ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിലെ വനിതാ സിംഗിള്‍സ് ഫൈനലില്‍ സൂപ്പര്‍ പോരാട്ടം. ആവേശകരമായ സെമി പോരാട്ടത്തിനൊടുവില്‍ സെറീന വില്യംസും സിമോണ ഹാലപ്പും ഫൈനലിലേക്ക് ടിക്കറ്റെടുത്തു.മുന്‍ ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീന വില്യംസ് ഇടവേളയ്ക്ക് ശേഷമാണ് പ്രധാനപ്പെട്ടൊരു ടൂര്‍ണമെന്റിന്റെ ഫൈനല്‍ ടിക്കറ്റ് നേടുന്നത്. താരത്തിന്റെ 11ാം വിംബിള്‍ഡണ്‍ ഓപ്പണ്‍ ഫൈനലാണിത്. 11ാം സീഡായ സെറീന ചെക്ക്് റിപ്പബ്ലിക്കിന്റെ ബാര്‍ബോറ സ്‌ട്രൈക്കോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
28 മിനുട്ട് നീണ്ട ആദ്യ സെറ്റ് 6-1ന് നേടിയ സെറീന 33 മിനുട്ട് നീണ്ട രണ്ടാം സെറ്റ് 6-2നും സ്വന്തമാക്കി.37കാരിയായ സെറീന ഫൈനല്‍ പ്രവേശനത്തോടെ ഒരു റെക്കോഡും സ്വന്തം പേരിലാക്കി. വിംബിള്‍ഡണിന്റെ ഫൈനലില്‍ കളിക്കുന്ന ഏറ്റവും പ്രായംകൂടിയ താരമെന്നബഹുമതിയാണ് സെറീന പേരിനൊപ്പം ചേര്‍ത്തത്.കരിയറില്‍ 23 ഗ്രാന്റ്സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള സെറീന ഇത്തവണ മികച്ച ഫോമിലാണ്. മിക്‌സിഡ് ഡബിള്‍സില്‍ ആന്‍ഡി മുറെയ്‌ക്കൊപ്പം മത്സരിച്ചെങ്കിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കാന്‍ സെറീനയ്ക്ക് സാധിച്ചില്ല. പ്രസവത്തിന് ശേഷം കോര്‍ട്ടില്‍ തിരിച്ചെത്തിയെങ്കിലും പഴയ ഫോമിലേക്കെത്താന്‍ സെറീനയ്ക്ക് സാധിച്ചിരുന്നില്ല.
ഡീഗോ കോസ്റ്റ അത്‌ലറ്റികോ മാഡ്രിഡ് വിടുന്നു;ലക്ഷ്യം പ്രീമിയർ ലീഗ്
മറ്റൊരു സെമിയില്‍ ഏഴാം സീഡായ സിമോണ ഹാലപ്പ് എട്ടാം സീഡായ ഉക്രൈയിനിന്റെ എലീന സിറ്റോളിനയെ പരാജയപ്പെടുത്തുകയായിരുന്നു.24കാരിയായ എലീനയ്‌ക്കെതിരേ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിമോണയുടെ ജയം.44 മിനുട്ട് നീണ്ട ആദ്യ സെറ്റ് 6-1നും 30 മിനുട്ട് നീണ്ട രണ്ടാം സെറ്റ് 6-3നുമാണ് സിമോണ സ്വന്തമാക്കിയത്.അവസാന സീസണിലെ ഫ്രഞ്ച് ഓപ്പണ്‍ ജേതാവായ ഹാലപ്പ് ഫൈനലില്‍ സെറീനയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്.വിംബിള്‍ഡണില്‍ 27കാരിയായ സിമോണ ആദ്യമായാണ് ഫൈനല്‍ കളിക്കുന്നത്.