വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സാന്‍റോസ് ‍ഡബിള്‍, റെഡ് കാര്‍ഡ് ഡബിള്‍!! ഡൈനാമോസിനെ ഫ്യൂസാക്കി മുംബൈ, തുടരെ രണ്ടാം ജയം

മുംബൈ 4-0നാണ് ഡല്‍ഹിയെ തകര്‍ത്തത്

By Manu

മുംബൈ: ഇതുവരെ ഐഎസ്എല്ലിന്റെ സെമി ഫൈനലില്‍ കടന്നിട്ടില്ലാത്ത മുംബൈ സിറ്റി ഇത്തവണ ഇതിനു പ്രായശ്ചിത്തം ചെയ്യുമെന്നതിന്റെ സൂചന നല്‍കി മുന്നേറ്റം തുടരുകയാണ്. സീസണിലെ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും മുംബൈ ജയം കൊയ്തു. കഴിഞ്ഞ കളിയില്‍ ഡല്‍ഹി ഡൈനാമോസിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് മുംബൈ മുക്കുകയായിരുന്നു.

1

എവര്‍ട്ടന്‍ സാന്റോസിന്റെ ഇരട്ടഗോളാണ് മുംബൈക്ക് അനായാസ വിജയം സമ്മാനിച്ചത്. 43, 49 മിനിറ്റുകളിലായിരുന്നു സാന്റോസിന്റെ ഗോളുകള്‍. ലൂസിയന്‍ ഗൊയ്ന്‍ (12ാം മിനിറ്റ്), ഇന്ത്യന്‍ താരം ബല്‍വന്ത് സിങ് (79) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. ഈ വിജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. 13 പോയിന്റാണ് മുംബൈയുടെ അക്കൗണ്ടിലുള്ളത്. ചെന്നൈയാണ് 16 പോയിന്റോടെ ഒന്നാമത്.

2

നോര്‍ത്ത് ഈസ്റ്റിനെതിരായ മുമ്പത്തെ മല്‍സരത്തില്‍ ജയിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് മുംബൈ ഇറങ്ങിയത്. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് സെഹനാജ് സിങ് തിരിച്ചെത്തിയപ്പോള്‍ അരിന്ദം ഭട്ടാചാര്യക്കു പകരം അമരീന്ദര്‍ സിങ് പ്ലെയിങ് ഇലവനിലെത്തി. മറുഭാഗത്ത് ഡല്‍ഹി ടീമിലും രണ്ടു മാറ്റങ്ങളണ്ടായിരുന്നു. മുണ്‍മുണ്‍ ലുഗുന്‍, റോവില്‍സണ്‍ റോഡ്രിഗസ് എന്നിവര്‍ക്കു പകരം വിനീത് റായ്, നന്ദകുമാര്‍ ശേഖര്‍ എന്നിവര്‍ കളിച്ചു.

3

സ്‌കോര്‍ സൂചിപ്പിക്കുന്നതുപോലെ ഏകപക്ഷീയമായിരുന്നില്ല മല്‍സരം. ഇഞ്ചോടിഞ്ച് പൊരുതിയാണ് ഡല്‍ഹി കീഴടങ്ങിയത്. 12ാം മിനിറ്റില്‍ 0-1നു പിന്നിലായ ഡല്‍ഹിക്ക് പിന്നീട് സമനില ഗോളിനുള്ള അവസരങ്ങള്‍ ലഭിച്ചെങ്കിലും നിര്‍ഭാഗ്യവും ഫിനിഷിങിലെ പോരായ്മയും തിരിച്ചടിയായി. ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമില്‍ കളിക്കളത്തില്‍ കൊമ്പുകോര്‍ത്തതിനെ തുടര്‍ന്ന് രണ്ടു താരങ്ങള്‍ക്ക് റഫറി ചുവപ്പ് കാര്‍ഡ് നല്‍കി. മുംബൈയുടെ സെഹനാജ് സിങ്, ഡല്‍ഹി താരം മത്യാസ് മിറാബെ എന്നിവരെയാണ് പുറത്താക്കിയത്. ഇതോടെ 10 പേരെ വച്ചാണ് ഇരുടീമും രണ്ടാംപകുതിയില്‍ പോരടിച്ചത്.

Story first published: Saturday, December 30, 2017, 9:18 [IST]
Other articles published on Dec 30, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X