ഐപിഎൽ 2026-ലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടാൻ ഒരുങ്ങുന്ന മുംബൈ ഇന്ത്യൻസിന് മുന്നിൽ ചില നിർണ്ണായക ചോദ്യങ്ങളുണ്ടെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. രോഹിത് ശർമ്മയ്ക്കൊപ്പം ആര് ഇന്നിംഗ്സ് ഓപ്പൺ ചെയ്യും എന്നതാണ് ഇതിൽ പ്രധാനമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. വിൽ ജാക്സ്, മിച്ചൽ സാന്റ്നർ എന്നിവരുടെ അഭാവം അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈയുടെ സെലക്ഷനിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
IPL 2026: രാജസ്ഥാനെ പൂട്ടാൻ സഞ്ജു മാത്രം മതിയോ? ഈ 3 ബൗളിങ് കോമ്പിനേഷനുകൾ രക്ഷിക്കും! ചെന്നൈയ്ക്ക് കോളടിച്ചു
ജാക്സും സാന്റ്നറുമില്ല; മുംബൈയ്ക്ക് തിരിച്ചടി
ഞായറാഴ്ച മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മുംബൈ - കെകെആർ പോരാട്ടം. വിൽ ജാക്സും മിച്ചൽ സാന്റ്നറും ഇതുവരെ മുംബൈ ക്യാമ്പിൽ എത്തിയിട്ടില്ലാത്തതിനാൽ ആദ്യ മത്സരത്തിൽ അവർ ലഭ്യമാകില്ല. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ആകാശ് ചോപ്ര തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചത്. "വിൽ ജാക്സും മിച്ചൽ സാന്റ്നറും ടീമിലില്ല. അവർക്ക് പകരം ഷെർഫെയ്ൻ റുഥർഫോർഡിനെയും അള്ളാ ഗസൻഫറിനെയും കൊണ്ടുവരിക. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ ഉയരുന്ന ആദ്യ ചോദ്യം, ആര് ഓപ്പൺ ചെയ്യും എന്നതാണ്. എന്റെ അഭിപ്രായത്തിൽ ക്വിന്റൺ ഡി കോക്കും രോഹിത് ശർമ്മയും ആയിരിക്കണം ഓപ്പണർമാർ," അദ്ദേഹം പറഞ്ഞു.

ഓപ്പണിംഗിൽ ഡി കോക്ക് എത്തിയേക്കും
റയാൻ റിക്കൽട്ടണേക്കാൾ അപകടകാരി ഡി കോക്ക് ആണെന്നും ജാക്സിന്റെ അഭാവം റുഥർഫോർഡിന് പ്ലേയിംഗ് ഇലവനിലേക്ക് വഴിതുറക്കുമെന്നും ചോപ്ര നിരീക്ഷിച്ചു. "നിങ്ങൾക്ക് റയാൻ റിക്കൽട്ടണെ പുറത്തിരുത്താം. അവൻ മികച്ച കളിക്കാരനാണെന്ന് എനിക്കറിയാം, പക്ഷേ ക്വിന്റൺ ഡി കോക്ക് മറ്റൊരു ലെവലാണ്. വിൽ ജാക്സ് വേണോ റുഥർഫോർഡ് വേണോ എന്ന ചോദ്യം നേരത്തെ ഉണ്ടായിരുന്നു. ഇപ്പോൾ നിങ്ങൾക്ക് റുഥർഫോർഡിനെ കളിപ്പിക്കേണ്ടി വരും."
ബോൾട്ടിനെ മാറ്റണോ? ചോപ്രയുടെ 'അപ്രതീക്ഷിത' നീക്കം
മറ്റൊരു അപ്രതീക്ഷിത നിർദ്ദേശവും ചോപ്ര മുന്നോട്ടുവെക്കുന്നു. ട്രെന്റ് ബോൾട്ടിന് പകരം കോർബിൻ ബോഷിനെ കളിപ്പിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. "നിങ്ങൾ അള്ളാ ഗസൻഫറിനെ കളിപ്പിക്കുന്നുണ്ടെങ്കിൽ ട്രെന്റ് ബോൾട്ടിന് പകരം കോർബിൻ ബോഷിനെ ഉൾപ്പെടുത്തണം. ഇതൊരു ജനപ്രിയമല്ലാത്ത തീരുമാനമായിരിക്കും, എങ്കിലും ഗസൻഫർ വിക്കറ്റ് ടേക്കറാണ്, കൂടെ ജസ്പ്രീത് ബുംറയും ദീപക് ചഹാറുമുണ്ട്. ബോഷ് എത്തുന്നതോടെ ബാറ്റിംഗിൽ കൂടുതൽ ആഴം ലഭിക്കും," അദ്ദേഹം വ്യക്തമാക്കി.
IPL 2026: അഭിഷേക് ശർമ്മയ്ക്ക് ഇത് എന്തുപറ്റി? ലോകകപ്പിലെ അതേ ദുരന്തം ഐപിഎല്ലിലും, വലിച്ചുകീറി അശ്വിൻ
ആകാശ് ചോപ്രയുടെ കണക്കുകൂട്ടൽ അനുസരിച്ച് ഷെർഫെയ്ൻ റുഥർഫോർഡ് ആറാം നമ്പറിലും നമൻ ധീർ ഏഴാം നമ്പറിലും ബാറ്റ് ചെയ്തേക്കും. കോർബിൻ ബോഷ്, ദീപക് ചഹാർ എന്നിവർ യഥാക്രമം എട്ട്, ഒൻപത് സ്ഥാനങ്ങളിൽ എത്തുമെന്നും അദ്ദേഹം പ്രവചിക്കുന്നു. ഹാർദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ടീമിന് ഈ സീസൺ വളരെ നിർണായകമാണ്. മുംബൈ അവസാനമായി കപ്പ് നേടിയത് 2020ലാണ് എന്നിരിക്കെ അഞ്ച് തവണ കപ്പ് നേടിയ ടീമിന് ആറാം കിരീടം അനിവാര്യമാണ്.