For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റിങ്കു സിംഗിന്റെ അച്ഛന്‍ അന്തരിച്ചു!! ക്യാന്‍സറിനോട് പോരാടി മടക്കം; കണ്ണീരോടെ വിടപറഞ്ഞ് ക്രിക്കറ്റ് ലോകം

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തി ഒരു ദുഃഖവാര്‍ത്ത. യുവതാരവും ഇന്ത്യന്‍ ക്രിക്കറ്റിലെ ഫിനിഷറുമായ റിങ്കു സിംഗിന്റെ പിതാവ് ഖഞ്ചന്ദ് സിംഗ് അന്തരിച്ചു. വെള്ളിയാഴ്ചയായിരുന്നു അന്ത്യം. അഞ്ചാം ഘട്ട ക്യാന്‍സറിനോട് പോരാടിക്കൊണ്ടിരുന്ന അദ്ദേഹം ഗ്രേറ്റര്‍ നോയിഡയിലെ യഥാര്‍ത്ഥ് ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗാണ് റിങ്കുവിന്റെ പിതാവിന്റെ വിയോഗവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

T20 World Cup 2026: സഞ്ജു തുടങ്ങി, പിന്നാലെ ബാറ്റെടുത്തവരെല്ലാം ആഞ്ഞുവീശി.. പുതിയ റെക്കോഡ്
കണ്ണീരിലും ടീമിനൊപ്പം; റിങ്കുവിന്റെ പോരാട്ടം

പിതാവിന്റെ നില വഷളായതിനെത്തുടര്‍ന്ന് സിംബാബ്‌വെയ്‌ക്കെതിരായ സൂപ്പര്‍ 8 മത്സരത്തിന് മുന്നോടിയായി റിങ്കു ക്യാമ്പ് വിട്ട് നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ രാജ്യത്തിന് വേണ്ടിയുള്ള തന്റെ ഉത്തരവാദിത്തം മറക്കാതെ താരം മത്സരത്തിന് തൊട്ടുമുമ്പ് ടീമിലേക്ക് തിരിച്ചെത്തി. സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ സഞ്ജു സാംസണാണ് അവസരം ലഭിച്ചതെങ്കിലും സബ്സ്റ്റിറ്റ്യൂട്ട് ഫീല്‍ഡറായി റിങ്കു മൈതാനത്തിറങ്ങി. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദന ഉള്ളിലൊതുക്കിയാണ് താരം കളിക്കളത്തില്‍ സൂര്യകുമാര്‍ യാദവിനും അഭിഷേക് ശര്‍മ്മയ്ക്കും പകരക്കാരനായി ഫീല്‍ഡ് ചെയ്തത്.

rinkusinghandfamily

ഒരു സിലിണ്ടര്‍ വിതരണക്കാരനില്‍ നിന്ന് ലോകകപ്പ് താരത്തിന്റെ അച്ഛനിലേക്ക്

അലിഗഢില്‍ എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ വിതരണം ചെയ്തിരുന്ന സാധാരണക്കാരനായിരുന്നു ഖഞ്ചന്ദ് സിംഗ്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും റിങ്കുവിന്റെ ക്രിക്കറ്റ് സ്വപ്നങ്ങള്‍ക്ക് അദ്ദേഹം കരുത്ത് പകര്‍ന്നു. കഴിഞ്ഞ വര്‍ഷം തന്റെ പ്രിയപ്പെട്ട അച്ഛന് മൂന്ന് ലക്ഷത്തിലധികം രൂപ വിലവരുന്ന കവാസാക്കി നിഞ്ച ബൈക്ക് റിങ്കു സമ്മാനമായി നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. മുൻ ഇന്ത്യൻ താരം ഹർബജൻ സിങ്ങാണ് റിങ്കുവിന്റെ അച്ഛന്റെ വിയോ​ഗം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. "ഈ ദുഷ്‌കരമായ സമയത്ത് റിങ്കുവിനും കുടുംബത്തിനും ശക്തി നല്‍കട്ടെ" എന്ന് ഹര്‍ഭജന്‍ സിംഗ് തന്റെ പോസ്റ്റില്‍ കുറിച്ചു.

റിങ്കു സിംഗ് എന്ന താരത്തിന്റെ വളര്‍ച്ചയില്‍ നിഴലായി കൂടെയുണ്ടായിരുന്ന വ്യക്തിയായിരുന്നു ഖചന്ദ്ര സിംഗ്. അവസാന നിമിഷം വരെ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തെ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ ലോകകപ്പില്‍ ഇതുവരെ അഞ്ച് മത്സരങ്ങളില്‍ നിന്ന് 24 റണ്‍സാണ് റിങ്കുവിന്റെ സമ്പാദ്യം. വ്യക്തിപരമായ ഈ വലിയ ആഘാതത്തില്‍ നിന്ന് താരം ഉയിര്‍ത്തെഴുന്നേല്‍ക്കണമെന്ന പ്രാര്‍ത്ഥനയിലാണ് ആരാധകരും സഹതാരങ്ങളും. സഞ്ജു സാംസണും അക്‌സര്‍ പട്ടേലും ഉള്‍പ്പെടെയുള്ള ടീം അംഗങ്ങള്‍ ഈ ദുഷ്‌കരമായ സാഹചര്യത്തില്‍ റിങ്കുവിനൊപ്പമുണ്ട്.

ഈഡനില്‍ മഴ പെയ്യുമോ? കളിയില്ലെങ്കില്‍ ഇന്ത്യക്ക് സെമിയില്ല!! കാരണം സൂര്യയുടെ പിഴവ്
സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യ 72 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം നേടി. അഭിഷേക് ശര്‍മ്മയുടെയും ഹാര്‍ദിക് പാണ്ഡ്യയുടെയും അര്‍ദ്ധ സെഞ്ചുറികളുടെ കരുത്തില്‍ ഇന്ത്യ 256 റണ്‍സാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെയെ 184 റണ്‍സില്‍ ഇന്ത്യ ഒതുക്കി. അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഞായറാഴ്ച (മാര്‍ച്ച് 1) കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഈ മത്സരത്തില്‍ ജയിക്കുന്നവര്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടും. പ്രിയപ്പെട്ട പിതാവിന്റെ വിയോഗം റിങ്കുവിനെ തളര്‍ത്തുന്നുണ്ടെങ്കിലും സെമി ബെര്‍ത്തിനായി ടീം ഇന്ത്യക്കൊപ്പം താരം ഉറച്ചുനില്‍ക്കുകയാണ്.

Story first published: Friday, February 27, 2026, 9:41 [IST]
Other articles published on Feb 27, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+