For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: വീണ്ടും ബാറ്റിങ് ദുരന്തം, ഇന്ത്യ തോല്‍വിക്കരിക്കെ! മൂന്നംദിനം കളി തീരും

88 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് ഓസ്‌ട്രേലിയ നേടിയിരുന്നു

australia

ബാറ്റിങ്‌നിര ഒരിക്കല്‍ക്കൂടി ദുരന്തമായി മാറിയപ്പോള്‍ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ പരാജയത്തിലേക്ക്. ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ ശക്തമായി തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷിച്ചത്. പക്ഷെ രണ്ടാമിന്നിങ്‌സിലും ഇന്ത്യ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നു. 88 റണ്‍സിന്റെ ലീഡ് വഴങ്ങി വീണ്ടും ഇറങ്ങിയ ഇന്ത്യ 163 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. ഇതോടെ രണ്ടാംദിനം കളി അവസാനിക്കുകയും ചെയ്തു.

76 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ഓസീസിനു ഇന്ത്യ നല്‍കിയിരിക്കുന്നത്. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ മൂന്നാം ദിനം ലഞ്ച് ബ്രേ്ക്കിനു മുമ്പ് തന്നെ ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കും. ഇതോടെ പരമ്പര 2-1 എന്ന നിലയിലാക്കാനും അവര്‍ക്കാവും. കഴിഞ്ഞ രണ്ടു ടെസ്റ്റുകളെയും പോലെ ഈ ടെസ്റ്റും മൂന്നാംദിനം തന്നെ അവസാനിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. പക്ഷെ ഇത്തവണ വിജയം ഓസീസിനായിരിക്കുമെന്നു മാത്രം.

പൊരുതിയത് പുജാര മാത്രം

പൊരുതിയത് പുജാര മാത്രം

രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ചേതേശ്വര്‍ പുജാരയൊഴികെ മറ്റാരും തന്നെ പൊരുതാന്‍ പോലും തയ്യാറായില്ല. 59 റണ്‍സോടെ അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററായി മാറി. പുജാരയുടെ ഇന്നിങ്‌സ് ഇന്നിങ്‌സ് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ നില കൂടുതല്‍ പരിതാപകരമാവുമായിരുന്നു.142 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് പുജാര ഇന്ത്യയുടെ അമരക്കാരനായത്.

ശ്രേയസ് അയ്യരാണ് (26) ഇന്ത്യന്‍ നിരയില്‍ 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരാള്‍. നായകന്‍ രോഹിത് ശര്‍മ (12), ശുഭ്മന്‍ ഗില്‍ (5), വിരാട് കോലി (13), രവീന്ദ്ര ജഡേജ (7), കെഎസ് ഭരത് (3), ആര്‍ അശ്വിന്‍ (16), ഉമേഷ് യാദവ് (0), മുഹമ്മദ് സിറാജ് (0) എന്നിവരെല്ലാം ബാറ്റിങില്‍ തികഞ്ഞ പരാജയമായി മാറി. 15 റണ്‍സുമായി അക്ഷര്‍ പട്ടേല്‍ പുറത്താവാത നിന്നു.

എട്ടു വിക്കറ്റുകള്‍ കൊയ്ത സ്പിന്നര്‍ നതാന്‍ ലിയോണാണ് ഇന്ത്യയെ തകര്‍ത്തത്. 23.3 ഓവറില്‍ ഒരു മെയ്ഡനടക്കം 64 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം എട്ടു പേരെ പുറത്താക്കിയത്. മിച്ചെല്‍ സ്റ്റാര്‍ക്കും മാത്യു ക്യുനെമാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Also Read: ഓഫ് സൈഡില്‍ 8 ഫീല്‍ഡര്‍മാര്‍, ധോണിയെ കുരുക്കാന്‍ ശ്രമിച്ച് പോണ്ടിങ് വിഡ്ഡിയായി!

ഓസീസിനെ 197ല്‍ എറിഞ്ഞിട്ടു

ഓസീസിനെ 197ല്‍ എറിഞ്ഞിട്ടു

നേരത്തേ ഓസ്‌ട്രേലിയയെ രണ്ടാദിനം ലഞ്ച് ബ്രേക്കിനു മുമ്പ് 197 റണ്‍സില്‍ ഓള്‍ഔട്ടാക്കി ശക്തമായ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. വലിയ ലീഡ് നേടുന്നതില്‍ നിന്നും ഓസീസിനെ തടഞ്ഞുനിര്‍ത്തിയപ്പോള്‍ ഇന്ത്യ പ്രതീക്ഷയിലായിരുന്നു.

നാലു വിക്കറ്റിനു 156 റണ്‍സെന്ന ശക്തമാ നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഓസീസിനെ 41 റണ്‍സെടുക്കുമ്പോഴേക്കും ശേഷിച്ച ആറു വിക്കറ്റുകളുകളും പിഴുത് ഇന്ത്യ കൂടാരം കയറ്റുകയായിരുന്നു.

ആദ്യദിനം വീണ നാലു വിക്കറ്റുകളും രവീന്ദ്ര ജഡേജയ്ക്കായിരുന്നെങ്കില്‍ ഇന്നു ആര്‍ അശ്വിന്റെയും ഉമേഷ് യാദവിന്റെയും ഊഴമായിരുന്നു. ഇരുവരും മൂന്നു വിക്കറ്റുകള്‍ വീതം പങ്കിടുകയായിരുന്നു. ഓസീസ് വാലറ്റത്തെ വളരെ പെട്ടെന്നു പുറത്താക്കാന്‍ ഇന്ത്യയെ സഹായിച്ചത് ഉമേഷായിരുന്നു.

60 റണ്‍സെടുത്ത ഓപ്പണര്‍ ഉസ്മാന്‍ ഖവാജയാണ് ഓസീസിന്റെ ടോപ്‌സ്‌കോറര്‍. മാര്‍നസ് ലബ്യുഷെയ്ന്‍ (31), നായകന്‍ സ്റ്റീവ് സ്മിത്ത് (26), കാമറൂണ്‍ ഗ്രീന്‍ (21), പീറ്റര്‍ ഹാന്‍ഡ്‌സോംബ് (19) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

Also Read: സഞ്ജു നയിക്കും, ഇത് അവസരം കിട്ടാത്തവരുടെ ഇന്ത്യന്‍ 11! നോക്കാം

ബാറ്റിങ് തിരഞ്ഞെടുത്ത് രോഹിത്

ബാറ്റിങ് തിരഞ്ഞെടുത്ത് രോഹിത്

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ആദ്യദിനം ലഞ്ച് ബ്രേക്കിനു തൊട്ടുപിന്നാലെ അവസാനിക്കുകയായിരുന്നു. ഫ്‌ളോപ്പ് മാന്‍ കെഎല്‍ രാഹുലിനെ പുറത്താക്കി പകരം ശുഭ്മന്‍ ഗില്ലിനെ കൊണ്ടുവന്നിട്ടും അതു ഇന്ത്യയെ കാര്യമായി സഹായിച്ചില്ല. വെറും 109 റണ്‍സില്‍ ഇന്ത്യ കൂടാരം കയറുകയായിരുന്നു.

ഒരാള്‍ പോലും ഇന്ത്യന്‍ നിരയില്‍ 25 റണ്‍സ് കടന്നില്ല. 22 റണ്‍സെടുത്ത വിരാട് കോലിയായിരുന്നു ടോപ്‌സ്‌കോറര്‍. ഗില്‍ 21 റണ്‍സുമെടുത്തു. അഞ്ചു വിക്കറ്റുകളെടുത്ത മാത്യു ക്യുനെമാനും മൂന്നു പേരെ പുറത്താക്കിയ നതാന്‍ ലിയോണും ചേര്‍ന്നാണ് ഇന്ത്യയുടെ കഥ കഴിച്ചത്.

Story first published: Thursday, March 2, 2023, 6:26 [IST]
Other articles published on Mar 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+