കത്തിയമർന്ന കാർ, ചോര തുപ്പിയ ലോകകപ്പ്! വിധിക്ക് മുന്നിൽ തോറ്റുകൊടുക്കാത്ത ക്രിക്കറ്റിലെ 12 ഇതിഹാസങ്ങൾ ഇവർ
ക്രിക്കറ്റ് മൈതാനം എപ്പോഴും ആവേശത്തിന്റേത് മാത്രമല്ല, ചിലപ്പോഴൊക്കെ അത് വലിയ പരിക്കുകളുടെയും ചോര ചിന്തലുകളുടെയും വേദിയാകാറുണ്ട്. ഫിലിപ്പ് ഹ്യൂസിനെപ്പോലെയുള്ള പ്രതിഭകൾ കളിക്കളത്തിൽ വെച്ച് തന്നെ വിടപറഞ്ഞത് നമ്മൾ കണ്ടതാണ്. എന്നാൽ, കളിക്കളത്തിലും ജീവിതത്തിലും മരണത്തിന്റെ വക്കോളമെത്തിയിട്ടും, തങ്ങളുടെ അസാമാന്യമായ ആത്മവിശ്വാസം കൊണ്ട് മാത്രം ജീവിതത്തിലേക്ക് ബാറ്റ് വീശി തിരിച്ചുവന്ന ചില പോരാളികളുണ്ട്. ക്രിക്കറ്റ് ചരിത്രത്തിലെ അത്തരം 12 അത്ഭുതകരമായ അതിജീവനങ്ങളുടെ കഥകൾ ഇതാ:
ഗില്ലിന്റെ പേരില്‍ 'പൊരിഞ്ഞ അടി'!! 2 അഭിപ്രായം, സഞ്ജുവിന് ഒരാളുടെ പിന്തുണ, സംഭവമിങ്ങനെ
1. മുത്തയ്യ മുരളീധരൻ: സുനാമിയിൽ നിന്നൊരു അത്ഭുത രക്ഷപ്പെടൽ
2004-ൽ ഏഷ്യൻ തീരങ്ങളെ വിറപ്പിച്ച സുനാമി ദുരന്തം ശ്രീലങ്കയെ തകർത്തുകളഞ്ഞ നാളുകൾ. ലങ്കയിലെ ഗാല്ലെ ക്രിക്കറ്റ് സ്റ്റേഡിയം പോലും അന്ന് കടലെടുത്തു. ആ സമയത്ത് ഗാല്ലെയിലെ ഒരു ചാരിറ്റി ചടങ്ങിൽ പങ്കെടുക്കാൻ കുടുംബത്തോടൊപ്പം പോവുകയായിരുന്നു മുത്തയ്യ മുരളീധരൻ. എന്നാൽ പോകുന്ന വഴിയിൽ കടൽ ഉൾവലിയുന്നതും തിരമാലകൾ ഉയരുന്നതും കണ്ട് അവർ കൊളംബോയിലേക്ക് വണ്ടി തിരിച്ചുവിട്ടു. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് മുരളി രക്ഷപ്പെട്ടത്. എന്നാൽ അന്ന് ആ ചടങ്ങിൽ പങ്കെടുക്കാൻ ബസ്സിൽ യാത്ര ചെയ്ത 50 കുരുന്നുകളെയാണ് കടൽ എടുത്തത്.

2. യുവരാജ് സിങ്: കാൻസറിനെ സിക്സർ പറത്തിയ വീരൻ
2011 ലോകകപ്പിൽ ചോര ഛർദ്ദിച്ചുകൊണ്ട് ഇന്ത്യക്കായി പോരാടിയ യുവരാജിനെ ആരും മറക്കില്ല. ടൂർണമെന്റിലെ താരമായി മാറിയ യുവിക്ക് തൊട്ടുപിന്നാലെയാണ് ശ്വാസകോശത്തിൽ കാൻസർ (Stage-1 Tumor) ആണെന്ന് കണ്ടെത്തുന്നത്. അമേരിക്കയിലെ കഠിനമായ കീമോതെറാപ്പി ചികിത്സയ്ക്ക് ശേഷം, മരണത്തെ തോൽപ്പിച്ച് യുവരാജ് വീണ്ടും ഇന്ത്യൻ ജേഴ്‌സിയിൽ അടിയുറച്ച പോരാളിയായി തിരികെയെത്തി.
3. ഋഷഭ് പന്ത്: കത്തിയമർന്ന കാറും തകരാത്ത ആത്മവിശ്വാസവും
ഇന്ത്യൻ വിക്കറ്റ് കീപ്പർ റിച്ചഭ് പന്തിന്റെ കാർ അപകടം രാജ്യം മുഴുവൻ നടുക്കത്തോടെയാണ് കണ്ടത്. ഡെറാഡൂണിലേക്കുള്ള യാത്രയ്ക്കിടെ ഡിവൈഡറിലിടിച്ച് പന്തിന്റെ കാർ പൂർണ്ണമായും കത്തിയമർന്നു. കാർ പൊട്ടിത്തെറിക്കുന്നതിന് തൊട്ടുമുൻപാണ് പന്തിനെ നാട്ടുകാർ കാറിൽ നിന്നും വലിച്ച് പുറത്തേക്കിട്ടത്. നെറ്റിയിലും കാലിലും കഠിനമായ പരിക്കുകളേറ്റ പന്ത്, നീണ്ട നാളത്തെ ചികിത്സകൾക്ക് ശേഷം ഇന്ന് വീണ്ടും ക്രിക്കറ്റ് മൈതാനങ്ങളിൽ സിക്സറുകൾ പായിക്കുകയാണ്.
4. ദിനേശ് ചണ്ഡിമൽ: സർവ്വതും കവർന്ന സുനാമി
2004-ലെ സുനാമി തകർത്തത് ലങ്കൻ താരം ദിനേശ് ചണ്ഡിമലിന്റെ വീടും ക്രിക്കറ്റ് കിറ്റുകളും ഉൾപ്പെടെയുള്ള സർവ്വ സമ്പാദ്യങ്ങളുമായിരുന്നു. കുടുംബത്തിൽ ആർക്കും ജീവാപായം ഉണ്ടായില്ല എന്നത് മാത്രമായിരുന്നു ആശ്വാസം. പൂജ്യത്തിൽ നിന്നും ആരംഭിച്ച് ചണ്ഡിമൽ പിന്നീട് ശ്രീലങ്കൻ ടീമിന്റെ ക്യാപ്റ്റൻ പദവി വരെ എത്തി എന്നത് വലിയൊരു അതിജീവനത്തിന്റെ കഥയാണ്.
5. നിക്കോളാസ് പൂരൻ: തകർന്ന കാലുകളിൽ നിന്നും ക്യാപ്റ്റൻ പദവിയിലേക്ക്
2015 ജനുവരിയിൽ വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പൂരൻ ഒരു ഭീകരമായ കാർ അപകടത്തിൽപ്പെട്ടു. പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോൾ പൂരന്റെ കാർ മറ്റൊരു വണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ പൂരൻ ഇനി ഒരിക്കലും നടക്കില്ലെന്ന് പലരും കരുതി. എന്നാൽ ഇന്ന് ലോകം ഭയക്കുന്ന ടി20 ബാപ്‌സ്‌മാന്മാരിൽ ഒരാളായി പൂരൻ മാറിയത് അദ്ദേഹത്തിന്റെ കഠിനാധ്വാനം കൊണ്ട് മാത്രമാണ്.
6. ആൻഡ്രൂ ഫ്ലിന്റോഫ്: കരീബിയൻ കടലിലെ ആ മദ്യപാന രാവ്
2007 ലോകകപ്പിനിടെ വെസ്റ്റ് ഇൻഡീസിൽ വെച്ച് സഹതാരങ്ങൾക്കൊപ്പം മദ്യപിച്ച ഫ്ലിന്റോഫ് രാത്രിയിൽ ഒരു പെഡലോ (Pedalo) ബോട്ടുമായി കടലിലിറങ്ങി. ബോട്ട് മറിഞ്ഞ് കടലിൽ മുങ്ങിത്താഴ്ന്ന ഫ്ലിന്റോഫ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പിന്നീട് നേരം വെളുത്തപ്പോൾ ഒരു ബീച്ചിലാണ് താൻ ബോധമുണർന്നതെന്ന് ഫ്ലിന്റോഫ് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സംഭവം 'ഫ്രെഡലോ' (Fredalo) വിവാദം എന്നാണ് അറിയപ്പെടുന്നത്.
7. വസീം അക്രം: തോക്കിൻമുനയിലെ സെക്കൻഡുകൾ
പാകിസ്ഥാൻ ക്രിക്കറ്റ് ഇതിഹാസം വസീം അക്രം കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിലേക്ക് ട്രെയിനിംഗിനായി പോകുമ്പോൾ ഒരു വണ്ടി അദ്ദേഹത്തിന്റെ കാറിൽ വന്നിടിച്ചു. ചോദ്യം ചെയ്യാൻ പുറത്തിറങ്ങിയ അക്രത്തിന് നേരെ ആ വണ്ടിയിലുണ്ടായിരുന്ന ആൾ തുരുതുരാ വെടിയുതിർത്തു. ഭാഗ്യം കൊണ്ട് മാത്രമാണ് അക്രത്തിന്റെ ശരീരത്തിൽ വെടിയേൽക്കാതിരുന്നത്.
FIFA WC 2026: അമേരിക്കയ്ക്ക് അഭിമാനപ്പോര്, നാട്ടില്‍ പൊട്ടിയാല്‍ പണിയാവും!! ഓസീസ് ഒരുങ്ങിത്തന്നെ
8. മാത്യു വെയ്ഡ്: 16-ാം വയസ്സിലെ പോരാട്ടം
ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ മാത്യു വെയ്ഡ് ക്രിക്കറ്റിൽ സജീവമാകുന്നതിന് മുൻപ്, തന്റെ 16-ാം വയസ്സിൽ ഒരു ഫുട്ബോൾ മത്സരത്തിനിടെയാണ് പരിക്കേൽക്കുന്നത്. ആ പരിശോധനയിലാണ് വെയ്ഡിന് ടെസ്റ്റിക്കുലാർ കാൻസർ (Testicular Cancer) ആണെന്ന് തിരിച്ചറിയുന്നത്. കഠിനമായ ചികിത്സകൾക്കൊടുവിൽ രോഗമുക്തനായ വെയ്ഡ് 2011-ൽ ഓസ്‌ട്രേലിയക്കായി അരങ്ങേറ്റം കുറിച്ചു.
9. മൈക്കൽ ക്ലാർക്ക്: തൊപ്പി മാറ്റിയ നായകൻ
2006-ൽ ഓസ്‌ട്രേലിയൻ മുൻ നായകൻ മൈക്കൽ ക്ലാർക്കിന്റെ മുഖത്ത് കാൻസർ കോശങ്ങൾ (Skin Cancer) കണ്ടെത്തുകയുണ്ടായി. ചികിത്സ വിജയകരമായി പൂർത്തിയാക്കിയ ശേഷം സൂര്യപ്രകാശത്തിൽ നിന്നും രക്ഷ നേടാനായി ക്ലാർക്ക് തന്റെ ഹെയർസ്റ്റൈൽ മാറ്റുകയും കളിക്കളത്തിൽ പ്രത്യേക തരം റൗണ്ട് തൊപ്പികൾ ധരിക്കാനും തുടങ്ങി.
10. ജെസ്സി റൈഡർ: കോമയിൽ നിന്നും ജീവിതത്തിലേക്ക്
ന്യൂസിലൻഡ് താരം ജെസ്സി റൈഡർ 2013-ൽ ക്രൈസ്റ്റ്ചർച്ചിലെ ഒരു ബാറിന് പുറത്തുവെച്ച് ക്രൂരമായി ആക്രമിക്കപ്പെട്ടു. തലയോട്ടിക്ക് പരിക്കേൽക്കുകയും ശ്വാസകോശം തകരുകയും ചെയ്ത റൈഡറെ ഡോക്ടർമാർ കൃത്രിമമായി കോമ അവസ്ഥയിലേക്ക് (Medically Induced Coma) മാറ്റുകയായിരുന്നു. ഒരു മാസത്തോളം മരണത്തോട് പോരാടിയ ശേഷമാണ് താരം ജീവിതത്തിലേക്ക് മടങ്ങിവന്നത്.
11. ജഫ്രി ബോയ്ക്കോട്ട്: ശബ്ദം നിലച്ചുപോയ നാളുകൾ
ഇംഗ്ലീഷ് ക്രിക്കറ്റ് ഇതിഹാസവും പ്രശസ്ത കമന്റേറ്ററുമായ ജഫ്രി ബോയ്ക്കോട്ടിന് 2003-ലാണ് തൊണ്ടയിൽ കാൻസർ (Throat Cancer) ബാധിക്കുന്നത്. കമന്ററി ബോക്സിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്ന അദ്ദേഹം 35 തവണ റേഡിയോതെറാപ്പി സെഷനുകൾക്ക് വിധേയനായി. ഒടുവിൽ ഒരു വർഷത്തിന് ശേഷം അദ്ദേഹം തന്റെ പ്രിയപ്പെട്ട മൈക്കിന് മുന്നിലേക്ക് തിരിച്ചെത്തി.
12. ശ്രീലങ്കൻ ക്രിക്കറ്റ് ടീം: ലാഹോറിലെ ഭീകരാക്രമണം
ക്രിക്കറ്റ് ലോകത്തെ ഏറ്റവും കറുത്ത അധ്യായങ്ങളിൽ ഒന്നാണ് 2009-ൽ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിന് സമീപം ശ്രീലങ്കൻ ടീം ബസിന് നേരെ ഉണ്ടായ ഭീകരാക്രമണം. 12 ഓളം വരുന്ന തോക്കുധാരികൾ ബസിന് നേരെ വെടിയുതിർക്കുകയായിരുന്നു. തിലൻ സമരവീര, തരംഗ പരണവിതാന എന്നിവരുൾപ്പെടെ ആറ് ലങ്കൻ താരങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റു. സുരക്ഷാ ജീവനക്കാരുൾപ്പെടെ 8 പേർ അന്ന് കൊല്ലപ്പെട്ടു. മരണത്തിന്റെ മുഖത്ത് നിന്നാണ് അന്ന് ലങ്കൻ താരങ്ങൾ രക്ഷപ്പെട്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications