വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: നാലാം ടെസ്റ്റിന്റെ വിധി ഇവര്‍ തീരുമാനിക്കും! അഞ്ചു പേര്‍, ഇംഗ്ലണ്ടിന് ഒരാള്‍ മാത്രം

വ്യാഴാഴ്ചയാണ് നാലാം ടെസ്റ്റിനു തുടക്കമാവുന്നത്

പിങ്ക് ബോള്‍ ടെസ്റ്റിലെ പിച്ചുമായി ബന്ധപ്പെട്ട് വാദപ്രതിവാദങ്ങള്‍ മുറുകവെ ഇതേ വേദിയില്‍ ഇന്ത്യയും ഇംഗ്ലണ്ടും വീണ്ടും അങ്കം കുറിക്കുകയാണ്. ഇരുടീമുകളും തമ്മിലുളള്ള നാലാമത്തെയും അവസാനത്തെയും ടെസ്റ്റിനു വ്യാഴാഴ്ച തുടക്കമാവും. അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിലാണ് മല്‍സരം.

കഴിഞ്ഞ ടെസ്റ്റില്‍ 10 വിക്കറ്റിന്റെ ഏകപക്ഷീയമായ വിജയമാണ് ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ആഘോഷിച്ചത്. വെറും രണ്ടു ദിവസം കൊണ്ട് മല്‍സരം അവസാനിക്കുകയും ചെയ്തിരുന്നു. നാലാം ടെസ്റ്റിന്റെ വിധി നിര്‍ണയിക്കുക ഇരുടീമുകളിലെയും ചില താരങ്ങളായിരിക്കും. അവസാന ടെസ്റ്റില്‍ ശ്രദ്ധിക്കേണ്ട അഞ്ചു പ്രധാനപ്പെട്ട കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

അക്ഷര്‍ പട്ടേല്‍

അക്ഷര്‍ പട്ടേല്‍

പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ അന്തകനായത് ഓള്‍റൗണ്ടറും ഇടംകൈയന്‍ സ്പിന്നറുമായ അക്ഷര്‍ പട്ടേലായിരുന്നു. രണ്ടിന്നിങ്‌സുകളിലായി 11 വിക്കറ്റുകളാണ് താരം കൊയ്തത്. മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അക്ഷറിനെ തേടിയെത്തിയിരുന്നു.
ചെന്നൈയിലെ രണ്ടാം ടെസ്റ്റില്‍ കളിച്ചുകൊണ്ട് ഇന്ത്യക്കു വേണ്ടി അരങ്ങേറിയ അക്ഷറിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. രണ്ടു ടെസ്റ്റുകളിലായി താരം പിഴുതത് 18 വിക്കറ്റുകളായിരുന്നു. തുടര്‍ച്ചയായി മൂന്ന ഇന്നിങ്‌സുകളില്‍ അഞ്ചു വിക്കറ്റ് നേട്ടവും അക്ഷര്‍ സ്വന്തമാക്കി. ഇടംകൈയന്‍ സ്പിന്നര്‍മാരെ നേരിടുന്നതില്‍ ഇംഗ്ലണ്ടിനുള്ള വീക്ക്‌നെസ് നാലാം ടെസ്റ്റിലും അദ്ദേഹം മുതലെടുക്കുമോയെന്നാണ് അറിയാനുള്ളത്.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ടെസ്റ്റ് കരിയറില്‍ തന്റെ ഏറ്റവും മിക്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലും താരം മിന്നുന്ന പ്രകടനമാണ് നടത്തിയത്. ഇന്ത്യ വന്‍ മാര്‍ജിനില്‍ ജയിച്ച ചെന്നൈയിലെ രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറിയും അശ്വിന്‍ കണ്ടെത്തിയിരുന്നു. മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും അദ്ദേഹം നേടിയിരുന്നു.
കഴിഞ്ഞ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഏഴു വിക്കറ്റുകളുമായി അക്ഷറിന് മികച്ച പിന്തുണയേകാന്‍ അശ്വിനായിരുന്നു. ഇതിനിടെ ടെസ്റ്റില്‍ 400 വിക്കറ്റുകളെന്ന നാഴികക്കല്ലും താരം പിന്നിട്ടിരുന്നു. ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിച്ച ലോക ക്രിക്കറ്റിലെ തന്നെ രണ്ടാമത്തെ താരമായി അശ്വിന്‍ മാറുകയും ചെയ്തു.

ജോ റൂട്ട്

ജോ റൂട്ട്

ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ പ്രതീക്ഷ നായകന്‍ ജോ റൂട്ടാണ്. ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനു മികച്ച ജയം നേടിക്കൊടുത്തത് ഡബിള്‍ സെഞ്ച്വറിയുമായി ടീമിനെ മുന്നില്‍ നിന്നുനയിച്ച റൂട്ടായിരുന്നു. ഇംഗ്ലണ്ട് നിരയില്‍ സ്പിന്‍ ബൗളിങിനെ ഏറ്റവും നന്നായി നേരിടുന്ന ബാറ്റ്‌സ്മാന്‍ കൂടിയാണ് അദ്ദേഹം. നാലാ ംടെസ്റ്റില്‍ റൂട്ടിന് മികച്ച സ്‌കോര്‍ കണ്ടെത്താനായാല്‍ ഇന്ത്യക്കു കാര്യങ്ങള്‍ ദുഷ്‌കരമാവും. അതുകൊണ്ടു തന്നെ എത്രയും വേഗത്തില്‍ അദ്ദേഹത്തിന്റെ വിക്കറ്റെടുക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഈ പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ഓപ്പണര്‍ രോഹിത് ശര്‍മയാണെന്നു സംശയമില്ലാതെ പറയാം. പരമ്പരയില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സെടുത്ത താരവും ഉയര്‍ന്ന ബാറ്റിങ് ശരാശരിയുള്ള താരവും അദ്ദേഹമാണ്.
പിങ്ക് ബോള്‍ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ രോഹിത് ഫിഫ്റ്റി നേടിയിരുന്നു. 96 ബോളില്‍ 66 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. കളിയിലെ ഒരേയൊരു ഫിഫ്റ്റിയും ഇതു തന്നെയായിരുന്നു.
നാലാം ടെസ്റ്റിലും രോഹിത് ഫോം തുടരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ടീമിനു മികച്ച തുടക്കം ലഭിക്കണമെങ്കില്‍ രോഹിത്തില്‍ നിന്നും വലിയൊരു ഇന്നിങ്‌സ് ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്.

വിരാട് കോലി

വിരാട് കോലി

ഈ പരമ്പരയില്‍ പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനം നടത്താനായിട്ടില്ലെങ്കിലും ഇന്ത്യന്‍ നായകന്‍ വിരാട് കോലി മല്‍സരഗതി മാറ്റി മറിക്കാന്‍ ശേഷിയുള്ള താരമാണ്. 2019നു ശേഷം ഒരു സെഞ്ച്വറിക്കു വേണ്ടിയുള്ള കാത്തിരിപ്പ് കോലി നാലാം ടെസ്റ്റില്‍ അവസാനിപ്പിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ചെന്നൈയിലെ രണ്ടാം ടെസ്റ്റില്‍ അദ്ദേഹം 62 റണ്‍സെടുത്തിരുന്നെങ്കിലും പിങ്ക് ബോള്‍ ടെസ്റ്റില്‍ തിളങ്ങാനായിരുന്നില്ല. ആദ്യ ഇന്ന്‌സില്‍ 27 റണ്‍സിന് പുറത്തായ കോലിക്കു രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്യാനുള്ള അവസരവും ലഭിച്ചില്ല.

Story first published: Wednesday, March 3, 2021, 10:56 [IST]
Other articles published on Mar 3, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X