വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓസീസ് ക്രിക്കറ്റില്‍ വീണ്ടും പന്ത് ചുരുണ്ടല്‍ വിവാദം; ഇത്തവണ വില്ലന്‍ ആദം സാംപ, കുടുങ്ങുമോ?

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ വീണ്ടും പന്ത് ചുരുണ്ടല്‍ വിവാദം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മല്‍സരത്തിനിടെ ഓസീസ് സ്പിന്നര്‍ ആദം സാംപ പന്ത് ചുരുണ്ടിയെന്നാണ് ആരോപണം. തുടര്‍ച്ചയായ ഏഴ് ഏകദിന മല്‍സരങ്ങളിലെ തോല്‍വിക്കു ശേഷം ഓസീസ് ഏഴ് റണ്‍സിന് വിജയിച്ച മല്‍സരം കൂടിയായിരുന്നു ഇത്. ട്വിറ്ററില്‍ @marcongser എന്ന അക്കൗണ്ടിലൂടെയാണ് സാംപ പന്തില്‍ കൃത്രിമം നടത്തിയെന്ന് വീഡിയോ സഹിതം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ആരോപണം സോഷ്യല്‍ മീഡിയയില്‍ തരംഗമായതോടെ വിവാദമായിരിക്കുകയാണ്.

adamzampa

ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിലെ 42ാം ഓവറിലാണ് വിവാദങ്ങള്‍ക്കേതുവായ സംഭവം അരങ്ങേറിയത്. ആ സമയത്ത് മൂന്ന് വിക്കറ്റ് ശേഷിക്കേ 48 പന്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 47 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. 42ാം ഓവര്‍ തുടങ്ങുംമുമ്പ് തന്റെ വലതു പോക്കറ്റില്‍ നിന്ന് വ്യക്തമല്ലാത്ത എന്തൊ എടുത്ത് 10 സെക്കന്‍ഡിനു ശേഷം സഹതാരം ഗ്ലെന്‍ മാക്‌സ്‌വെല്ലിന് കൈമാറുന്നതാണ് വീഡിയോയിലുള്ളത്. ഇതാണ് ട്വിറ്ററിലുടെ വീഡിയോ സഹിതം പന്ത് ചുരുണ്ടിയെന്ന ആരോപണത്തിന് തിരിക്കൊളുത്തിയിരിക്കുന്നത്.

ഫൈവ് ഗോള്‍ ത്രില്ലര്‍, ബയേണിനെ വീഴ്ത്തി ഡോട്മുണ്ട്; ടോട്ടനമും അത്‌ലറ്റികോയും മുന്നോട്ട്
ഇതാദ്യമല്ല ഓസീസ് ക്രിക്കറ്റില്‍ പന്ത് ചുരുണ്ടല്‍ വിവാദം ഉയരുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മല്‍സരത്തിനിടെ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണറും പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ കുടുങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് ഇരുവര്‍ക്കും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഒരു വര്‍ഷത്തെ വിലക്കും ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സാംപയിലേക്കും സംശയം ഉയര്‍ന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സാംപയുടെ പന്ത് ചുരുണ്ടല്‍ വിവാദം തരംഗമായതോടെ ഐസിസിയും ഓസീസ് ക്രിക്കറ്റ് ബോര്‍ഡും അന്വേഷണത്തിന് ഉത്തരവിടുമോയെന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ആരാധകരും വിമര്‍ശകരും.

Story first published: Sunday, November 11, 2018, 14:17 [IST]
Other articles published on Nov 11, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X