For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സെവാഗ് മാനസികമായി ശക്തന്‍! തളര്‍ത്താനാവില്ല- അനുഭവം വെളിപ്പെടുത്തി മുന്‍ അംപയര്‍

നേട്ടങ്ങളില്‍ അധികമായി സന്തോഷിക്കുകയും പരാജയങ്ങളില്‍ അധികം തളരുകയും ചെയ്യാത്ത താരമാണ് സെവാഗ്

1

ഇന്ത്യന്‍ ക്രിക്കറ്റിലെ മാത്രമല്ല ലോക ക്രിക്കറ്റിലെത്തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് വീരേന്ദര്‍ സെവാഗ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള സെവാഗ് ഒരു ബൗളറേയും ഭയക്കാത്ത താരമാണ്. കരിയറിന്റെ തുടക്കം മുതല്‍ അവസാനം വരെ ഇതേ ശൈലി തുടരാന്‍ സെവാഗിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

നേരിടുന്ന ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്താന്‍ ആഗ്രഹിക്കുന്ന സെവാഗ് ഐസിസി ലോകകപ്പിലടക്കം ഇത് പല തവണ കാട്ടിത്തന്നിട്ടുമുണ്ട്. ഭയമില്ലാതെ ബാറ്റ് ചെയ്യുന്നതുകൊണ്ട് തന്നെയാണ് ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന വിശേഷണം സെവാഗിനെ തേടിയെത്തിയതും.

മാനസികമായി വളരെ കരുത്തനാണ് സെവാഗ്. നേട്ടങ്ങളില്‍ അധികമായി സന്തോഷിക്കുകയും പരാജയങ്ങളില്‍ അധികം തളരുകയും ചെയ്യാത്ത താരമാണ് സെവാഗ്. വിക്കറ്റ് പോവുമോയെന്ന് ഭയക്കാതെ തുടക്കം മുതല്‍ ആഞ്ഞടിക്കുന്ന സെവാഗ് മൂന്ന് ഫോര്‍മാറ്റിലും മികച്ച കരിയറും സൃഷ്ടിച്ചു.

ഇപ്പോഴിതാ സെവാഗ് മാനസികമായി തളര്‍ത്താന്‍ പ്രയാസമുള്ള താരമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ അംപയര്‍ സൈമണ്‍ ടൗഫല്‍. തന്റെ കരിയര്‍ അനുഭവങ്ങളിലൂടെയാണ് ടൗഫല്‍ ഇത്തരത്തില്‍ സെവാഗിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്.

സെവാഗിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഇഷ്ടം

സെവാഗിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഇഷ്ടം

പാകിസ്താനെതിരേ സെവാഗ് ട്രിപ്പിള്‍ സെഞ്ച്വറി നേടിയ മത്സരത്തില്‍ സൈമണ്‍ ടൗഫലായിരുന്നു അംപയര്‍. സിക്‌സിലൂടെ സെവാഗ് ട്രിപ്പിള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ അംപയറായി ടൗഫലായിരുന്നു ഉണ്ടായിരുന്നത്. 'സെവാഗിനെപ്പോലെയുള്ള താരങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ എന്നും എനിക്കിഷ്ടമാണ്. മികച്ച സ്വഭാവത്തിന് ഉടമയാണ് സെവാഗ്.

300 നേടിയാലും ഡെക്കായാലും സെവാഗിന്റെ സ്വഭാവത്തില്‍ യാതൊരു മാറ്റവുമില്ല. ഫീല്‍ഡിങ്ങില്‍ മിക്കപ്പോഴും എന്റെയടുത്ത് സ്‌ക്വയര്‍ ലെഗിലാണ് സെവാഗ് ഫീല്‍ഡ് ചെയ്തിരുന്നത്. വളരെ അപൂര്‍വ്വമായാണ് സെവാഗിനെ വൈകാരികമായി തളര്‍ത്താന്‍ സാധിച്ചിരുന്നത്. എപ്പോഴും തമാശ പറഞ്ഞ് സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നവനാണ് സെവാഗ്' -ടൗഫല്‍ പറഞ്ഞു.

Also Read: സ്മൃതി മന്ദാനയുടെ ആസ്തി അറിയാമോ? കാര്‍ കളക്ഷന്‍, പ്രണയം- എല്ലാം അറിയാം

സെവാഗിന്റെ ട്രിപ്പിള്‍ നേരിട്ട് കാണാനായത് ഭാഗ്യം

സെവാഗിന്റെ ട്രിപ്പിള്‍ നേരിട്ട് കാണാനായത് ഭാഗ്യം

2004ല്‍ മാര്‍ച്ച് 29ന് മുള്‍ത്താനില്‍ നടന്ന മത്സരത്തിലാണ് പാകിസ്താനെതിരേ സെവാഗിന്റെ ട്രിപ്പിള്‍ സെഞ്ച്വറി പിറക്കുന്നത്. ഈ മത്സരത്തില്‍ അംപയറാവാന്‍ സാധിച്ചത് ഭാഗ്യമായാണ് ടൗഫല്‍ പറയുന്നത്. 'മുള്‍ത്താനില്‍ നടന്ന ടെസ്റ്റില്‍ ഡേവിഡ് ഷിഫേര്‍ഡിനും രഞ്ജന്‍ മധുഗല്ലിക്കുമൊപ്പം അംപയറാവാന്‍ സാധിച്ചതിനെ ഭാഗ്യമായി കരുതുന്നു.

പ്രശ്‌നങ്ങളെ ധൈര്യമായി നേരിടുന്ന അംപയര്‍മാരാണ് ഇരുവരും. അവരുടെ അനുഭവസമ്പത്ത് അംപയര്‍ കരിയറില്‍ എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്'-ടൗഫല്‍ പറഞ്ഞു. പാകിസ്താന്റെ യൂനിസ് ഖാനും വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലും ട്രിപ്പിള്‍ സെഞ്ച്വറി നേടിയപ്പോഴും അംപയറാവാന്‍ ടൗഫലിനാണ് ഭാഗ്യം ലഭിച്ചത്.

Also Read: WPL 2023: ലേലത്തില്‍ കസറി ആര്‍സിബി, സൂപ്പര്‍ താരനിര- മുംബൈയും ശക്തര്‍! എല്ലാമറിയാം

സെവാഗിന്റെ ട്രിപ്പിള്‍ സെഞ്ച്വറി ആഘോഷം

സെവാഗിന്റെ ട്രിപ്പിള്‍ സെഞ്ച്വറി ആഘോഷം

ലോങ് ഓണിന് മുകളിലൂടെ സിക്‌സര്‍ പായിച്ചാണ് സെവാഗ് ട്രിപ്പിള്‍ സെഞ്ച്വറി നേടിയത്. കൈ ചുരുട്ടി മുകളിലേക്കുയര്‍ത്തി ക്രീസില്‍ ഒപ്പമുണ്ടായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറെ കെട്ടിപ്പിടിച്ചാണ് സെവാഗ് തന്റെ ട്രിപ്പിള്‍ സെഞ്ച്വറി ആഘോഷിച്ചത്. 'സെവാഗിന്റെ ട്രിപ്പിള്‍ സെഞ്ച്വറി ആഘോഷം എങ്ങനെയായിരുന്നുവെന്നത് ഞാന്‍ ഓര്‍ക്കുന്നില്ല.

എനിക്ക് ഓര്‍മയുള്ളത് മത്സരത്തില്‍ സൗരവ് ഗാംഗുലിയില്ലായിരുന്നുവെന്നതാണ്. ദ്രാവിഡാണ് ഇന്ത്യയെ നയിച്ചതെന്നാണ് ഓര്‍ക്കുന്നത്. താരങ്ങളുടെ വ്യക്തിഗത പ്രകടനങ്ങളെ അധികം ശ്രദ്ധിക്കാറില്ല. അംപയറിങ്ങില്‍ മാത്രമാണ് കൂടുതല്‍ ശ്രദ്ധിക്കാറ്.

എന്നാല്‍ വീരുവിന്റെ ട്രിപ്പിള്‍ സെഞ്ച്വറി അത്രമേല്‍ മനോഹരമായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുറത്താവാതെ 194 റണ്‍സ് നേടിയതും ഇന്നും ഓര്‍ക്കുന്നു'- ടൗഫല്‍ കൂട്ടിച്ചേര്‍ത്തു. ഐസിസിയുടെ മികച്ച അംപയറിനുള്ള പുരസ്‌കാരം നാല് തവണ നേടാന്‍ ടൗഫലിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. എല്ലാവരും അംഗീകരിക്കുന്ന അധികം വിവാദങ്ങള്‍ സൃഷ്ടിക്കാത്ത അംപയര്‍മാരിലൊരാളാണ് ടൗഫല്‍.

Story first published: Tuesday, February 14, 2023, 11:15 [IST]
Other articles published on Feb 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+