വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജയത്തോടെ തുടങ്ങാന്‍ ടീം ഇന്ത്യ... ഐറിഷ് ചാലഞ്ചിന് കോലിപ്പട തയ്യാര്‍, ടീമില്‍ ആരൊക്കെ?

ബുധനാഴ്ച രാത്രിയാണ് ആദ്യ ട്വന്റി20 നടക്കുന്നത്

ഡബ്ലിന്‍: ടീം ഇന്ത്യയുടെ യുകെ പര്യടനത്തിന് ബുധനാഴ്ച തുടക്കമാവും. അയര്‍ലാന്‍ഡിനെതിരേ ട്വന്റി20 പരമ്പര കളിച്ചുകൊണ്ടാണ് ഇന്ത്യ യുകെയില്‍ തുടക്കം കുറിക്കുന്നത്. രണ്ടു മല്‍സരങ്ങളടങ്ങിയതാണ് ട്വന്റി20 പരമ്പര. ഇതിനു ശേഷമാണ് ഇംഗ്ലണ്ടിനെതിരേ ടെസ്റ്റ്, ഏകദിനം, ട്വന്റി20 എന്നിവയിലെല്ലാം ഇന്ത്യ ഇറങ്ങുന്നത്.

ജയത്തോടെ തന്നെ യുകെ പര്യടനത്തിന് തുടക്കം കുറിക്കാമെന്ന ആത്മവിശ്വാസത്തിലാണ് വിരാട് കോലി നയിക്കുന്ന ടീം ഇന്ത്യ. ടീമിന്റെ സാധ്യതാ ലൈനപ്പ് എങ്ങനെയെന്നു നോക്കാം.

 ഓപ്പണര്‍മാര്‍

ഓപ്പണര്‍മാര്‍

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റിങ് ജോടികളായ ശിഖര്‍ ധവാനും രോഹിത് ശര്‍മയും തന്നെയാവും അയര്‍ലാന്‍ഡിനെതിരേ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം നിരാശപ്പെടുത്തിയ രോഹിത്തിന് ഫോം വീണ്ടെടുക്കാനുള്ള ഏറ്റവും മികച്ച അവസരമാണിത്.
എന്നാല്‍ ധവാനാവട്ടെ പതിവുപോലെ ഇപ്പോഴും മികച്ച ഫോമില്‍ത്തന്നെയാണ്. ഐപിഎല്ലില്‍ ഹൈദരാബാദിനു വേണ്ടി ശ്രദ്ധേയമായ പ്രകടനമാണ് ധവാന്‍ കാഴ്ചവച്ചത്.
ഐപിഎല്ലിലെ റണ്‍വേട്ടക്കാരനായ ലോകേഷ് രാഹുലും ടീമിലുണ്ടെങ്കിലും ധവാന്‍-രോഹിത്ത് ജോടിയെ തന്നെ അയര്‍ലാന്‍ഡിനെതിരേ ഇന്ത്യ പരീക്ഷിക്കുമെന്നാണ് സൂചന.

മധ്യനിര

മധ്യനിര

ബാറ്റിങില്‍ മൂന്നാമനായി ക്യാപ്റ്റന്‍ വിരാട് കോലി തന്നെ ഇറങ്ങും. തൊട്ടുപിന്നാലെ സുരേഷ് റെയ്‌ന, ദിനേഷ് കാര്‍ത്തിക് എന്നിവരും ഇറങ്ങാനാണ് സാധ്യത. ഐപിഎല്ലിനിടെ പരിക്കേറ്റ ശേഷം വിശ്രമത്തിലായിരുന്ന കോലിയുടെ തിരിച്ചുവരവ് കൂടിയാണ് ഈ മല്‍സരം.
എന്നാല്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ റെയ്‌നയ്ക്കു ലഭിച്ച ഏറ്റവും മികച്ച അവസരമാണിത്.
അടുത്തിടെ ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ ദിനേഷ് കാര്‍ത്തികിനും തന്റെ സ്ഥാനം ഭദ്രമാക്കാനുള്ള അവസരമാണിത്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാണ് താരത്തിന്റെ തിരിച്ചുവരവ്.

വിക്കറ്റ് കീപ്പറും ഓള്‍റൗണ്ടറും

വിക്കറ്റ് കീപ്പറും ഓള്‍റൗണ്ടറും

മുന്‍ നായകനും സൂപ്പര്‍ താരവുമായ എംഎസ് ധോണി തന്നെവും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സമാനായി ഇറങ്ങുക. ടീമിലെ ഓള്‍റൗണ്ടര്‍മാരില്‍ ഒരാള്‍ ഹര്‍ദിക് പാണ്ഡ്യയാണ്. കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈക്കു വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തി. അദ്ദേഹം കരിയറിന്റെ തുടക്കകാലത്തെ അനുസ്മരിപ്പിക്കും വിധം ഉജ്ജ്വല ബാറ്റിങാണ് കാഴ്ചവച്ചത്.
അതേസമയം പാണ്ഡ്യയാവട്ടെ കുറച്ചുകാലമായി ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമാണ്. എന്നാല്‍ ബാറ്റിങില്‍ സ്ഥിരത നിലനിര്‍ത്താന്‍ ഇപ്പോള്‍ താരത്തിനു സാധിക്കുന്നില്ലെന്നത് ആശങ്കയുണ്ടാക്കുന്നതാണ്.

സ്പിന്നര്‍മാര്‍

സ്പിന്നര്‍മാര്‍

നിലവില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഇന്ത്യയുടെ സ്പിന്‍ ജോടികളായി മാറിയ യുസ്‌വേന്ദ്ര ചഹലും കുല്‍ദീപ് യാദവും തന്നെയാവും അയര്‍ലന്‍ഡിന് കെണിയൊരുക്കുക. റിസ്റ്റ് സ്പിന്നര്‍മാരെ നേരിടുന്നതില്‍ അയര്‍ലന്‍ഡ് താരങ്ങളുടെ ദൗര്‍ബല്യം ശരിക്കും മുതലെടുക്കാന്‍ ഇന്ത്യക്കു ലഭിച്ച അവസരം കൂടിയാണിത്.
കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ ഇന്ത്യക്കു ചരിത്ര വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ ചഹലിനും യാദവിനുമായിരുന്നു.

പേസര്‍മാര്‍

പേസര്‍മാര്‍

സ്പിന്നര്‍മാരുടേത് എന്നതു പോലെ പേസര്‍മാരുടെ കാര്യത്തിലും ഇന്ത്യക്ക് ആശയക്കുഴപ്പമൊന്നുമില്ല. ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും ചേര്‍ന്നാണ് പേസ് വിഭാഗം കൈകാര്യം ചെയ്യുന്നത്. ന്യൂബോള്‍ കൊണ്ട് ബ്രേക് ത്രൂകള്‍ നല്‍കാനും അവസാന ഓവറുകളില്‍ റണ്‍സ് വഴങ്ങാതെ എതിരാളികളെ പ്രതിരോധത്തിലാക്കി പുറത്താക്കാനും ഇരു താരങ്ങളും കേമന്‍മാരാണ്.
ഐപിഎല്ലില്‍ പരിക്കു മൂലം ചില മല്‍സരങ്ങില്‍ പുറത്തിരുന്ന ഭുവിക്ക് പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ബുംറയും ശരാശരി പ്രകടനമാണ് ഐപിഎല്ലില്‍ കാഴ്ചവച്ചത്. എങ്കിലും ഇന്ത്യന്‍ ടീമിനു വേണ്ടി ഇരുവരും ഫോമിലേക്കുയരുമെന്ന് തന്നെയാണ് പ്രതീക്ഷ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

എറിഞ്ഞിട്ടത് ചഹര്‍, തല്ലിപ്പരുവമാക്കിയത് മയാങ്ക്... ഇംഗ്ലണ്ടിനോടുള്ള കലിപ്പ് തീര്‍ത്ത് ഇന്ത്യ എറിഞ്ഞിട്ടത് ചഹര്‍, തല്ലിപ്പരുവമാക്കിയത് മയാങ്ക്... ഇംഗ്ലണ്ടിനോടുള്ള കലിപ്പ് തീര്‍ത്ത് ഇന്ത്യ

Story first published: Tuesday, June 26, 2018, 13:27 [IST]
Other articles published on Jun 26, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X