വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇത്രയും വൃത്തികെട്ട ടീമിനെ കണ്ടിട്ടില്ല; കൊളംബിയയെ അധിക്ഷേപിച്ച് ഇംഗ്ലീണ്ട് താരം

റെപിനോ: പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ഫൗളുകള്‍ കൊണ്ട് കുപ്രശസ്തി നേടിയ മത്സരമാണ് ഇംഗ്ലണ്ടും, കൊളംബിയയും തമ്മില്‍ അരങ്ങേറിയത്. കൊളംബിയന്‍ താരങ്ങള്‍ ആറ് മഞ്ഞക്കാര്‍ഡുകള്‍ കണ്ട മത്സരത്തെക്കുറിച്ച് മനസ്സ് തുറന്ന ഇംഗ്ലീഷ് പ്രതിരോധക്കാരന്‍ ജോണ്‍ സ്‌റ്റോണ്‍സ് കൊളംബിയയെ വൃത്തികെട്ട ടീമെന്നാണ് വിശേഷിപ്പിച്ചത്. താന്‍ ഇതുവരെ നേരിട്ട ടീമുകളില്‍ ഏറ്റവും വൃത്തികെട്ട ടീം കൊളംബിയയാണെന്ന് സ്‌റ്റോണ്‍സ് രോഷം പ്രകടിപ്പിക്കുന്നു.

john-stones

മത്സരത്തില്‍ അമേരിക്കന്‍ റഫറി പക്ഷപാതം കാണിച്ചെന്ന കൊളംബിയന്‍ താരങ്ങള്‍ പരാതി പറഞ്ഞതിന് എതിരെയാണ് ഇംഗ്ലീഷ് താരത്തിന്റെ പ്രതികരണം. ഇംഗ്ലീഷ് താരങ്ങള്‍ ഫൗള്‍ അഭിനയിച്ചതായും ഫുട്‌ബോളിനെ ഇതില്‍ നിന്നും രക്ഷിക്കണമെന്നുമാണ് കോച്ച് ജോസ് പെക്കെര്‍മാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കൊളംബിയന്‍ താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ടാണ് സ്റ്റോണ്‍സ് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്.

'എന്നെ സംബന്ധിച്ച് ഏറ്റവും അപരിചിതമായ ഒരു മത്സരമായിരുന്നു അത്. ഇന്നുവരെ നേരിട്ട ഏറ്റവും വൃത്തികെട്ട ടീമായിരുന്നു അവര്‍. റഫറിയെ വരെ തള്ളുകയും, പെനാല്‍റ്റി സ്‌പോട്ടില്‍ പോലും ഉന്തുംതള്ളും, ബോള്‍ ഇല്ലാത്തപ്പോള്‍ കേട്ടുകേള്‍വിയില്ലാത്ത പ്രശ്‌നങ്ങളുമാണ് നടന്നത്', സ്റ്റോണ്‍ കൂട്ടിച്ചേര്‍ക്കുന്നു. മുഴുവന്‍സമയ കളിയിലും മത്സരം സമനിലയില്‍ കലാശിച്ചതോടെ ഷൂട്ടൗട്ടിലാണ് വിധി നിശ്ചയിക്കപ്പെട്ടത്. ശനിയാഴ്ച സമാരയില്‍ സ്വീഡന് എതിരെയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം.

മത്സരം തോറ്റ് നാട്ടിലേക്ക് വിമാനം പിടിച്ചവര്‍ക്ക് പരാതി കാണുമെന്ന് ഇംഗ്ലണ്ടിനെതിരായ കൊളംബിയയുടെ പരാതിയെക്കുറിച്ച് ഇംഗ്ലീഷ് പ്രതിരോധക്കാരന്‍ വ്യക്തമാക്കി. ബുദ്ധിമുട്ടേറിയ സാഹചര്യത്തിലും മാന്യമായി പിടിച്ചുനിന്ന് പ്രശ്‌നത്തിലേക്ക് വീഴാതിരിക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചു. ഇംഗ്ലീഷ് താരം ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സനെ തലകൊണ്ട് ഇടിച്ചിട്ടും കൊളംബിയന്‍ താരം വില്‍മര്‍ ബാരിയോസിന് മഞ്ഞ കാര്‍ഡ് മാത്രമാണ് നല്‍കിയത്.

Story first published: Friday, July 6, 2018, 16:57 [IST]
Other articles published on Jul 6, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X