For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയുടെ നാക്കു പിഴച്ചില്ല! പ്രവചനം അച്ചട്ട്- ജഡേജയെക്കുറിച്ച് 2010ല്‍ പറഞ്ഞത് വൈറല്‍

രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, സുരേഷ് റെയ്‌ന എന്നിവരുടെയെല്ലാം കരിയറില്‍ ധോണി വലിയ സ്വാധീനം സൃഷ്ടിച്ചിട്ടുണ്ടെന്ന് പറയാം

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമാണ് എംഎസ് ധോണി. നായകനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും ഫിനിഷറെന്ന നിലയിലും തന്റേതായ സാമ്രാജ്യം സൃഷ്ടിച്ചെടുത്ത ധോണി മൂന്ന് ഐസിസി കിരീടങ്ങളാണ് ഇന്ത്യയുടെ അലമാരയിലെത്തിച്ചത്.

2007ലെ ടി20 ലോകകപ്പിലും 20111ലെ ഏകദിന ലോകകപ്പും കൂടാതെ 2013ലെ ചാമ്പ്യന്‍സ് ട്രോഫിയിലും ധോണി ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ചു. നായകനെന്ന നിലയില്‍ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമായ വഴിയിലൂടെ സഞ്ചരിക്കാന്‍ ധോണിക്കായി.

ഓരോ താരത്തെക്കുറിച്ചും കൃത്യമായ കാഴ്ചപ്പാടുള്ള നായകനായിരുന്നു ധോണി. പ്രതിഭകളെ കണ്ടെത്താനും വളര്‍ത്തിക്കൊണ്ടുവരാനും നായകനെന്ന നിലയില്‍ ധോണി പ്രത്യേക മികവ് കാട്ടി. ഒരു കാലത്ത് ഇന്ത്യന്‍ ടീമിലേക്ക് സിഎസ്‌കെയില്‍ നിന്ന് നിരവധി താരങ്ങള്‍ കടന്നുവന്നതോടെ ധോണിയുടെ ഇടപെടലായി ഇത് പലരും ചൂണ്ടിക്കാട്ടി.

രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, സുരേഷ് റെയ്‌ന എന്നിവരുടെയെല്ലാം കരിയറില്‍ സിഎസ്‌കെ വലിയ സ്വാധീനം സൃഷ്ടിച്ചിട്ടുണ്ടെന്ന് പറയാം. ഇപ്പോഴിതാ 2010ല്‍ ജഡേജയെക്കുറിച്ച് ധോണി നടത്തിയ പ്രവചനം ഇപ്പോള്‍ അച്ചട്ടായിരിക്കുകയാണ്. ഇതോടെ ധോണിയുടെ പഴയ പ്രതികരണം ആരാധകര്‍ വീണ്ടും വൈറലാക്കിയിരിക്കുകയാണ്.

ജഡേജ സൂപ്പര്‍ ഓള്‍റൗണ്ടറാവുമെന്ന് പ്രവചിച്ചു

ജഡേജ സൂപ്പര്‍ ഓള്‍റൗണ്ടറാവുമെന്ന് പ്രവചിച്ചു

2009ലാണ് രവീന്ദ്ര ജഡേജയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള വരവ്. സിഎസ്‌കെയിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ടീമിലേക്കെത്തിയ ജഡേജയുടെ പ്രതിഭയില്‍ പലരും ചോദ്യമുയര്‍ത്തിയിരുന്നു. അന്നും ധോണി ജഡേജയെ പിന്തുണച്ചാണ് സംസാരിച്ചത്. 2010ല്‍ വിക്രം ചന്ദ്രയുമായുള്ള അഭിമുഖത്തില്‍ ജഡേജയെക്കുറിച്ച് ധോണി പറഞ്ഞത് ഇങ്ങനെയായിരുന്നു.

'നമ്മള്‍ അല്‍പ്പം കൂടി കാത്തിരിക്കണം. ഇന്ത്യക്ക് ആവിശ്യമുള്ള ഓള്‍റൗണ്ടറാണ് ജഡേജ ഒരിക്കല്‍ മാറും' എന്നാണ് ധോണി അന്ന് അഭിമുഖത്തില്‍ പറഞ്ഞത്. 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് ധോണി നടത്തിയ പ്രവചനം ഇപ്പോള്‍ വളരെ കൃത്യമാണ്.

നിലവിലെ ഒന്നാം നമ്പര്‍ ടെസ്റ്റ് ഓള്‍റൗണ്ടര്‍ എന്ന നേട്ടമാണ് ജഡേജയുടെ പേരിലുള്ളത്. ഇന്ന് ബാറ്റുകൊണ്ടും പന്തുകൊണ്ടും മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നിര്‍ണ്ണായക താരമാണ് ജഡേജയെന്ന് പറയാം.

Also Read: സ്മൃതി മന്ദാനയുടെ ആസ്തി അറിയാമോ? കാര്‍ കളക്ഷന്‍, പ്രണയം- എല്ലാം അറിയാം

നാഗ്പൂരില്‍ ഓസീസിനെ വിറപ്പിച്ചു

നാഗ്പൂരില്‍ ഓസീസിനെ വിറപ്പിച്ചു

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് വിജയിച്ചത്. ഈ മത്സരത്തില്‍ കളിയിലെ താരമായത് ജഡേജയാണ്. അഞ്ച് വിക്കറ്റും അര്‍ധ സെഞ്ച്വറി പ്രകടനവുമായാണ് ജഡേജ കൈയടി നേടിയത്.

അഞ്ച് മാസത്തിലേറെ പരിക്കേറ്റ് പുറത്തിരുന്ന ജഡേജ തിരിച്ചുവരവ് മത്സരത്തില്‍ തന്നെ കളിയിലെ താരമായി മാറിയെന്നതാണ് എടുത്തു പറയേണ്ടത്. ഇടം കൈയന്‍ താരമായ ജഡേജയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിന് വലിയ സംതുലിതാവസ്ഥ നല്‍കുന്നു.

ഡല്‍ഹിയില്‍ രണ്ടാം ടെസ്റ്റിനൊരുങ്ങുമ്പോഴും ഓസ്‌ട്രേലിയക്ക് വലിയ തലവേദനായവുന്നത് ജഡേജയുടെ മികവാണ്. ആധുനിക ക്രിക്കറ്റിലെ മാച്ച് വിന്നര്‍മാരിലൊരാളാണ് ജഡേജ.

Also Read: WPL 2023: ലേലത്തില്‍ കസറി ആര്‍സിബി, സൂപ്പര്‍ താരനിര- മുംബൈയും ശക്തര്‍! എല്ലാമറിയാം

ജഡേജയുടെ കരിയര്‍ കണക്കുകള്‍

ജഡേജയുടെ കരിയര്‍ കണക്കുകള്‍

34കാരനായ ജഡേജ കരിയറിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്ന് പോകുന്നത്. ടീമിന്റെ സീനിയര്‍ താരമായ ജഡേജ അനുഭവസമ്പന്നായതിനാല്‍ത്തന്നെ അതിന്റെ നിലവാരത്തിനൊത്ത പ്രകടനം കാഴ്ചവെക്കുന്നുമുണ്ട്.

വിദേശ മൈതാനത്ത് ഇന്ത്യ ആര്‍ അശ്വിനും മുകളില്‍ ജഡേജക്ക് സ്ഥാനം നല്‍കുന്നുണ്ട്. 61 ടെസ്റ്റില്‍ 2593 റണ്‍സാണ് ജഡേജ നേടിയത്. മൂന്ന് സെഞ്ച്വറിയും 18 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 249 വിക്കറ്റുകളാണ് അദ്ദേഹം ടെസ്റ്റില്‍ വീഴ്ത്തിയത്. ഇതില്‍ 11 അഞ്ച് വിക്കറ്റ് പ്രകടനവും ഒരു 10 വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും.

171 ഏകദിനത്തില്‍ നിന്ന് 2447 റണ്‍സും 189 വിക്കറ്റും 64 ടി20യില്‍ നിന്ന് 457 റണ്‍സും 51 വിക്കറ്റും ജഡേജയുടെ പേരിലുണ്ട്. മികച്ച ഫിറ്റ്‌നസുള്ള ജഡേജക്ക് ഇനിയുമേറെ നാള്‍ ഇന്ത്യക്കായി കളിക്കാനായേക്കും.

Story first published: Tuesday, February 14, 2023, 16:34 [IST]
Other articles published on Feb 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+