For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: സച്ചിനും റിച്ചാര്‍ഡ്‌സിനുമൊപ്പം നിര്‍ത്തരുത്, കോലിക്കു ഒരു വീക്ക്‌നെസുണ്ട്!- മഞ്ജരേക്കര്‍

ലീഡ്‌സില്‍ അദ്ദേഹം ഫ്‌ളോപ്പായിരുന്നു

1

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും ബാറ്റിങില്‍ ഫ്‌ളോപ്പായ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കെതിരേ മുന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. മറ്റു പല ഇതിഹാസങ്ങളെയും പോലെയല്ല കോലിയെന്നും അദ്ദേഹത്തിനു ഒരു വീക്ക്‌നെസുള്ളതായും മഞ്ജരേക്കര്‍ തുറന്നടിച്ചു.

ലീഡ്‌സ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ വെറും ഏഴു റണ്‍സാണ് കോലിക്കു നേടാനായത്. 17 ബോളുകളുടെ ആയുസ് മാത്രമേ ഇന്ത്യന്‍ നായകനുണ്ടായുള്ളൂ.ഓഫ്സ്റ്റംപിന് പുറത്തുകൂടെ പോയ ജെയിംസ് ആന്‍ഡേഴ്‌സന്റെ ബോളില്‍ ഡ്രൈവിനു ശ്രമിച്ചപ്പോള്‍ എഡ്ജ് ചെയ്ത കോലിയെ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ പിടികൂടുകയായിരുന്നു. 2018ലെ കഴിഞ്ഞ പര്യടനത്തില്‍ ഗംഭീര പ്രകടനം നടത്തിയ കോലി പക്ഷെ ഇത്തവണ വലിയ ഫ്‌ളോപ്പായി കൊണ്ടിരിക്കുകയാണ്. രണ്ടു സെഞ്ച്വറികളടക്കം കഴിഞ്ഞ പര്യടനത്തില്‍ അദ്ദേഹം 593 റണ്‍സ് വാരിക്കൂട്ടിയിരുന്നു.

 സച്ചിന്‍, റിച്ചാര്‍ഡ്‌സ് ഇവരെപ്പോലെയല്ല

സച്ചിന്‍, റിച്ചാര്‍ഡ്‌സ് ഇവരെപ്പോലെയല്ല

മുന്‍ ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിവിയന്‍ റിച്ചാര്‍ഡ്‌സ്, സുനില്‍ ഗവാസ്‌കര്‍ എന്നിവരെപ്പോലെയല്ല കോലി. മുന്‍ പറഞ്ഞ ഇതിഹാസങ്ങള്‍ക്കൊന്നും ഒരു വീക്ക്‌നെസില്ലായിരുന്നു, പക്ഷെ കോലിക്കു ഒരു വീക്ക്‌നെസുണ്ട്. ഓരോ തവണയും ഇത് വീണ്ടും വീണ്ടും തുറന്നു കാണിക്കപ്പെടുകയും ചെയ്യുകയാണ്. ഒരേ വീക്ക്‌നെസ് കോലിയെ തുടര്‍ച്ചയായി പുറത്താക്കുകയും ചെയ്യുന്നതായി മഞ്ജരേക്കര്‍ വിലയിരുത്തി.

 ഒരേ തരത്തിലുള്ള പുറത്താവല്‍

ഒരേ തരത്തിലുള്ള പുറത്താവല്‍

ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ അജിങ്ക്യ രഹാനെയെപ്പോലെ വ്യത്യസ്തമായ തരത്തിലല്ല കോലി ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റില്‍ ഓരോ ഇന്നിങ്‌സുകളിലും പുറത്താവുന്നത്. കോലിയുടെ ഔട്ടാവലെല്ലാം ഒരേ പോലെയാണ്. ഈ വീക്ക്‌നെസ് തീര്‍ച്ചയായും അദ്ദേഹത്തെയും അലട്ടുന്നുണ്ടാവുമെന്നും തനിക്കുറപ്പുണ്ടെന്നു മഞ്ജരേക്കര്‍ നിരീക്ഷിച്ചു.

 2018ലെ പര്യടനം

2018ലെ പര്യടനം

2018ലെ കഴിഞ്ഞ ഇംഗ്ലീഷ് പര്യടനത്തില്‍ കോലി ഒരുപാട് റണ്‍സ് നേടിയിരുന്നു. മനോഹരമായി കവര്‍ഡ്രൈവുകള്‍ കളിച്ചതു കൊണ്ടോ ഓസ്‌ട്രേലിയയില്‍ വച്ച് മിച്ചെല്‍ ജോണ്‍സനെതിരേ പായിച്ചതു പോലെ കണ്ണഞ്ചിക്കുന്ന പുള്‍ ഷോട്ടുകള്‍ കളിച്ചതു കൊണ്ടോ ആയിരുന്നില്ല അത്. മറിച്ച് മോശം ബോളുകളെ ലീവ് ചെയ്യാന്‍ കാണിച്ച സാമര്‍ഥ്യമായിരുന്നു ഇതിനു കാരണം. ഓഫ് സ്റ്റംപിനു പുറത്തുകൂടെ പോയ ബോളുകളില്‍ ഷോട്ട് കളിക്കാന്‍ കോലി അന്നു ശ്രമിച്ചില്ല. പക്ഷെ ഈ പര്യടനത്തില്‍ അങ്ങനെയൊരു ശ്രമം അദ്ദേഹത്തില്‍ നിന്നും ഇതുവരെ കണ്ടിട്ടില്ല. എല്ലാ ബോളുകളെയും കളിക്കാന്‍ ശ്രമിക്കുന്നതാണ് കോലിക്കു തിരിച്ചടിയാവുന്നതെന്നും മഞ്ജരേക്കര്‍ നിരീക്ഷിച്ചു.

 മാനസികമായ തയ്യാറെടുപ്പ്

മാനസികമായ തയ്യാറെടുപ്പ്

മാനസികമായ തയ്യാറെടുപ്പ് കൂടി നടത്തിയാല്‍ മാത്രമേ 2018ലേതു പോലെയൊരു ബാറ്റിങ് കാഴ്ചവയ്ക്കാന്‍ കോലിക്കു സാധിക്കൂ. കഴിഞ്ഞ പര്യടനത്തില്‍ വളരെ ഫ്രഷായ മനസോടെയായിരുന്നു അദ്ദേഹം ഇംഗ്ലണ്ടിലെത്തിയത്. ഇത് അദ്ദേഹത്തിന് കൂടുതല്‍ ഏകാഗ്രതയും ആത്മവിശ്വാസവും നല്‍കി. ജെയിംസ് ആന്‍ഡേഴ്‌സനെതിരേ ഒരുപാട് ബോളുകള്‍ കോലി അന്നു ഷോട്ട് ലീവ് ചെയ്തു. ഇതു കാരണം പരമ്പരയില്‍ ഒരു തവണ പോലും ആന്‍ഡേഴ്‌സനു വിക്കറ്റും ലഭിച്ചില്ല. പക്ഷെ ഈ പര്യടനത്തില്‍ കോലിയുടെ മാനസികാവസ്ഥ അതുപോലെയല്ല കാണപ്പെടുന്നത്. അന്നത്തേതു പോലെ ഒരുപാട് ബോളുകള്‍ ഇത്തവണ കോലി ലീവ് ചെയ്യുന്നില്ലെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

 വെറും 69 റണ്‍സ്

വെറും 69 റണ്‍സ്

ഇത്തവണത്തെ ഇംഗ്ലീഷ് പര്യടനത്തില്‍ ഇനിയും ഒരു ഫിഫ്റ്റി പോലും കോലിക്കു നേടാനായിട്ടില്ല. സെഞ്ച്വറിയില്ലാതെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 50 ഇന്നിങ്‌സുകള്‍ അദ്ദേഹം പൂര്‍ത്തിയാക്കുകയും ചെയ്തു. അഞ്ചു ഇന്നിങ്‌സുകളില്‍ നിന്നും കോലിയുടെ ആകെ സമ്പാദ്യം വെറും 69 റണ്‍സാണ്. പരമ്പരയില്‍ ഒരു തവണ അദ്ദേഹം ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിടുന്നതും കണ്ടു. ജെയിംസ് ആന്‍ഡേഴ്‌സന്റെ ഓവറിലായിരുന്നു ഇത്.

Story first published: Thursday, August 26, 2021, 18:37 [IST]
Other articles published on Aug 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+