Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മഞ്ഞപ്പടയുടെ ചിറകരിഞ്ഞത് കാണണോ...

സെമി ഫൈനലില്‍ ജര്‍മനിയുടെ കരുത്തന്‍മാര്‍ ആദ്യം മഞ്ഞപ്പടയുടെ ചിറകുകള്‍ ഒടിച്ചു കളഞ്ഞു. ലൂസേഴ്‌സ് ഫൈനലില്‍ ആര്യന്‍ റോബനും സംഘവും ശേഷിച്ച തൂവലുകള്‍ പോലും പിഴുതെടുത്തു. ഇനി ബ്രസീലിന് ചരിത്രത്തില്‍ അഭിരമിക്കാം...

ഫിഫയുടെ എക്കാലത്തേയും മികച്ച ടീം ബ്രസീലിയയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ ഒരുപിടി ചാരം മാത്രമായി അവശേഷിച്ചു. ഒരു ഗോള്‍ പോലും മടക്കാനാകാതെ ബ്രസീല്‍ 2014 ലോകകപ്പിനോട് കണ്ണീരോടെ വിട പറഞ്ഞു. കിരീടത്തില്‍ മുത്തമിടാനായില്ലെങ്കിലും ഓറഞ്ച് പട മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിയടഞ്ഞു.

തുടക്കത്തിലേ അടിപതറിയ ബ്രസീല്‍ മികച്ച തിരിച്ചുവരവ് നടത്തിയെങ്കിലും ഗോളടിക്കാനാകാതെ കണ്ണും തള്ളി നിന്നു. കാനറികളുടെ ചിറകരിഞ്ഞ ഓറഞ്ച് പട...

ചോദിച്ചുവാങ്ങിയ ഗോള്‍

ചോദിച്ചുവാങ്ങിയ ഗോള്‍

ആര്യന്‍ റോബനെ ബ്രസീല്‍ നായന്‍ തിയാഗോ സില്‍ ഫൗള്‍ ചെയ്തു. മഞ്ഞക്കാര്‍ും പെനാല്‍റ്റിയും. റോബിന്‍ വാന്‍പേഴ്‌സി തൊടുത്തുവിട്ട ഷോട്ട് നേരെ ഗോള്‍ പോസ്റ്റിലേക്ക്.

മൂന്നാം മിനിട്ടിലെ ഗോള്‍

മൂന്നാം മിനിട്ടിലെ ഗോള്‍

മൂന്നാം മിനിട്ടില്‍ ആദ്യ ഗോള്‍ നേടിയ സന്തോഷത്തില്‍ വാന്‍പേഴ്‌സി

ഓസ്‌കാര്‍ ഓടിയത് വെറുതെയായി

ഓസ്‌കാര്‍ ഓടിയത് വെറുതെയായി

നെയ്മറിന്റെ അഭാവത്തില്‍ കളം നിറഞ്ഞ് കളിക്കാന്‍ വിധിക്കപ്പെട്ടവനായിരുന്നു ഓസ്‌കാര്‍. പക്ഷേ ഓസ്‌കാറിന്റെ പരാക്രമങ്ങളൊന്നും ഗോളില്‍ അവസാനിപ്പിക്കാനായില്ല.

 ദാ വരുന്നു രണ്ടാം ഗോള്‍

ദാ വരുന്നു രണ്ടാം ഗോള്‍

17-ാം മിനിട്ടില്‍ ബ്രസീലിന്റെ പ്രതിരോധം വീണ്ടും പൊട്ടി. ഡാലി ബ്ലൈന്റിന്റെ ബൂട്ടിലൂടെ രണ്ടാം ഗോള്‍.

കളി ജയിച്ച സന്തോഷം

കളി ജയിച്ച സന്തോഷം

ഹാഫ് ടൈമിന്റെ പാതിപോലും പിന്നിടുന്നതിന് മുമ്പ് ബ്രസീലിന്റെ പോസ്റ്റില്‍ രണ്ട് ഗോള് കയറ്റിയതിന്റെ സന്തോഷത്തില്‍ ഹോളണ്ട്.

എന്തായിട്ടെന്താ

എന്തായിട്ടെന്താ

പന്തിന് വേണ്ട് ബ്രസീലിന്‍റെ മാക്സ് വെലും ഹോളണ്ടിന്‍റെ ഡിര്‍ക് ക്യുട്ടും തമ്മിലുള്ള പോരാട്ടം

കരഞ്ഞ് തീര്‍ക്കാന്‍ വിധി

കരഞ്ഞ് തീര്‍ക്കാന്‍ വിധി

ലൂസേഴ്‌സ് ഫൈനല്‍ കാണാനെത്തിയ നെയമര്‍ ടീം അംഗങ്ങളുടെ പരിശാലനത്തിനിടക്ക്.

Story first published: Sunday, July 13, 2014, 4:27 [IST]
Other articles published on Jul 13, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+