വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: കപ്പില്‍ മാത്രമല്ല, തോല്‍വിയിലും മുമ്പന്മാര്‍, നാണംകെട്ട് മുംബൈയും സിഎസ്‌കെയും

അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇത്തവണ അവസാന സ്ഥാനക്കാരാവുമ്പോള്‍ സിഎസ്‌കെ ഒമ്പതാം സ്ഥാനത്താണുള്ളത്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ പല പ്രമുഖരും മറക്കാനാഗ്രഹിക്കുന്ന അധ്യായമാണ്. കരുത്തരായ മുംബൈ ഇന്ത്യന്‍സിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനുമൊന്നും നിലംതൊടാനാവാതെ പോയ സീസണാണിത്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇത്തവണ അവസാന സ്ഥാനക്കാരാവുമ്പോള്‍ സിഎസ്‌കെ ഒമ്പതാം സ്ഥാനത്താണുള്ളത്. രണ്ട് ടീമും കപ്പ് നേടുന്നതില്‍ കാണിക്കുന്ന പോരാട്ടവീര്യം തോല്‍വിയുടെ കാര്യത്തിലും കാട്ടിയെന്ന് പറയാം.

ഇത്തവണ കൂടുതല്‍ തോല്‍ക്കുന്നതാരെന്ന് നോക്കാമെന്ന നിലയിലായിരുന്നു മുംബൈയുടെയും സിഎസ്‌കെയുടെയും പ്രകടനം. ഇത്തവണ രണ്ട് ടീമും 10 മത്സരങ്ങള്‍ വീതമാണ് തോറ്റത്. ചരിത്രത്തിലാദ്യമായാണ് സിഎസ്‌കെയും മുംബൈയും ഒരു സീസണില്‍ 10 മത്സരം തോല്‍ക്കുന്നത്. നിലവിലെ ചാമ്പ്യന്മാരെന്ന വിശേഷണത്തോടെയെത്തിയ സിഎസ്‌കെയ്ക്ക് ഇത്തവണ വലിയ തിരിച്ചടിയാണ് നേരിട്ടത്. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് ജയിച്ച് മടങ്ങാമെന്നാണ് സിഎസ്‌കെ സ്വപ്‌നം കണ്ടതെങ്കിലും അഞ്ച് വിക്കറ്റിന്റെ തോല്‍വി അവര്‍ക്ക് നേരിടേണ്ടി വന്നു. ഇതോടെ 14 മത്സരത്തില്‍ നിന്ന് നാല് ജയവും 10 തോല്‍വിയും എന്ന നാണക്കേട് സിഎസ്‌കെയ്ക്ക് നേരിടേണ്ടി വന്നത്.

1

മുംബൈ ഇന്ത്യന്‍സ് കരുത്തരുടെ നിരയാണ്. എന്നാല്‍ ആദ്യത്തെ എട്ട് മത്സരങ്ങളും തോറ്റ മുംബൈ ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യത്തെ ടീമാവുകയായിരുന്നു. 13 മത്സരത്തില്‍ നിന്ന് 10 മത്സരവും തോറ്റ മുംബൈക്ക് ഒരു മത്സരം കൂടി ശേഷിക്കുന്നുണ്ട്. ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റാല്‍ മുംബൈയുടെ സീസണിലെ 11ാമത്തെ തോല്‍വിയായിരിക്കും ഇത്. ഒരു സീസണില്‍ മുംബൈ ഇത്രയും മത്സരങ്ങള്‍ തോല്‍ക്കുന്നത് ഇതാദ്യമായാണ്.

രണ്ട് ടീമിനും വലിയ നാണക്കേടുണ്ടാക്കിയ സീസണാണിത്. സിഎസ്‌കെയുടെ തകര്‍ച്ച പരിശോധിച്ചാല്‍ നായക മാറ്റമാണ് നിര്‍ണ്ണായകമായത്. എംഎസ് ധോണിയുടെ സാന്നിധ്യത്തില്‍ രവീന്ദ്ര ജഡേജ ഇത്തവണ സിഎസ്‌കെയുടെ നായകനായി. നായകനെന്ന നിലയില്‍ ജഡേജ സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടതോടെ സിഎസ്‌കെ വലിയ തകര്‍ച്ച നേരിട്ടു. ലേലത്തിലെ പദ്ധതികളിലും ഇത്തവണ പിഴവ് സംഭവിച്ചു.

2

റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായിഡു എന്നീ സീനിയര്‍ താരങ്ങള്‍ തീര്‍ത്തും നിരാശപ്പെടുത്തിയപ്പോള്‍ ഡെവോണ്‍ കോണ്‍വേയെ ഫലപ്രദമായി സിഎസ്‌കെയ്ക്ക് ഉപയോഗിക്കാനുമായില്ല. സ്പിന്‍ ഓള്‍റൗണ്ടര്‍ മോയിന്‍ അലിക്ക് സ്ഥിരത കാട്ടാനാവാതെ പോയതും 2021ലെ ഓറഞ്ച് ക്യാപ്പ് ജേതാവ് റുതുരാജ് ഗെയ്ക് വാദ് നിറം മങ്ങിയതും സിഎസ്‌കെയുടെ തകര്‍ച്ചയുടെ കാരണമാണ്. എംഎസ് ധോണിക്കും ഇത്തവണ കാര്യമായൊന്നും ചെയ്യാനാവാതെ പോയി. മികച്ച സീനിയര്‍ ബൗളര്‍മാരെ ഒപ്പം കൂട്ടാനാവാതെ പോയതും ദീപക് ചഹാറിനെ അപ്രതീക്ഷിതമായി പരിക്കേറ്റതുമെല്ലാം സിഎസ്‌കെയെ പിന്നോട്ടടിപ്പിച്ചു.

3

മുംബൈ ഇന്ത്യന്‍സിലേക്ക് വരുമ്പോള്‍ ടീം കരുത്തിലല്ല പ്രശ്‌നം ഫോമാണ് പ്രശ്‌നമായത്. രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവര്‍ ഓപ്പണിങ്ങില്‍ പ്രതീക്ഷക്കൊത്ത് ഉയരാത്തതാണ് ചാമ്പ്യന്‍ നിരയുടെ തകര്‍ച്ചക്ക് പ്രധാന കാരണം. രണ്ട് പേരിലും മുംബൈ വളരെ അധികം പ്രതീക്ഷ വെച്ചിരുന്നു. ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ എന്നിവരെ കൈവിട്ടപ്പോള്‍ മധ്യനിരയില്‍ കറെന്‍ പൊള്ളാര്‍ഡിലായിരുന്നു പൂര്‍ണ്ണ വിശ്വാസം. എന്നാല്‍ പൊള്ളാര്‍ഡ് നിരാശപ്പെടുത്തി.

4

ടിം ഡേവിഡിനെ ഫിനിഷറായി മുംബൈ കൊണ്ടുവന്നെങ്കിലും അദ്ദേഹത്തിന്റെ കഴിവിനെ പൂര്‍ണ്ണമായും ഉപയോഗിക്കുന്നതില്‍ പിഴവ് സംഭവിച്ചു. സൂര്യകുമാര്‍ യാദവിന് പാതിവഴിയില്‍ പരിക്കേറ്റ് പിന്മാറേണ്ടി വന്നതും മുംബൈയുടെ തോല്‍വിയുടെ കാരണമാണ്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്ക് പതിവ് മികവ് കാട്ടാനാവാത്തതും തിരിച്ചടിയായി. ഡാനിയല്‍ സാംസ് പകുതിയോളം മത്സരങ്ങളില്‍ നിരാശപ്പെടുത്തിയപ്പോള്‍ ടൈമല്‍ മില്‍സ്, ബേസില്‍ തമ്പി, ജയദേവ് ഉനദ്ഘട്ട് എന്നിവരെല്ലാം ബൗളിങ്ങില്‍ അമ്പേ പരാജയപ്പെട്ടു.

Story first published: Saturday, May 21, 2022, 10:54 [IST]
Other articles published on May 21, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X