വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മനസില്‍ മായാതെ 2003 ലോകകപ്പ് ഫൈനല്‍, തനിയാവര്‍ത്തനമായി ഇന്ത്യയുടെ തോല്‍വി

നൂറുകോടി ജനതയുടെ പ്രാര്‍ത്ഥനയും പ്രതീക്ഷയുമാണ് ഞായറാഴ്ച്ച വീണുടഞ്ഞത്. കപ്പിനരികെ ഇന്ത്യയുടെ വനിതാ ടീമിന് പിഴച്ചു. മെല്‍ബണില്‍ ഹര്‍മ്മന്‍പ്രീത് കൗറിനെയും സംഘത്തെയും തോല്‍പ്പിച്ച ഓസ്‌ട്രേലിയ, ലോകകിരീടം രണ്ടാംതവണയും നിലനിര്‍ത്തി. 85 റണ്‍സിന്റെ ആധികാരിക ജയമാണ് കംഗാരുക്കള്‍ കുറിച്ചത്.

17 വര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2003 -ലെ ലോകകപ്പ് തോല്‍വിയുടെ തനിയാവര്‍ത്തനമായിരുന്നു ഇന്നലെ മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് കണ്ടത്. രണ്ടവസരങ്ങളിലും ഓസ്‌ട്രേലിയക്ക് മുന്നില്‍ ഇന്ത്യ ദാരുണമായി തോറ്റു.

അന്ന് സൗരവ് ഗാംഗുലിക്ക് കപ്പില്‍ പിടിമുറുക്കാന്‍ കഴിഞ്ഞില്ല. ഇന്ന് ഹര്‍മ്മന്‍പ്രീത് കൗറിനും. ഈ അവസരത്തില്‍ 2003, 2020 ലോകകപ്പ് ഫൈനല്‍ തോല്‍വികള്‍ തമ്മിലെ സമാനതകള്‍ ചുവടെ പരിശോധിക്കാം.

വിജയക്കുതിപ്പ്

വിജയക്കുതിപ്പ്

ഒരൊറ്റ മത്സരംപോലും തോല്‍ക്കാതെയാണ് ഇന്ത്യയുടെ പെണ്‍പുലികള്‍ ഫൈനല്‍ വരെയെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയയെ കീഴടക്കാന്‍ കഴിഞ്ഞെന്നത് ടീമിന്റെ ആത്മവിശ്വാസം കാര്യമായി ഉയര്‍ത്തി. 2003 ലോകകപ്പ് ചിത്രവും സമാനംതന്നെ. ലീഗ് ഘട്ടത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റതൊഴിച്ചാല്‍ മറ്റെല്ലാ മത്സരങ്ങളും ജയിച്ചാണ് ദാദയുടെ പട ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇരു ടൂര്‍ണമെന്റിലും ഇന്ത്യയ്ക്ക് കിരീട സാധ്യത കല്‍പ്പിച്ചിരുന്നില്ലെന്നതാണ് മറ്റൊരു വസ്തുത.

ഫൈനലിൽ പിഴച്ചു

2003 -ല്‍ ന്യൂസിലാന്‍ഡുമായുളള പരമ്പര അടിയറവ് വെച്ചാണ് ഇന്ത്യ ലോകകപ്പ് കളിക്കാന്‍ ചെന്നത്. എന്നാല്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ വലിയ അട്ടിമറികള്‍ നടത്തി. ടീം ഇന്ത്യയ്ക്ക് മുന്‍പില്‍ വമ്പന്മാര്‍ കടപുഴകി വീണു. ഇതേസമയം, ഫൈനലില്‍ ഓസ്‌ട്രേലിയക്ക് മുന്‍പില്‍ ടീം നിസഹായരായി. അക്കാലത്ത് ക്രിക്കറ്റില്‍ അജയ്യരായി മാറിയ ഓസ്‌ട്രേലിയയെ പിടിച്ചുകെട്ടാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല.

വനിതാ ട്വന്റി-20 ലോകകപ്പിലും കാണാം ഈ സമാനത. ഇന്ത്യയുടെ പെണ്‍പട ഫൈനല്‍ കാണുമെന്ന് ക്രിക്കറ്റ് ലോകം കരുതിയിരുന്നില്ല. എന്നാല്‍ നടന്നതോ, ലീഗില്‍ ഓസ്‌ട്രേലിയയെ കീഴടക്കി ടീം ഫൈനല്‍ വരെയെത്തി.

ആദ്യം ബാറ്റു ചെയ്തത് ഓസ്‌ട്രേലിയ

ആദ്യം ബാറ്റു ചെയ്തത് ഓസ്‌ട്രേലിയ

രണ്ടു ലോകകപ്പിലും ഓസ്‌ട്രേലിയയാണ് ആദ്യം ബാറ്റു ചെയ്തത്. 2003 -ല്‍ ടോസ് ജയിച്ച സൗരവ് ഗാംഗുലി കംഗാരുപ്പടയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഈ തീരുമാനത്തിന് വലിയ വിലയും ഇന്ത്യയ്ക്ക് കൊടുക്കേണ്ടി വന്നു. അന്ന് രണ്ടു വിക്കറ്റു മാത്രം നഷ്ടത്തില്‍ 359 റണ്‍സാണ് ഓസീസ് കുറിച്ചത്. റിക്കി പോണ്ടിങ്ങും ഡാമിയന്‍ മാര്‍ട്ടിനും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരെ കണക്കിന് പ്രഹരിച്ചു. ഞായറാഴ്ച്ച മെല്‍ബണില്‍ നടന്ന ട്വന്റി-20 ലോകകപ്പിലും ഓസ്‌ട്രേലിയയാണ് ആദ്യം ബാറ്റു ചെയ്തത്. ടോസ് നേടിയ മെഗ് ലാനിങ് ഇന്ത്യയ്ക്ക് എതിരെ ബാറ്റിങ് തിരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല.

ഓസ്‌ട്രേലിയയുടെ ഗംഭീരന്‍ തുടക്കം

ഓസ്‌ട്രേലിയയുടെ ഗംഭീരന്‍ തുടക്കം

മെല്‍ബണ്‍ മൈതാനത്ത് തകര്‍പ്പന്‍ തുടക്കമാണ് ഓസ്‌ട്രേലിയ കയ്യടക്കിയത്. ബേത്ത് മൂണിയും (54 പന്തില്‍ 78) അലീസ ഹീലിയും (93 പന്തില്‍ 75) ചേര്‍ന്ന് ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന് ഈടുറ്റ അടിത്തറ പാകി. ഇരുവരും ക്രീസില്‍ തുടര്‍ന്നപ്പോള്‍ പത്തിന് മുകളിലാണ് ഓവറില്‍ റണ്‍നിരക്ക് ഉയര്‍ന്നത്. 11 ഓവറില്‍ത്തന്നെ വിക്കറ്റു നഷ്ടമില്ലാതെ ടീം നൂറു കടന്നു. 2003 ലോകകപ്പിലും ചിത്രം മറ്റൊന്നായിരുന്നില്ല. ആദം ഗില്‍ക്രിസ്റ്റും മാത്യു ഹെയ്ഡനും നിറഞ്ഞാടിയപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ നിസംഗതരായി. അന്ന് 14 ആം ഓവറില്‍ പോണ്ടിങ്ങിന്റെ ടീം വിക്കറ്റു കളയാതെ നൂറു കടന്നിരുന്നു.

Most Read: വനിതാ ടി20 ലോകകപ്പ്; ഐസിസി ഇലവനില്‍ ഇന്ത്യയില്‍നിന്നും ഒരാള്‍, ഷെഫാലിക്ക് ഇടമില്ല

വിശ്വസ്ത ബൗളര്‍മാര്‍ നിരാശപ്പെടുത്തി

വിശ്വസ്ത ബൗളര്‍മാര്‍ നിരാശപ്പെടുത്തി

2003 ലോകകപ്പ് ഫൈനലില്‍ ജവഗല്‍ ശ്രീനാഥും സഹീര്‍ ഖാനുമായിരുന്നു ഇന്ത്യയുടെ കുന്തമുന. ലീഗ് ഘട്ടത്തിലും സെമിയിലും ഇവര്‍ നടത്തിയ പ്രകടനം മുന്‍നിര്‍ത്തി ഇന്ത്യയുടെ പ്രതീക്ഷ കൊടുമുടി കയറി. പക്ഷെ കലാശപ്പോരാട്ടത്തില്‍ ഇരുവരുടെയും മുനയൊടിഞ്ഞു. ഏഴോവറില്‍ 67 റണ്‍സാണ് അന്ന് സഹീര്‍ ഖാന്‍ വഴങ്ങിയത്. പത്തോവര്‍ എറിഞ്ഞ ശ്രീനാഥ് 87 റണ്‍സും വിട്ടുനല്‍കി. 2020 വനിതാ ട്വന്റി-20 ലോകകപ്പിലും ഈ സമാനത കാണാം.

Most Read: ഹര്‍മ്മന്‍പ്രീതിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും നീക്കണമെന്ന് മുന്‍ താരം

ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍മാരെല്ലാം മെല്‍ബണില്‍ നിറംമങ്ങി. നാലോവറില്‍ 52 റണ്‍സാണ് ശിഖാ പണ്ഡെ വിട്ടുകൊടുത്തത്. ദീപ്തി ശര്‍മ്മ നാലോവറില്‍ 38 റണ്‍സ് വഴങ്ങി. ഇതോടെ നായിക ഹര്‍മ്മന്‍പ്രീത് കൗര്‍ മാറ്റിപരീക്ഷിക്കാന്‍ ബൗളര്‍മാരില്ലാതെ കുഴങ്ങി.

സച്ചിനും ഷെഫാലിയും

സച്ചിനും ഷെഫാലിയും

2003 ലോകകപ്പില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിലായിരുന്നു ഇന്ത്യയുടെ ബാറ്റിങ് പ്രതീക്ഷ. എന്നാല്‍ തുടക്കത്തിലെ സച്ചിനെ വീഴ്ത്താന്‍ കംഗാരുകള്‍ക്കായി. സ്‌കോര്‍ബോര്‍ഡിലെ കൂറ്റന്‍ ലക്ഷ്യം പിന്തുടരാനെത്തിയ സച്ചിനെ ഗ്ലെന്‍ മഗ്രാത്ത് മടക്കിയതോടെ ഇന്ത്യയുടെ ആത്മവിശ്വാസം തകര്‍ന്നു. നാലു റണ്‍സിനാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പുറത്തായത്. ഇതേ ചിത്രം 17 വര്‍ഷങ്ങള്‍ക്കിപ്പുറം മെല്‍ബണിലും ആരാധകര്‍ കാണുകയുണ്ടായി. ടൂര്‍ണമെന്റിലുടനീളം റണ്‍സുകള്‍ അടിച്ചുകൂട്ടിയ ഷെഫാലിയെ ആദ്യ ഓവറില്‍ത്തന്നെ ഓസ്‌ട്രേലിയ പുറത്താക്കി. മടങ്ങുമ്പോള്‍ രണ്ടു റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

ഒഴുക്കിനെതിരെ നീന്തി

ഒഴുക്കിനെതിരെ നീന്തി

2003 ലോകകപ്പ് ഫൈനല്‍. ആദ്യ പത്തോവര്‍ പൂര്‍ത്തിയായപ്പോഴേക്കും ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്മാരെല്ലാം ഡ്രസിങ് റൂമില്‍ തിരിച്ചെത്തി. കളി കൈവിട്ടെന്ന് കരുതിയ നിമിഷത്തിലും ഒഴുക്കിനെതിരെ നീന്തിയ വീരേന്ദര്‍ സെവാഗ് – രാഹുല്‍ ദ്രാവിഡ് ജോടിയാണ് അന്നു പ്രതീക്ഷകള്‍ കെട്ടണയാതെ കാത്തത്. മൂന്നിന് 59 എന്ന നിലയില്‍ നിന്നും നാലിന് 147 എന്ന നിലയിലേക്ക് ടീമിനെ ഇരുവരും എത്തിച്ചു.

മെല്‍ബണിലും ഇന്ത്യ കണ്ടു ഇതേ പോരാട്ടവീര്യം. മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ ഒരറ്റത്ത് ദീപ്തി ശര്‍മ്മ പൊരുതിനിന്നു. ആദ്യം വേദ കൃഷ്ണമൂര്‍ത്തിയുമായും ശേഷം റിച്ച ഗോഷുമായും ആഞ്ഞടിക്കാന്‍ ദീപ്തി ശ്രമിച്ചു. എന്നാല്‍ 16 ആം ഓവറില്‍ ദീപ്തിയെ പുറത്താക്കി ഓസ്‌ട്രേലിയ മത്സരം കൈപ്പിടിയിലാക്കി.

Story first published: Monday, March 9, 2020, 16:29 [IST]
Other articles published on Mar 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X