64 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമുള്ള ആദ്യ ലോകകപ്പാണ് വെയില്‍സിന്റേത്. 34 പിന്നിടുന്ന ഗരെത് ബെയ്‌ലിനെ കേന്ദ്രീകരിച്ചാണ് വെയില്‍സിന്റെ തന്ത്രങ്ങള്‍ മുഴുവന്‍. യോഗ്യതാ റൗണ്ടില്‍ റോബര്‍ട്ട് പേജിന്റെ വ്യാളിപ്പട മികവാര്‍ന്ന പ്രകടനം പുറത്തെടുക്കുകയുണ്ടായി. കാര്‍ഡിഫില്‍ യുക്രൈനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് വെയില്‍സ് ഖത്തറിലേക്ക് ടിക്കറ്റ് ഉറപ്പാക്കിയത്.