വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വനിതകളുടെ ടി20 ലോകകപ്പ്: ഉജ്ജ്വലം ഇന്ത്യ, ലോക ചാംപ്യന്‍മാരെ വീഴ്ത്തി... ജയമൊരുക്കി ബൗളര്‍മാര്‍

17 റണ്‍സിനാണ് ഇന്ത്യയുടെ വിജയം

സിഡ്‌നി: വനിതകളുടെ ഐസിസി ടി20 ലോകകപ്പിലെ ഉദ്ഘാടന മല്‍സരത്തില്‍ ഇന്ത്യക്കു അവിസ്മരണീയ വിജയം. നിലവിലെ ലോക ചാംപ്യന്‍മാരും ആതിഥേയരുമായ ഓസ്‌ട്രേലിയയെ ഇന്ത്യ ഞെട്ടിക്കുകയായിരുന്നു. ബൗളിങ് മികവില്‍ 17 റണ്‍സിനാണ് ഓസീസിനെ ഇന്ത്യ മലര്‍ത്തിയടിച്ചത്.

1

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ നാലു വിക്കറ്റിന് 132 റണ്‍സാണ് നേടിയത്. മറുപടിയില്‍ ബൗളര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ ഓസീസ് ചീട്ടുകൊട്ടാരം കണക്കെ തകരുകയായിരുന്നു. ഒരു പന്ത് ബാക്കിനില്‍ക്കെ 115 റണ്‍സിന് ഓസീസ് ഓള്‍ഔട്ടായി. ഓസീസ് നിരയില്‍ ഓപ്പണര്‍ അലീസ്സ ഹീലി (51), ആഷ്‌ലെ ഗാര്‍ഡ്‌നര്‍ (34) എന്നിവരൊഴികെ മറ്റൊരും രണ്ടക്കം കടന്നില്ല. 35 പന്തില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് ഹീലി ഓസീസിന്റെ ടോപ്‌സ്‌കോററായത്. നാലു വിക്കറ്റെടുത്ത പൂനം യാദവും മൂന്നു വിക്കറ്റ് പിഴുത ശിഖ പാണ്ഡെയും ചേര്‍ന്നാണ് കംഗാരുക്കളുടെ കഥ കഴിച്ചത്. നാലോവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് പൂനം നാലു പേരെ പുറത്താക്കിയത്.

2

നേരത്തേ മധ്യനിരയില്‍ ദീപ്തി ശര്‍മയുടെ (49*) ഇന്നിങ്‌സാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഓപ്പണര്‍ ഷെഫാലി വര്‍മ (29), ജെമീമ റോഡ്രിഗസ് (26) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. സൂപ്പര്‍ താരം സ്മൃതി മന്ദാനയ്ക്കു 10 റണ്‍സെടുക്കാനേ ആയുള്ളൂ. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ വെറും രണ്ടു റണ്‍സിനു പുറത്താി. 46 പന്തില്‍ മൂന്നു ബൗണ്ടറികളോടെയാണ് ദീപ്തി 49 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായത്.

3

വെറും 15 പന്തിലാണ് അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം കൗമാര താരമായ ഷെഫാലി 29 റണ്‍സ് വാരിക്കൂട്ടിയത്. മന്ദാനയും ഷെഫാലിയും ചേര്‍ന്നു മോശമല്ലാത്ത തുടക്കമായിരുന്നു ഇന്ത്യക്കു നല്‍കിയത്. മൂന്നോവറില്‍ ഈ ജോടി 41 റണ്‍സെടുത്തിരുന്നു. എന്നാല്‍ ആറു റണ്‍സിനിടെ മന്ദാന, ഷെഫാലി, ഹര്‍മന്‍പ്രീത് എന്നിവരുടെ പുറത്താവല്‍ ഇന്ത്യയുടെ താളം തെറ്റിച്ചു. ടോസ് ലഭിച്ച ഓസീസ് ക്യാപ്റ്റന്‍ മെഗ് ലാനിങ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

4

പ്ലെയിങ് ഇലവന്‍

ഇന്ത്യ- ഷെഫാലി വര്‍മ, സ്മൃതി മന്ദാന, ജെമിമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, വേദ കൃഷ്ണമൂര്‍ത്തി, ശിഖ പാണ്ഡെ, താനിയ ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), അരുന്ധതി റെഡ്ഡി, പൂനം യാദവ്, രാജേശ്വരി ഗെയ്ക്വാദ്.

ഓസ്‌ട്രേലിയ- അലീസ ഹീലി (വിക്കറ്റ് കീപ്പര്‍), ബെത്ത് മൂണി, ആഷ്‌ലെ ഗാര്‍ഡ്‌നര്‍, മെഗ് ലാനിങ് (ക്യാപ്റ്റന്‍), എലീസ് പെറി, റാഷേല്‍ ഹെയ്‌നസ്, അന്നബെല്‍ സതെര്‍ലാന്‍ഡ്, ജെസ്സ് ജൊനാസണ്‍, ഡെലിസ്സ കിമ്മിന്‍സ്, മോളി സ്ട്രാനോ, മേഗന്‍ സ്‌കട്ട്.

Story first published: Friday, February 21, 2020, 17:07 [IST]
Other articles published on Feb 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X