞ്ചിയില്‍ നടക്കും.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍.

ന്യൂസിലാന്‍ഡ്- ഡാരില്‍ മിച്ചെല്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍, മാര്‍ക്ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്‌സ്, ടിം സെയ്‌ഫേര്‍ട്ട് (വിക്കറ്റ് കീപ്പര്‍), രചിന്‍ രവീന്ദ്ര, മിച്ചെല്‍ സാന്റ്‌നര്‍, ടിം സൗത്തി (ക്യാപ്റ്റന്‍), ടോഡ് ആസില്‍, ലോക്കി ഫെര്‍ഗൂസന്‍, ട്രെന്റ് ബോള്‍ട്ട്.

Story first published: Thursday, November 18, 2021, 0:38 [IST]
Other articles published on Nov 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X