വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

നോര്‍ത്ത്ഈസ്റ്റും ജംഷഡ്പൂരും ഒപ്പത്തിനൊപ്പം... ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് നോര്‍ത്ത്ഈസ്റ്റ്

ഒരു പോയിന്റ് ലീഡിലാണ് നോര്‍ത്ത്ഈസ്റ്റ് തലപ്പത്ത് നില്‍ക്കുന്നത്

By Manu
1

ഗുവാഹത്തി: ഐഎസ്എല്ലിലെ ആവേശകരമായ പോരാട്ടത്തില്‍ നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡും ജംഷഡ്പൂര്‍ എഫ്‌സിയും സമനില സമ്മതിച്ചു പിരിഞ്ഞു. ഹോംഗ്രൗണ്ടായ ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ നോര്‍ത്ത്ഈസ്റ്റിനെ ജംഷഡ്പൂര്‍ 1-1നു കുരുക്കുകയായിരുന്നു. ഒരു ഗോളിന് ലീഡ് ചെയ്ത ശേഷമാണ് ഗോള്‍ വഴങ്ങി നോര്‍ത്ത്ഈസ്റ്റ് ജയം കൈവിട്ടത്. എങ്കിലും പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം തിരികെ പിടിക്കാന്‍ നോര്‍ത്ത്ഈസ്റ്റിന് ഈ സമനില മതിയായിരുന്നു. നാലു മല്‍സരങ്ങളില്‍ നിന്നും രണ്ടു വീതം ജയവും സമനിലയുമടക്കം എട്ടു പോയിന്റോടെയാണ് നോര്‍ത്ത്ഈസസ്റ്റ് ഒന്നാമതെത്തിയത്. ഏഴു പോയിന്റ് വീതമുള്ള എഫ്‌സി ഗോവയും ബെംഗളൂരു എഫ്‌സിയുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ആറു പോയിന്റോടെ ജംഷഡ്പൂര്‍ നാലാമതുണ്ട്.

നോര്‍ത്ത്ഈസ്റ്റിന്റെ മുന്നേറ്റങ്ങളോടെയാണ് മല്‍സരം ആരംഭിച്ചത്. 20ാം മിനിറ്റില്‍ തന്നെ അവര്‍ അതിനു ഫലം കാണുകയും ചെയ്തു. ബാര്‍ത്തോലോം ഒഗ്‌ബെച്ചെയാണ് നോര്‍ത്ത്ഈസ്റ്റിന്റെ അക്കൗണ്ട് തുറന്നത്. മികച്ചൊരു ഷോട്ടിലൂടെയാണ് താരം ജംഷഡ്പൂരിന്റെ ഗോള്‍വല കുലുക്കിയത്. രണ്ടാംപകുതി തുടങ്ങി നാലു മിനിറ്റിനകം ജംഷഡ്പൂര്‍ സമനില പിടിച്ചുവാങ്ങി. ഫറൂഖ് ചൗധരിയുടെ വകയായിരുന്നു സന്ദര്‍ശകരുടെ സമനില ഗോള്‍. ഇടതു വിങില്‍ നിന്നും പാബ്ലോ മൊര്‍ഗാഡോ നല്‍കിയ മനോഹരമായ ക്രോസ് ഗോളിയെ നിസ്സഹായനാക്കി ഫറൂഖ് ഗോളിലേക്ക് പായിക്കുകയായിരുന്നു.

തുടര്‍ന്നു ഇരുടീമുകളും വിജയഗോളിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ബോള്‍ പൊസെഷനിലും ഗോള്‍ ഷോട്ടുകളിലുമെല്ലാം ജംഷഡ്പൂരിനായിരുന്നു കളിയില്‍ മേല്‍ക്കൈ. 65 ശതമാനവും പന്ത് കൈവശം വച്ച ജംഷഡ്പൂര്‍ ഏഴു ഷോട്ടുകളും ഗോളിലേക്കു തൊടുത്തു.

Story first published: Thursday, October 25, 2018, 21:49 [IST]
Other articles published on Oct 25, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X