For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: എല്ലാം നേടുമോ? റെക്കോര്‍ഡുകള്‍ തൂത്തെറിയാന്‍ കിങ് കോലി, അറിയാം

മികച്ച ഫോമിലാണ് മുന്‍ നായകന്‍ ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്

VIRAT KOHLI

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററായി മാറിയ മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി ഏകദിന പരമ്പരയിലും ഫോം ആവര്‍ത്തിക്കാമെന്ന ആത്മിവിശ്വാസത്തിലാണ്. മൂന്നു വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ റെഡ് ബോള്‍ ഫോര്‍മാറ്റിലെ ആദ്യ സെഞ്ച്വറി നാലാം ടെസ്റ്റില്‍ അദ്ദേഹം കണ്ടെത്തിയിരുന്നു.

വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ തന്റെ പഴയ ഫോം കോലി തിരിച്ചുപിടിച്ചത് കഴിഞ്ഞ ആഗസ്റ്റില്‍ നടന്ന ഏഷ്യാ കപ്പിലായിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യ ഫ്‌ളോപ്പായെങ്കിലും അദ്ദേഹത്തിന്റെ പ്രകടനം ആരാധകര്‍ക്കു ആഹ്ലാദിക്കാന്‍ അവസരം നല്‍കിയിരുന്നു. അതിനു പിന്നാലെ ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിലെ ടോപ്‌സ്‌കോററാവാനും കോലിക്കു കഴിഞ്ഞു.

നിലവിലെ ഫോം കണക്കിലെടുക്കുമ്പോള്‍ ഓസ്‌ട്രേലിയയുമായുള്ള ഏകദിന പരമ്പരയിലും അദേഹം റണ്‍സ് വാരിക്കൂട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനിടെ ബാറ്റിങില്‍ മൂന്നു വമ്പന്‍ നാഴികക്കല്ലുകളും ഈ പരമ്പരയില്‍ കോലിയെ കാത്തിരിക്കുന്നുണ്ട്. ഇവ ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങള്‍

പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങള്‍

ഓസ്‌ട്രേലിയക്കെതിരേ വിവിധ ഫോര്‍മാറ്റുകളിലായി കൂടുതല്‍ തവണ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡിനൊപ്പമെത്താന്‍ വിരാട് കോലിക്കു കഴിഞ്ഞേക്കും. അവസാനമായി നടന്ന അഹമ്മദാബാദിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് സമനിലയില്‍ കലാശിച്ചപ്പോള്‍ 186 റണ്‍സെടുത്ത കോലിയായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്. ഇതു ഒമ്പതാം തവണയയിരുന്നു ഓസീസിനെതിരേ അദ്ദേഹം പുരസ്‌കാരം ചൂടിയത്.

നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ ഒന്നിലെങ്കിലും പ്ലെയര്‍ ഓഫ് ദി മാച്ചായാല്‍ കൂടുതല്‍ തവണ പുരസ്‌കാരം നേടിയ രണ്ടാമത്തെ താരങ്ങളിലൊരാളായി കോലി മാറും. വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ്, ഇംഗ്ലണ്ടിന്റെ മുന്‍ ഇതിഹാസം എന്നിവരാണ് 10 പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങളുമായി രണ്ടാംസ്ഥാനം പങ്കിടുന്നത്.

ഓസീസിനെതിരേ ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി മാച്ചായത് ഇന്ത്യന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 17 തവണ അദ്ദേഹം കളിയിലെ ഹീറോയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Also Read: IPL: ഇന്ത്യയുടെ സൂപ്പര്‍ ബൗളര്‍മാര്‍, അവരുടെ കന്നി വിക്കറ്റ് ആരുടേത്? അറിയാം

കൂടുതല്‍ സെഞ്ച്വറികള്‍

കൂടുതല്‍ സെഞ്ച്വറികള്‍

ദിവസങ്ങള്‍ക്കുമുമ്പാണ് വിരാട് കോലി തന്റെ അന്താരാഷ്ട്ര കരിയറിലെ 75ാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലായിരുന്നു അദ്ദേഹം തന്റെ 28ാം ടെസ്റ്റ് സെഞ്ച്വറി കണ്ടെത്തിയത്. കോലിയുടെ 75 സെഞ്ച്വറികളില്‍ 16 എണ്ണം ഓസ്‌ട്രേലിയക്കെതിരേയാണ്.

ഏകദിനത്തില്‍ എട്ടു സെഞ്ച്വറികളാണ് അദ്ദേഹം ഓസീസിനെതിരേ നേടിയിരിക്കുന്നത്. ഒരു സെഞ്ച്വറി കൂടി ഈ പരമ്പരയില്‍ കുറിച്ചാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ (9 സെഞ്ച്വറി) ഓള്‍ടൈം റെക്കോര്‍ഡിനൊപ്പമെത്താന്‍ കോലിക്കു കഴിയും.

Also Read: തന്ത്രങ്ങള്‍ 'വായിച്ചെടുത്ത' സച്ചിന്‍, പിന്നെ അടിച്ചൊതുക്കി! അന്ന് സംഭവിച്ചത് പാക് ഇതിഹാസം പറയുന്നു

ഏകദിനത്തില്‍ 13,000 റണ്‍സ്

ഏകദിനത്തില്‍ 13,000 റണ്‍സ്

ഏകദിനത്തില്‍ 13,000 റണ്‍സെന്ന നാഴികക്കല്ലും ഓസ്‌ട്രേലിയയുമായുള്ള ഏകദിന പരമ്പരയില്‍ വിരാട് കോലിയെ കാത്തിരിക്കുകയാണ്. നിലവില്‍ 262 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹത്തിന്റെ സമ്പാദ്യം 12,809 റണ്‍സാണ്.

നടക്കാനിരിക്കുന്ന പരമ്പരയില മൂന്നു കളിയില്‍ നിന്നും 191 റണ്‍സെടുത്താല്‍ കോലി 13,000 റണ്‍സ് ക്ലബ്ബില്‍ ഇടം പിടിക്കും. ഈ നേട്ടം കുറിക്കുന്ന ഇന്ത്യയുടെ രണ്ടാമത്തെയും ലോകത്തിലെ അഞ്ചാമത്തെയും താരമായി അദ്ദേഹം മാറുകയും ചെയ്യും.

ഈ പരമ്പരയില്‍ 13,000 തികച്ചാല്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടം പൂര്‍ത്തിയാക്കിയ താരമെന്ന റെക്കോര്‍ഡും കോലിക്കു സ്വന്തമാവും. നിലവില്‍ 321 ഇന്നിങ്‌സുകളില്‍ 13,000 നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ് ലോക റെക്കോര്‍ഡ്.

Story first published: Thursday, March 16, 2023, 15:02 [IST]
Other articles published on Mar 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+