വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദാദയുടെ വാരിയെല്ലിന് എറിയണം! വിക്കറ്റ് വേണമെന്നില്ല- അക്തറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഇന്ത്യക്കെതിരായ ഗെയിം പ്ലാനിനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്

ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ- പാകിസ്താന്‍ പോരാട്ടം ഈ മാസം നടക്കാനിരിക്കുകയാണ്. ഏഷ്യാ കപ്പിലാണ് ഈ മാസം 28നു ബദ്ധവൈരികള്‍ കൊമ്പുകോര്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഐസിസിയുടെ ടി20 ലോകകപ്പിലായിരുന്നു അവസാനായി ഇന്ത്യ- പാക് നടന്നത്. അന്നു പത്തു വിക്കറ്റിനു ഇന്ത്യയെ പാകിസ്താന്‍ വാരിക്കളയുകയായിരുന്നു. അന്നത്തെ പരാജയത്തിനു അതേ വേദിയില്‍ കണക്കുതീര്‍ക്കാനുള്ള അവസരമാണ് ഏഷ്യാ കപ്പില്‍ ഇന്ത്യക്കു കൈവന്നിരിക്കുന്നത്.

IND vs ZIM: 'സച്ചിന്‍ ചെയ്തത് തന്നെ ഇപ്പോള്‍ ധവാനും ചെയ്യുന്നു', സാമ്യത ചൂണ്ടിക്കാട്ടി ജഡേജIND vs ZIM: 'സച്ചിന്‍ ചെയ്തത് തന്നെ ഇപ്പോള്‍ ധവാനും ചെയ്യുന്നു', സാമ്യത ചൂണ്ടിക്കാട്ടി ജഡേജ

1

ഇന്ത്യക്കെതിരേ മുമ്പ് കളിച്ചപ്പോഴുള്ള പാക് ടീമിന്റെ തന്ത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഫ്രെനിമീസെന്ന പരിപാടിയില്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗുമായി സംസാരിക്കവെയായിരുന്നു റാവല്‍പിണ്ടി എക്‌സ്പ്രസിന്റെ ചില ഞെട്ടിക്കുന്ന തുറന്നു പറച്ചിലുകള്‍.

2

തന്റെ ബൗളിങ് വേഗത കൊണ്ടു ബാറ്റര്‍മാരുടെ മുട്ട് ഇടിപ്പിച്ചിരുന്ന ബൗളറായിരുന്നു ഷുഐബ് അക്തര്‍. അതിനു മുമ്പോ, ശേഷമോ അദ്ദേഹത്തെപ്പോലെയൊരു ബൗളര്‍ ലോക ക്രിക്കറ്റില്‍ തന്നെയുണ്ടായിട്ടില്ലെന്നു കാണാം. ലോകത്തിലെ ഏറ്റവും വേഗമേറിയ ബൗളറെന്ന ലോക റെക്കോര്‍ഡ് ഇപ്പോഴും അക്തറിന്റെ പേരിലാണ്.

3

ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയും അക്തറും തമ്മില്‍ ചില വീറുറ്റ പോരാട്ടങ്ങള്‍ നേരത്തേ നടന്നിട്ടുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ ദാദയ്ക്കു കീഴില്‍ അദ്ദേഹം പിന്നീട് കളിക്കുകയും ചെയ്തു. നിലവില്‍ ഇരുവരും തമ്മില്‍ നല്ല സൗഹൃദമാണുള്ളത്.

IPL 2023: ജഡ്ഡുവടക്കം രണ്ടു പേരെ സിഎസ്‌കെ വിറ്റേക്കും! മുംബൈ ഒരാളെ കൈവിടും

4

1999ല്‍ മൊഹാലിയില്‍ നടന്ന ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തില്‍ ഷുഐബ് അക്തറുടെ തീപാറുന്ന ബോള്‍ ദേഹത്തു തട്ടി സൗരവ് ഗാംഗുലിക്കു പരിക്കേറ്റിരുന്നു. അക്തറുടെ ഷോര്‍ട്ട് പിച്ച് ബോള്‍ ദാദയുടെ വാരിയെല്ലിലായിരുന്നു പതിച്ചത്. വേദന കൊണ്ട് പുളഞ്ഞ ഗാംഗുലിയെ തുടര്‍ന്ന് ഗ്രൗണ്ടിനു പുറത്തേക്കു കൊണ്ടു പോവുകയും ചെയ്തിരുന്നു.
ഗാംഗുലിയുടെ വാരിയെല്ല് ലക്ഷ്യമാക്കി അന്നു താന്‍ മനപ്പൂര്‍വം തന്നെ ബൗള്‍ ചെയ്യുകയായിരുന്നുവെന്നും ടീം മാനേജ്‌മെന്റിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇതെന്നുമാണ് അക്തര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

5

ഞാന്‍ ബൗള്‍ ചെയ്യുമ്പോള്‍ എല്ലായ്‌പ്പോഴും ക്രീസിലുള്ള ബാറ്ററുടെ തലയോ, വാരിയെല്ലോയാണ് ലക്ഷ്യം വയ്ക്കാറുള്ളത്. സൗരവ് ഗാംഗുലിയുടെ വാരിയെല്ല് ലക്ഷ്യമാക്കി ബൗള്‍ ചെയ്യാന്‍ ഞങ്ങള്‍ അന്നു മുന്‍കൂട്ടി തീരുമാനിക്കുകയായിരുന്നു. മല്‍സരത്തിനു മുമ്പുള്ള ഞങ്ങളുടെ ടീം മീറ്റിങിലായിരുന്നു ഇതു തീരുമാനിച്ചത്.

6

ഞാന്‍ ആരെയും പുറത്താക്കേണ്ട ആവശ്യമില്ലേയെന്നു ടീം മീറ്റിങില്‍ ചോദിച്ചപ്പോള്‍ വേണ്ടെന്നായിരുന്നു അവരുടെ മറുപടി. നിനക്കു നല്ല വേഗതയുണ്ട്. നീ ബാറ്റര്‍മാരുടെ ദേഹത്തേക്കു ബൗള്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ മതി. അവരെ പുറത്താക്കുന്ന കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാമെന്നായിരുന്നു തന്നോടു പറഞ്ഞതെന്നും ഷുഐബ് അക്തര്‍ വെളിപ്പെടുത്തി.

Asia Cup: രക്ഷിക്കാന്‍ രോഹിത്തിനുമാവില്ല, പാകിസ്താനോടു ഇന്ത്യ വീണ്ടും തോല്‍ക്കും! കാരണമറിയാം

7

സൗരവ് ഗാംഗുലി ഈ വാക്കുകള്‍ തീര്‍ച്ചയായും ശ്രദ്ധിക്കുന്നുണ്ടാവുമെന്നു ഇതു കേട്ടപ്പോള്‍ വീരേന്ദര്‍ സെവാഗ് പ്രതികരിച്ചു. എന്നാല്‍ ഇക്കാര്യം മുമ്പൊരിക്കല്‍ ഗാംഗുലിയോടു താന്‍ പറഞ്ഞിരുന്നതായി ഷുഐബ് അക്തര്‍ വ്യക്തമാക്കി.
നിങ്ങളുടെ വാരില്ലെ് ലക്ഷ്യമിടുകയായിരുന്നു ഞങ്ങളുടെ പ്ലാനെന്നു ഗാംഗുലിയോടു ഞാന്‍ തന്നെ പിന്നീടൊരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വാരിയെല്ല് ലക്ഷ്യമിട്ട ശേഷം അതു വഴി പുറത്താക്കുകയെന്നായിരുന്നു പ്ലാനെന്നും ഗാംഗുലിയോടു പറഞ്ഞിരുന്നതായി പാക് ഇതിഹാസം കൂട്ടിച്ചേര്‍ത്തു.

8

ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനെ നയിച്ചത് സൗരവ് ഗാംഗുലിയായിരുന്നു. അന്നു കെകെര്‍ ടീമിന്റെ ഭാഗമായിരുന്നു ഷുഐബ് അക്തര്‍. പാകിസ്താന്‍ താരങ്ങള്‍ കളിച്ച ഏക ഐപിഎല്‍ സീസണും ഇതായിരുന്നു.

Story first published: Friday, August 19, 2022, 17:33 [IST]
Other articles published on Aug 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X