പെലെയുടെയും ഗാവിയുടെയും സിംഹാസനം തകർന്നുവീണു! ഗോളടിച്ചില്ലെങ്കിലും ലോകകപ്പിൽ ചരിത്രമെഴുതി ലാമിൻ യമാൽ!
ഫിഫ ലോകകപ്പിലെ ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് സ്പെയിൻ സെമിഫൈനലിലേക്ക് മുന്നേറി. കലാശപ്പോരാട്ടത്തിന് തൊട്ടുമുമ്പുള്ള കടമ്പയിൽ ഫ്രാൻസാണ് ഇനി സ്പെയിനിന്റെ എതിരാളികൾ. മത്സരത്തിൽ ഉടനീളം ബെൽജിയം ബോക്സിനെ വിറപ്പിച്ച സ്പെയിനിന്റെ 18-കാരനായ വിസ്മയ താരം ലാമിൻ യമാൽ ഗോളോ അസിസ്റ്റോ നേടിയില്ലെങ്കിലും ചരിത്രപ്രധാനമായ ഒരു ലോകറെക്കോർഡ് സ്വന്തം പേരിൽ കുറിച്ചാണ് കളം വിട്ടത്.
FIFA WC 2026: സൂപ്പര്‍ സബ് മെറിനോ!! ബെല്‍ജിയം കടന്ന് സ്‌പെയിന്‍, ഇനി ബ്ലോക്ക്ബസ്റ്റര്‍ സെമി
പെലെയെയും ഗാവിയെയും പിന്നിലാക്കി യമാലിന്റെ ലോകറെക്കോർഡ്
ബെൽജിയത്തിനെതിരായ മത്സരത്തോടെ, 19 വയസ്സ് തികയുന്നതിന് മുൻപ് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന താരമെന്ന എക്കാലത്തെയും വലിയ റെക്കോർഡാണ് ലാമിൻ യമാൽ സ്വന്തമാക്കിയത്. 18 വയസ്സും 363 ദിവസവും പ്രായമുള്ള യമാലിന്റെ കരിയറിലെ ആറാമത്തെ ലോകകപ്പ് മത്സരമായിരുന്നു ഇത്. 19 വയസ്സ് തികയുന്നതിന് മുൻപ് ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങളുടെ പട്ടിക പരിശോധിച്ചാൽ ലാമിൻ യമാൽ തന്നെയാണ് ഇപ്പോൾ 6 മത്സരങ്ങളുമായി ഏറ്റവും മുന്നിലുള്ളത്.

1982-ൽ വടക്കൻ അയർലൻഡിനായി 5 മത്സരങ്ങൾ കളിച്ച നോർമൻ വൈറ്റ്സൈഡാണ് ഈ ലിസ്റ്റിൽ രണ്ടാമതുള്ളത്. ഫുട്ബോൾ ഇതിഹാസം പെലെ 1958-ൽ ബ്രസീലിനായും, സ്പെയിൻ താരം ഗാവി 2022-ൽ തന്റെ രാജ്യത്തിനായും 17-ഉം 18-ഉം വയസ്സുകളിൽ 4 മത്സരങ്ങൾ വീതം കളിച്ച് ഈ അപൂർവ്വ നേട്ടത്തിൽ തൊട്ടുപിന്നിലുണ്ട്.
ആദ്യ പകുതിയിലെ ഇഞ്ചോടിഞ്ച് പോരാട്ടം
കളിയുടെ തുടക്കം മുതൽ പന്ത് കൈവശം വെച്ച് സ്പെയിൻ ആധിപത്യം പുലർത്തി. മത്സരത്തിന്റെ 30-ാം മിനിറ്റിൽ ഫാബിയൻ റൂയിസിലൂടെ സ്പെയിൻ ആദ്യ ഗോൾ നേടി. ബെൽജിയം ഗോൾകീപ്പർ തിബോ കോർട്ടുവ തടഞ്ഞിട്ട പന്ത് റീബൗണ്ടിലൂടെ റൂയിസ് വലയിലെത്തിക്കുകയായിരുന്നു.
എന്നാൽ വിട്ടുകൊടുക്കാൻ തയാറാകാതിരുന്ന ബെൽജിയം ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് തിരിച്ചടിച്ചു. കെവിൻ ഡി ബ്രൂയ്‌നെ നൽകിയ പാസിൽ നിന്നും തിമോത്തി കാസ്റ്റഗ്നെയുടെ ക്രോസ് സ്വീകരിച്ച് ചാൾസ് ഡി കെറ്റലറെ ഹെഡ്ഡറിലൂടെ ഗോൾ നേടി കളി 1-1 എന്ന നിലയിലാക്കി.
ഈ റെക്കോർഡ് പട്ടികയിലും മെസിയോ, ഇതെന്താ ഇങ്ങനെ? ഏറ്റവും വേഗതയേറിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫിഫ
കോർട്ടുവയുടെ പരിക്കും മെറിനോയുടെ വിന്നിങ് ഗോളും
രണ്ടാം പകുതി നാടകീയമായ നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. കളിയുടെ 71-ാം മിനിറ്റിൽ ബെൽജിയത്തിന്റെ രക്ഷകനായിരുന്ന ഗോൾകീപ്പർ കോർട്ടുവയ്ക്ക് കാലിന് പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നത് കളിയിൽ വലിയ വഴിത്തിരിവായി. പകരക്കാരനായി ഇറങ്ങിയ യുവ കീപ്പർ സെന്നെ ലാമൻസിന് കോർട്ടുവയുടെ നിലവാരത്തിലേക്ക് ഉയരാനായില്ല.
മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കെ, 88-ാം മിനിറ്റിൽ പോ ക്യൂബാർസി തൊടുത്ത ഒരു ലോങ് ഷോട്ട് ലാമൻസിന്റെ കൈകളിൽ നിന്നും ഫംബിൾ (പിഴവ്) ആയി പുറത്തേക്ക് തെറിച്ചു. അവിടെയുണ്ടായിരുന്ന പകരക്കാരൻ താരം മൈക്കൽ മെറിനോ പന്ത് വലയിലേക്ക് തള്ളിവിട്ട് സ്പെയിനിന് 2-1 ന്റെ ആധികാരിക വിജയം സമ്മാനിക്കുകയായിരുന്നു. വരാനിരിക്കുന്ന സെമിഫൈനലിൽ കിലിയൻ എംബാപ്പെയുടെ ഫ്രാൻസിനെയാണ് സ്പെയിനിന് നേരിടാനുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications