Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിനേഷിന്റെ അയോഗ്യത: ഡബ്ല്യുഎഫ്‌ഐയെ കുടഞ്ഞ് ഹൈക്കോടതി, പുതിയ നിര്‍ദേശമിങ്ങനെ

ഇന്ത്യന്‍ ഒളിംപ്യനും വനിതാ ഗുസ്തി താരവുമായ വിനേഷ് ഫോഗട്ടിനെ ആഭ്യന്തര മത്സരങ്ങളിൽ നിന്ന് വിലക്കിയ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യക്കെതിരെ (WFI) ഡൽഹി ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. മാതൃത്വ അവധിക്ക് ശേഷം മൽസരരംഗത്തേക്കു മടങ്ങിയെത്തുന്ന ഒരു താരത്തെ വിലക്കിയത് നിരവധി ചോദ്യങ്ങൾ ഉയർത്തുന്നതായി കോടതി ചൂണ്ടിക്കാട്ടി.

ഫോഗട്ടിന്റെ കായികക്ഷമത വിലയിരുത്തുന്നതിനായി വിദഗ്ദ്ധ സമിതിയെ രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ വിനേഷിനെ പങ്കെടുപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

VINESH PHOGHAT

ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ, ജസ്റ്റിസ് തേജസ് കടാരിയ എന്നിവരടങ്ങിയ ബെഞ്ച്, WFI മുൻകാല കീഴ്‌വഴക്കങ്ങളിൽ നിന്ന് വ്യതിചലിച്ചുവെന്ന് നിരീക്ഷിച്ചു. സെലക്ഷൻ വിഷയങ്ങളിൽ പ്രതികാര മനോഭാവത്തോടെ പ്രവർത്തിക്കരുതെന്നും ഫെഡറേഷന് കോടതി മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

IPL 2026: സഞ്ജുവെങ്കില്‍ ആ വിക്കറ്റ് ഗ്യാരണ്ടി!! ഉര്‍വില്‍ ഇത്ര മോശമോ? ഗില്‍ രക്ഷപ്പെട്ടതിങ്ങനെ

IPL 2026: സഞ്ജുവെങ്കില്‍ ആ വിക്കറ്റ് ഗ്യാരണ്ടി!! ഉര്‍വില്‍ ഇത്ര മോശമോ? ഗില്‍ രക്ഷപ്പെട്ടതിങ്ങനെ

മെയ് 18-ലെ ഒരു സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെതിരായ ഫോഗട്ടിന്റെ അപ്പീലിലാണ് ഹൈക്കോടതി ഈ നിലപാട് സ്വീകരിച്ചത്. ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ അടിയന്തര അനുമതി തേടിയ താരത്തിന്റെ അപേക്ഷ WFI അയോഗ്യയാക്കിയതിനെ തുടർന്നാണ് നിരസിക്കപ്പെട്ടത്. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (SAI) നിയമങ്ങളിൽ ഇത്തരം കാര്യങ്ങളിൽ ചില ഇളവുകൾ അനുവദനീയമാണെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഈ വാദം കണക്കിലെടുത്ത്, അവരുടെ സാധ്യതകൾ വിദഗ്ദ്ധരെക്കൊണ്ട് വിലയിരത്തണമെന്നും മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും കോടതി വാക്കാൽ നിർദ്ദേശിക്കുകയായിരുന്നു.

മെയ് 9-ലെ കാരണം കാണിക്കൽ നോട്ടീസിന്റെ സമയക്രമത്തെയും പാരീസ് ഒളിമ്പിക്സിലെ ഫോഗട്ടിന്റെ അയോഗ്യതയെ "ദേശീയ അപമാനം" എന്ന് ചൂണ്ടിക്കാട്ടിയ പരാമർശത്തെയും താരത്തിന്റെ കൗൺസൽ ചോദ്യം ചെയ്തു. ഇത് ഫോഗട്ടിനെ ഒഴിവാക്കാനുള്ള ശ്രമമാണെന്ന് വാദിഭാഗം വാദിച്ചു.

വിനേഷ് ഫോഗട്ടിനുവേണ്ടി WFI സെലക്ഷൻ നിയമങ്ങൾ മാറ്റിയില്ല എന്ന് കരുതാനാവില്ലെന്ന് കോടതി ചോദിച്ചു. 2025 ജൂലൈയിൽ അമ്മയായ ശേഷം അന്താരാഷ്ട്ര പ്രശസ്തിയുള്ള താരമായ ഫോഗട്ടിനായി നിലവിലെ സെലക്ഷൻ മാനദണ്ഡങ്ങൾ മാറ്റിയെടുത്തു എന്ന് എന്തുകൊണ്ട് അനുമാനിച്ചുകൂടാ എന്നും കോടതി നിരീക്ഷിച്ചു.

വന്‍ ട്വിസ്റ്റ്, സൂര്യ ഇനി സഞ്ജുവിന് കീഴില്‍ കളിക്കും? ആ 2 ടൂര്‍ണമെന്റിലും ഇന്ത്യന്‍ നായകന്‍!!

വന്‍ ട്വിസ്റ്റ്, സൂര്യ ഇനി സഞ്ജുവിന് കീഴില്‍ കളിക്കും? ആ 2 ടൂര്‍ണമെന്റിലും ഇന്ത്യന്‍ നായകന്‍!!

WFI-യുടെ സർക്കുലറുകളിലെ മാറ്റങ്ങളെയും കോടതി വിമർശിച്ചു. മുൻ സർക്കുലറിൽ നിന്ന് വ്യതിചലിച്ചത് പലതും വിളിച്ചുപറയുന്നുവെന്ന് കോടതി കൂട്ടിച്ചേർത്തു. ഉത്തേജക മരുന്ന് ഉപയോഗം സംബന്ധിച്ച നിയമങ്ങൾ ചൂണ്ടിക്കാട്ടി, വിരമിക്കലിൽ നിന്ന് മടങ്ങിയെത്തുന്ന കായികതാരങ്ങൾക്ക് ആറ് മാസത്തെ നോട്ടീസ് പിരീഡ് നിർബന്ധമാണെന്നും WFI അറിയിച്ചു.

ഇതുപ്രകാരം, 2026 ജൂൺ 26 വരെ ഫോഗട്ട് ആഭ്യന്തര മത്സരങ്ങളിൽ അയോഗ്യയാണെന്ന് ഫെഡറേഷൻ വാദിച്ചു. എന്നാൽ, അയോഗ്യത പ്രഖ്യാപിച്ചിട്ടും ഫോഗട്ട് ഗോണ്ടയിലെ ദേശീയ ഓപ്പൺ റാങ്കിംഗ് ടൂർണമെന്റിൽ പങ്കെടുത്തിരുന്നു.

2023-ൽ WFI പ്രസിഡന്റ് ബ്രിജ്ഭൂഷൺ ശരൺ സിംഗിനെതിരെയുള്ള ലൈംഗിക പീഡന ആരോപണങ്ങളിൽ നടന്ന പ്രതിഷേധങ്ങൾക്ക് ഫോഗട്ട് നേതൃത്വം നൽകിയിട്ടുണ്ട്. 2024ലെ ഒളിമ്പിക്സ് ഫൈനലിൽ 50 കിലോഗ്രാം വിഭാഗത്തിൽ നിശ്ചിത ഭാരപരിധിയിൽ 100 ഗ്രാം അധികമുണ്ടായതിനെത്തുടർന്ന് ഫോഗട്ട് അയോഗ്യയായിരുന്നു. ഇത് അവർക്ക് വലിയ തിരിച്ചടിയാവുകയും ചെയ്തിരുന്നു.

Story first published: Friday, May 22, 2026, 14:10 [IST]
Other articles published on May 22, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+