വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

FIFA World Cup 2022: 'പാട്ടുംപാടി' ഡച്ച് നോക്കൗട്ടിലേക്ക് വണ്ടികയറി, കൂടെ സെനഗലും

നെതര്‍ലാന്‍ഡ്‌സ് ഗ്രൂപ്പ് ചാംപ്യന്‍മാരായി

dutch1

ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് എയില്‍ നിന്നും പ്രീക്വാര്‍ട്ടറില്‍ ആരൊക്കെയെന്ന ചോദ്യത്തിനു ഉത്തരം ലഭിച്ചിരിക്കുകയാണ്. പ്രതീക്ഷിക്കപ്പെട്ടതു പോലെ ഫേവറിറ്റുകളായ നെതര്‍ലാന്‍ഡ് തന്നെ ഗ്രൂപ്പ് ചാംപ്യന്‍മാരായി. ആഫ്രിക്കയില്‍ നിന്നുള്ള സെനഗലാണ് രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടിലെത്തിയിരിക്കുന്നത്. മൂന്നു മല്‍സരങ്ങളില്‍ നിന്നും രണ്ടു ജയവും ഒരു സമനിലയുമടക്കം ഏഴു പോയിന്റാണ് ഡച്ച് ടീം നേടിയത്. സെനഗല്‍ രണ്ടു ജയവും ഒരു തോല്‍വിയുമടക്കം ആറു പോയിന്റും സ്വന്തമാക്കി.

ഒത്തുകളി സാധ്യതകളെ തുടര്‍ന്നു രണ്ടു മല്‍സരങ്ങളും ഒരേ സമത്തു ത്‌ന്നെയാണ് നടന്നത്. ആദ്യ രണ്ടു മല്‍സരങ്ങളും തോറ്റ് നേരത്തേ തന്നെ ടൂര്‍ണമെന്റില്‍ നിന്നു പുറത്തായ ആതിഥേര്‍ കൂടിയായ ഖത്തറിനെ 2-0നു തകര്‍ത്താണ് നെതലാന്‍ഡ്‌സിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. മറ്റൊരു കളിയില്‍ സെനഗല്‍ 2-1നു ഇക്വഡോറിനെ തോല്‍പ്പിക്കുകയായിരുന്നു.

അനായാസം ഡച്ച്

ഗ്രൂപ്പിലെ ഏറ്റവും ദുര്‍ബലരായ ഖത്തറിനെതിരേ കളിക്കാനിറങ്ങുന്നതിനു മുമ്പ് തന്നെ നെതര്‍ലാന്‍ഡ്‌സ് വിജയമുറപ്പിച്ചിരുന്നു. എത്ര ഗോളുകള്‍ക്കു വിജയിക്കുമെന്നു മാത്രമായിരുന്നു അറിയാനുണ്ടായിരുന്നത്. യൂറോപ്യന്‍ പവര്‍ഹൗസുകളായ ഡച്ച് ടീം ഖത്തറിനു മേല്‍ ഗോള്‍ മഴ പെയ്യിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതു സംഭവിച്ചില്ല.
ഇരുപകുതികളിലുമായി കോഡി ഗാപ്‌കോ (26ാം മിനിറ്റ്), ഫ്രാങ്കി ഡിയോങ് (49) എന്നിവരാണ് ഓറഞ്ച് പടയുടെ സ്‌കോറര്‍മാര്‍. മൂന്നാമതൊരു തവണ കൂടി ഡച്ച് ടീം വലയില്‍ പന്ത് എത്തിച്ചിരുന്നെങ്കിലും അത് ഓഫ്‌സൈഡ് വിളിക്കപ്പെടുകയായിരുന്നു.

കളി നിയന്ത്രിച്ച് ഡച്ച്

ഖത്തറിനെതിരേ തുടക്കം മുതല്‍ ഒടുക്കം വരെ ആധിപത്യം പുലര്‍ത്തിയാണ് നെതര്‍ലാന്‍ഡ്‌സ് ജയിച്ചുകയറിയത്. മല്‍സരത്തില്‍ അവര്‍ കാര്യമായി പരീക്ഷിക്കപ്പെട്ടതുമില്ല. വളരെ കൂളായി പാസ് ചെയ്തു കളിച്ച ഡച്ച് ടീമിനെ ഒരു ഘട്ടത്തില്‍പ്പോലും സമ്മര്‍ദ്ദത്തിലാക്കാന്‍ ഖത്തറിനായില്ല.
ഇടയ്ക്കു അപൂര്‍വ്വം ചില നീക്കങ്ങള്‍ ഖത്തറിന്റെ ഭാഗത്തു നിന്നുണ്ടായെങ്കിലും ഇവയ്ക്കു ഡച്ച് ഗോള്‍ വലയില്‍ കയറാനുള്ള മൂര്‍ച്ചയില്ലായിരുന്നു. പല മുന്നേറ്റങ്ങളും ഡച്ച് പ്രതിരോധത്തില്‍ തട്ടിത്തകരുകയായിരുന്നു.

gapko

ഗോളടിവീരന്‍ ഗാപ്‌കോ

ഈ ലോകകപ്പില്‍ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും നെതര്‍ലാന്‍ഡ്‌സിനായി സ്‌കോര്‍ ചെയ്ത യുവതാരം ഗാപ്‌കോ ഈ കളിയിലും പതിവ് തെറ്റിച്ചില്ല. ഇടതു വിങിലൂടെയുള്ള കുറിയ പാസുകള്‍ക്കൊടുവില്‍ ഡേവി ക്ലാസെന്‍ ബാക്ക് ഹീല്‍ കൊണ്ട് നല്‍കിയ പന്തുമായി കയറിയ ഗാപ്‌കോ ഗോളിക്കു പഴുതൊന്നു നല്‍കാതെ മികച്ചൊരു ഫിനിഷിലൂടെ ഡച്ച് ആഘോഷങ്ങള്‍ക്കു തുടക്കമിട്ടു.
തുടര്‍ന്നും ഡച്ച് ടീം ആധിപത്യം പുലര്‍ത്തിയെങ്കിലും ആദ്യ പകുതിയില്‍ ലീഡുയര്‍ത്താന്‍ അവര്‍ക്കായില്ല.

വിജയമുറപ്പാക്കി രണ്ടാം ഗോള്‍

രണ്ടാം പകുതിയിലും നെതര്‍ലാന്‍ഡ്‌സ് തന്നെ മികച്ചു നിന്നു. കളി പുനരാരംഭിച്ച് നാലാം മിനിറ്റില്‍ തന്നെ വിജയവും പ്രീക്വാര്‍ട്ടര്‍ ബെര്‍ത്തും ഉറപ്പിച്ചുകൊണ്ട് ഡിയോങ് ലീഡുയര്‍ത്തി. റീബൗണ്ടിനൊടുവിലായിരുന്നു ഇത്.
ക്ലാസെന്റെ ഫ്രീകിക്കില്‍ നിന്നും ബോക്‌സിനകത്തു നിന്നും പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ ഡിപ്പേയുടെ ഷോട്ട് ഗോള്‍കീപ്പര്‍ തടുത്തിട്ടു. എന്നാല്‍ ഓടിയടുത്ത ഡിയോങ് റീബൗണ്ട് ചെയ്ത ബോള്‍ വലയിലേക്കു തട്ടിയിടുകയായിരുന്നു.

senegal goal

ത്രില്ലറില്‍ സെനഗല്‍

നെതര്‍ലാന്‍ഡ്‌സ്- ഖത്തര്‍ മല്‍സരത്തേക്കാള്‍ ത്രില്ലിങ് മാച്ച് സെനഗലും ഇക്വഡോറും തമ്മിലുള്ളതായിരുന്നു. ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടത്തിയത്. 2002ലെ ലോകകപ്പിലെ കറുത്ത കുതിരകളായിരുന്ന സെനഗല്‍ അതിനു ശേഷം ആദ്യമായിട്ടാണ് പ്രീക്വാര്‍ട്ടറിലെത്തിയിരിക്കുന്നത്. ഇക്വഡോറിനെതിരേ മികച്ച ടീം സെനഗല്‍ തന്നെയായിരുന്നു. അവര്‍ അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്.

Story first published: Tuesday, November 29, 2022, 22:43 [IST]
Other articles published on Nov 29, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X