വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഒടുവില്‍ മെസ്സിയിറങ്ങി, പിഎസ്ജി കുപ്പായത്തില്‍- ഹീറോയായത് എംബാപ്പെ

പിഎസ്ജി 2-നു റെയിംസിനെ തോല്‍പ്പിച്ചു

1

അര്‍ജന്റീനയുടെ ഇതിഹാസതാരം ലയണല്‍ മെസ്സി ഒടുവില്‍ ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജിക്കു വേണ്ടി അരങ്ങേറി. ഫ്രഞ്ച് ലീഗില്‍ ഞായറാഴ്ച നടന്ന റെയിംസിനെതിരായ കളിയിലായിരുന്നു മെസ്സി പിഎസ്ജിയുടെ കടുംനീല കുപ്പായത്തില്‍ അരങ്ങേറിയത്. വിജയത്തോടെ പുതിയ ക്ലബ്ബിനൊപ്പമുള്ള അരങ്ങേറ്റം അദ്ദേഹം ആഘോഷിക്കുകയും ചെയ്തു. പിഎസ്ജി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ജയിച്ചത്. ക്ലബ്ബിനൊപ്പമുള്ള ഭാവി ഇനിയും അനിശ്ചിതമായി തുടരുന്ന ഫ്രഞ്ച് സെന്‍സേഷന്‍ കിലിയന്‍ എംബാപ്പെയുടെ വകയായിരുന്നു രണ്ടു ഗോളുകളും. 15, 63 മിനിറ്റുകളിലായിരുന്നു എംബാപ്പെ സ്‌കോര്‍ ചെയ്തത്. സീസണില്‍ പിഎസ്ജിയുടെ തുടര്‍ച്ചയായ നാലാമത്തെ വിജയമായിരുന്നു ഇത്.

റെയിംസിന്റെ മൈതാനത്തായിരുന്നു മല്‍സരം നടന്നത്. മെസ്സിയുടെ അരങ്ങേറ്റമുണ്ടാവുമെന്ന് ഉറപ്പായിരുന്നതിനാല്‍ സ്റ്റേഡിയം ഹൗസ്ഫുള്ളായിരുന്നു. ആകെയുള്ള 20,545 ടിക്കറ്റുകളും നേരത്തേ തന്നെ വിറ്റുപോയിരുന്നു. ആദ്യ വിസില്‍ മുതല്‍ തന്നെ പിഎസ്ജി ആരാധകര്‍ മെസ്സിയുടെ പേര് ആര്‍പ്പുവിളിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ 66ാം മിനിറ്റില്‍ എല്ലാവരും കാത്തിരുന്ന ആ നിമിഷം പിറക്കുകയും ചെയ്തു.

2

കളിയില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാനാവാതെ പോയ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്കു പകരമാണ് കോച്ച് മൗറീസിയോ പൊച്ചെറ്റിനോ മെസ്സിയെ ഗ്രൗണ്ടിലേക്ക് അയച്ചത്. 30ാം നമ്പര്‍ ജഴ്‌സിയാണ് പിഎസ്ജിയില്‍ അദ്ദേഹത്തിന്റേത്. ബാഴ്‌സയില്‍ 10ാം നമ്പര്‍ ജഴ്‌സിയില്‍ കളിച്ച അദ്ദേഹത്തിനു പക്ഷെ പുതിയ തട്ടകത്തില്‍ അതു ലഭിച്ചില്ല. നെയ്മറാണ് നിലവില്‍ പിഎസ്ജിയുടെ പത്താം നമ്പര്‍. അടുത്ത സുഹൃത്ത് കൂടിയായ മെസ്സിക്കു തന്റെ ജഴ്‌സി വിട്ടുകൊടുക്കാന്‍ നെയ്മര്‍ നേരത്തേ സന്നദ്ധത അറിയിച്ചിരുന്നു. പക്ഷെ അതു മെസ്സി നിരസിക്കുകയായിരുന്നു.

3

കളിയില്‍ പക്ഷെ മെസ്സിക്കു കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ജൂലൈ 10നു നടന്ന കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീനയ്ക്കു വേണ്ടി കളിച്ച ശേഷം അദ്ദേഹത്തിന്റെ ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്. അതിന്റെ മെസ്സി വിജയത്തോടെ തുടങ്ങിയെന്നത് വളരെ പ്രധാനമാണെന്നു പിഎസ്ജി കോച്ച് പൊച്ചെറ്റിനോ മല്‍സരശേഷം പ്രതികരിച്ചു.

യുനൈറ്റഡിനും ടോട്ടനത്തിനും വിജയം
പോര്‍ച്ചുഗലിന്റെ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മടങ്ങിവരവിനു ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യ മല്‍സരത്തില്‍ ഇറങ്ങിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിജയം നേടി. എവേ മല്‍സരത്തില്‍ വോള്‍ഫ്‌സിനെ 1-0ന് യുനൈറ്റഡ് തോല്‍പ്പിക്കുകയായിരുന്നു. ഗോള്‍രഹിത സമനിലയിലേക്കു നീങ്ങിയ കളിയില്‍ 80ാം മിനിറ്റിലായിരുന്നു വിജയഗോള്‍ പിറന്നത്. പുതുതായി ടീമിലെത്തിയ ഫ്രഞ്ചി ഡിഫന്‍ഡര്‍ റാഫേല്‍ വറാനിന്റെ പാസില്‍ മാസണ്‍ ഗ്രീന്‍വുഡാണ് നിര്‍ണായക ഗോള്‍ നേടിയത്.

4

യുനൈറ്റഡിനെ വിറപ്പിക്കുന്ന കളിയായിരുന്നു വോള്‍ഫ്‌സ് പുറത്തെടുത്തത്. കൗണ്ടര്‍ അറ്റാക്കിങ് ഫുട്‌ബോളിലൂടെ അവര്‍ മുന്‍ ചാംപ്യന്‍മാരെ പ്രതിരോധത്തിലാക്കി. ഗോള്‍കീപ്പര്‍ ഡേവിഡ് ഡെഹെയയുടെ ചില മികച്ച സേവുകള്‍ യുനൈറ്റഡിനെ രക്ഷിക്കുകയായിരുന്നു. രണ്ടാംപകുതിയില്‍ കോര്‍ണറിനൊടുവില്‍ ഇരട്ടസേവുകളാണ് ഡെഹെയ നടത്തിയത്. അതേസമയം, രണ്ടു ദിവസം മുമ്പായിരുന്നു അഞ്ചു തവണ ബാലണ്‍ ഡിയോര്‍ ജേതാവായ റൊണാള്‍ഡോ തന്റെ പഴയ തട്ടകമായ യുനൈറ്റഡിലേക്കു 12 വര്‍ഷങ്ങള്‍ക്കു ശേഷം മടങ്ങിവന്നത്. ലിസ്ബണില്‍ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയനായ റോണോ ഈയാഴ്ച യുനൈറ്റഡിനൊപ്പം ചേരുകയും രണ്ടു വര്‍ഷത്തെ കരാറില്‍ ഒപ്പുവയ്ക്കുകയും ചെയ്യും.

മറ്റൊരു പ്രധാനപ്പെട്ട മല്‍സരത്തില്‍ ടോട്ടനം ഹോട്‌സ്പര്‍ 1-0ന് വാട്‌ഫോര്‍ഡിനെ തോല്‍പ്പിച്ചു. സണ്‍ ഹ്യുങ് മിന്നിന്റെ വകയായിരുന്നു വിജയഗോള്‍. സീസണില്‍ സ്പര്‍സിന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. ഇതോടെ അവര്‍ ലീഗില്‍ ഒന്നാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. ടോട്ടനം, വെസ്റ്റ്ഹാം, യുനൈറ്റഡ്, ചെല്‍സി, ലിവര്‍പൂള്‍ എന്നിവരാണ് പോയിന്റ് പട്ടികയില്‍ ആദ്യത്തെ അഞ്ചു സ്ഥാനങ്ങളിലുള്ളത്.

ബാഴ്‌സലോണയ്ക്കു ജയം, അത്‌ലറ്റികോയ്ക്കു സമനില
ലയണല്‍ മെസ്സിയുടെ അഭാവത്തില്‍ സ്പാനിഷ് ലാ ലിഗയില്‍ ഇറങ്ങിയ ബാഴ്‌സലോണ ജയത്തോടെ മുന്നേറി. ഹോം മാച്ചില്‍ അവര്‍ ഗെറ്റാഫെയെ 2-1ന് തോല്‍പ്പിക്കുകയായിരുന്നു. മറ്റൊരു പ്രധാനപ്പെടട് മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ അത്‌ലറ്റികോ മാഡ്രിഡിവെ വിയ്യാറയല്‍ 2-2നു സമനിലയില്‍ കുരുക്കി.
ഗെറ്റാഫെയ്‌ക്കെതിരേ സെര്‍ജിയ റോബര്‍ട്ടോയും (രണ്ടാം മിനിറ്റ്) മെംഫിസ് ഡിപ്പേയുമാണ് (30) ബാഴ്‌സലോണയ്ക്കു വേണ്ടി വല ചലിപ്പിച്ചത്. റയല്‍ മാഡ്രിഡ്, സെവിയ്യ, വലന്‍സിയ, ബാഴ്‌സലോണ, അത്‌ലറ്റികോ മാഡ്രിഡ് എന്നിവരാണ് ലീഗില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍. എല്ലാവര്‍ക്കും ഏഴു പോയിന്റ് വീതമുണ്ട്.

Story first published: Monday, August 30, 2021, 11:37 [IST]
Other articles published on Aug 30, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X