For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: സഞ്ജുവിനെ അല്ല, ഇന്ത്യ മിസ് ചെയ്യുക ഇവരെ! അഭാവം തിരിച്ചടിയായേക്കും

മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഒട്ടുമിക്ക പ്രമുഖരും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. വിരാട് കോലി, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ തുടങ്ങി പ്രധാന താരങ്ങളെയെല്ലാം ഒപ്പം കൂട്ടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ആതിഥേയരെന്ന നിലയിലെ മുന്‍തൂക്കവും ഇന്ത്യക്ക് ഗുണം ചെയ്യും.

എന്നാല്‍ ചില താരങ്ങളുടെ അഭാവം ഇന്ത്യയെ പ്രതികൂലമായി ബാധിച്ചേക്കും. ഇന്ത്യ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാതിരുന്നവരില്‍ ഇന്ത്യ മിസ് ചെയ്യാന്‍ സാധ്യതയുള്ള മൂന്ന് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം ആര്‍ അശ്വിനാണ്. ഇന്ത്യയുടെ സീനിയര്‍ സ്പിന്നറായ അശ്വിന്റെ അഭാവം ഇന്ത്യയെ ബാധിക്കാന്‍ സാധ്യതയേറെയാണ്. കാരണം ഇന്ത്യ ഇത്തവണ സ്പിന്‍ നിരയിലേക്ക് പരിഗണിച്ചിരിക്കുന്നത് രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരെയാണ്.

മൂന്ന് പേരും ഇടം കൈയന്‍ സ്പിന്നര്‍മാരാണ്. പ്രധാനപ്പെട്ട ടീമുകളിലെല്ലാം നിരവധി ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുണ്ട്. ഇവരെ കുടുക്കാന്‍ വലം കൈയന്‍ സ്പിന്നര്‍ ടീമില്‍ വേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇന്ത്യക്കൊപ്പം ഇത്തവണ വലം കൈയന്‍ സ്പിന്നര്‍മാരായി ആരുമില്ല. ഒട്ടുമിക്ക പ്രമുഖ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേയും അശ്വിന് മികച്ച റെക്കോഡാണുള്ളത്. അതുകൊണ്ടുതന്നെ അശ്വിനെ ഇന്ത്യ ഒപ്പം കൂട്ടേണ്ടതായിരുന്നു.

ബാറ്റുകൊണ്ടും ടീമിന് ഉപകാരിയായ താരമാണ് അശ്വിന്‍. 2011ലെ ലോകകപ്പില്‍ ഹര്‍ഭജന്‍ സിങ്ങിനെപ്പോലൊരു സീനിയര്‍ സ്പിന്നര്‍ ഇന്ത്യക്കൊപ്പമുണ്ടായിരുന്നു. ഇത്തവണ അശ്വിനെ ഇന്ത്യ പരിഗണിക്കാത്തത് തിരിച്ചടിയാണ്. രണ്ടാമത്തെ താരം യുസ്‌വേന്ദ്ര ചഹാലാണ്. അശ്വിനെ തഴഞ്ഞെങ്കിലും ചഹാലിനെ ഇന്ത്യക്ക് പരിഗണിക്കാമായിരുന്നു. ഇന്ത്യന്‍ സാഹചര്യത്തില്‍ മികവ് കാട്ടാന്‍ കഴിവുള്ള സൂപ്പര്‍ സ്പിന്നറാണ് ചഹാല്‍. ഇക്കോണമി അല്‍പ്പം മോശമാണെങ്കിലും ഇന്ത്യന്‍ പിച്ചില്‍ കസറാന്‍ ചഹാലിന് മികവുണ്ട്.

yuzvendra chahal

ഇന്ത്യക്കൊപ്പം പരിമിത ഓവറില്‍ മികച്ച റെക്കോഡുള്ള ബൗളറാണ് ചഹാല്‍. കൂട്ടുകെട്ട് പൊളിക്കാന്‍ മിടുക്കനാണ് അദ്ദേഹം. വലം കൈയന്‍മാര്‍ക്കെതിരേയും മികച്ച റെക്കോഡ് ചഹാലിനുണ്ട്. എന്നാല്‍ ഇന്ത്യ അദ്ദേഹത്തിന്റെ മികവിലും വിശ്വാസം അര്‍പ്പിച്ചിട്ടില്ല. ഇത് ടൂര്‍ണമെന്റില്‍ തിരിച്ചടിയായി മാറാനാണ് സാധ്യത കൂടുതല്‍. ഒരു വലം കൈ സ്പിന്നറെയെങ്കിലും ഇന്ത്യക്ക് ഒപ്പം കൂട്ടാമായിരുന്നു. ഇടം കൈയന്‍ സ്പിന്നര്‍മാര്‍ മാത്രമായത് ടീമിന്റെ സംതുലിതാവസ്ഥയെ ബാധിക്കും.

മൂന്നാമത്തെ താരം അര്‍ഷ്ദീപ് സിങ്ങാണ്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ശാര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരെയാണ് പേസര്‍മാരായി ഇന്ത്യ പരിഗണിച്ചിരിക്കുന്നത്. ഇവരെല്ലാം വലം കൈയന്‍മാരാണ്. ഇടം കൈയന്‍ പേസര്‍മാരില്ലാത്തത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അര്‍ഷ്ദീപ് സിങ്ങിനെ ഇന്ത്യ പരിഗണിക്കേണ്ടിയിരുന്നു. അവസാന ടി20 ലോകകപ്പില്‍ ബാബര്‍ ആസമിനെ ഡെക്കാക്കിയ ബൗളറാണ് അര്‍ഷ്ദീപ്.

പൂര്‍ണ്ണമായും വലം കൈയന്‍ പേസര്‍മാരെ മാത്രം ആശ്രയിക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയായി മാറാനാണ് സാധ്യത. അതുകൊണ്ടുതന്നെ അര്‍ഷ്ദീപ് സിങ്ങിന്റെ അഭാവം ഇന്ത്യയെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ഇന്ത്യയുടെ പേസ് നിര നേപ്പാളിനെതിരേ വലിയ മികവ് കാട്ടിയിരുന്നില്ല. അതുകൊണ്ടുതന്നെ ഏഷ്യാ കപ്പിലെ വരുന്ന മത്സരങ്ങളിലെ പ്രകടനം കണ്ടറിയണം. ഇതിനെ അടിസ്ഥാനമാക്കി അനിവാരമായ മാറ്റം ലോകകപ്പ് ടീമില്‍ പ്രതീക്ഷിക്കാം.

ഇന്ത്യയുടെ റിസര്‍വ് താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിട്ടില്ല. ഏകദിന ലോകകപ്പിന് മുമ്പ് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരേ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും കളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ടീമില്‍ അവസാന നിമിഷം ചില മാറ്റങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Story first published: Thursday, September 7, 2023, 17:24 [IST]
Other articles published on Sep 7, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+