Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: തലപോല്‍ വരുമാ..! ധോണിയെ ഓര്‍മ്മിപ്പിച്ച് കെഎല്‍ രാഹുലിന്റെ ഹെലികോപ്റ്റര്‍ ഷോട്ട് സിക്‌സ്‌

ട്വന്റി-20 ലോകകപ്പിലെ സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ ഇന്ത്യ വിജയം നേടുമ്പോള്‍ മികച്ച പ്രകടനവുമായി തിളങ്ങി നില്‍ക്കുകയാണ് ഇന്ത്യന്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍. ഓപ്പണറായ രാഹുല്‍ നേടിയ അര്‍ധ സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യ ഓസ്‌ട്രേലിയ്‌ക്കെതിരെ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. തുടക്കത്തില്‍ തന്നെ ഓസീസ് ബൗളര്‍മാരെ ആക്രമിച്ച് കളിച്ച കെഎല്‍ രാഹുല്‍ ഈ ലോകകപ്പില്‍ തന്റെ ലക്ഷ്യം എന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

തന്റെ കിടിലന്‍ ഇന്നിംഗ്‌സിനിടെ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി പ്രശസ്തമാക്കിയ ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കുന്ന രാഹുലിനേയും കാണാന്‍ സാധിച്ചിരുന്നു. ഇന്ത്യന്‍ ഇന്നിംഗ്‌സ് അഞ്ചാം ഓവറിലെത്തി നില്‍ക്കുമ്പോഴായിരുന്നു രാഹുലിന്റെ കിടിലന്‍ ഷോട്ട്. ഓസ്‌ട്രേലിയ്ക്കായി പന്തെറിഞ്ഞത് പാറ്റ് കമ്മിന്‍സായിരുന്നു. 33 പന്തുകളില്‍ നിന്നും 57 റണ്‍സാണ് ഇന്ന് രാഹുല്‍ നേടിത്. രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്.

അര്‍ധ സെഞ്ചുറി

ഇന്ത്യയ്ക്കായി സൂര്യ കുമാര്‍ യാദവും നിര്‍ണായക പ്രകടനം കാഴ്ചവച്ചിരുന്നു. അര്‍ധ സെഞ്ചുറി നേടിയ സൂര്യയുടേയും പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ 20 ഓവറില്‍ എഴ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 15 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. സൂര്യ കുമാര്‍ യാദവ് 50 റണ്‍സും കൂട്ടിച്ചേര്‍ത്തതോടെയാണ് ഇന്ത്യയ്ക്ക് മികച്ച ടോട്ടല്‍ നേടാനായത്.

Also Read:T20 World Cup 2022: എറിഞ്ഞുവീഴ്ത്തി ഷമി, കംഗാരുക്കളെ തകര്‍ത്തടുക്കി ഇന്ത്യ, ത്രില്ലിങ് ജയം

വിരാട് കോഹ്ലിയ്ക്ക് പത്തൊമ്പത് റണ്‍സാണ് നേടാനായത്. അതേസമയം നിര്‍ണായകമായ ഒരു റണ്ണൗട്ടും ക്യാച്ചും നടത്തി കോഹ്ലി ഇന്ത്യന്‍ വിജയത്തില്‍ സാന്നിധ്യമായി. പിന്നാലെ വന്നവരില്‍ ദിനേശ് കാര്‍ത്തിക് 20 റണ്‍സ് നേടിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് രണ്ട് റണ്‍സാണ് നേടാനായത്.

മറുപടി

മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയ്ക്കായി തിളങ്ങിയത് 76 റണ്‍സെടുത്ത നായകന്‍ ആരോണ്‍ ഫിഞ്ചാണ്. ഓസ്‌ട്രേലിയ വിജയത്തിലേക്ക് എന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ത്യ കളി തിരിച്ചു പിടിക്കുന്നത്. അവസാന ഓവറില്‍ ഓസ്‌ട്രേലിയയ്ക്ക് ജയിക്കാന്‍ വേണ്ടയിരുന്നത് 11 റണ്‍സായിരുന്നു. ഷമിയ്ക്കായിരുന്നു അവസാന ഓവര്‍ എറിയാന്‍ രോഹിത് ശര്‍മ്മ പന്തു നല്‍കിയത്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷമി രാജ്യാന്തര ട്വന്റി-20 മത്സരം കളിക്കുന്നത്.

ഷമി

തന്റെ ഒരേയൊരു ഓവറില്‍ നാല് റണ്‍സ് മാത്രം വിട്ടു കൊടുത്ത് മൂന്ന് വിക്കറ്റാണ് ഷമി നേടിയത്. ഒരു റണ്ണൗട്ട് കൂടി പിറന്നതോടെ ഇന്ത്യ ആറ് റണ്‍സിന് മത്സരം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഭൂവനേശ്വര്‍ കുമാര്‍ മൂന്നോവറില്‍ 20 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ആത്മവിശ്വാസം


ഇന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരെ അവരുടെ നാട്ടില്‍ വിജയം നേടാന്‍ സാധിച്ചുവെന്നത് ഇന്ത്യയ്ക്ക് വരും ദിവസങ്ങളില്‍ ആത്മവിശ്വാസം പകരുന്നതായിരിക്കും. അടുത്ത സന്നാഹ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍ ന്യൂസിലാന്‍ഡാണ്. അതേസമയം ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍ ചിരവൈരികളായ പാക്കിസ്ഥാന് ആണ്. ബാബര്‍ അസം നയിക്കുന്ന പാക്കിസ്ഥാനെ ഞാനയറാഴ്ചയാണ് ഇന്ത്യ നേരിടുക. ഏഷ്യാ കപ്പിന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Story first published: Monday, October 17, 2022, 14:32 [IST]
Other articles published on Oct 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+