വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തന്നെ വിലക്കിയതിന് കാരണമുണ്ട്, പക്ഷെ ഷാക്വിബ്... സംവിധാനത്തിനേറ്റ ഷോക്കെന്ന് മുന്‍ വിവാദ താരം

അഷ്‌റഫുളാണ് ഷാക്വിബിന് പിന്തുണയുമായി വന്നത്

ധാക്ക: ഐസിസിയുടെ വിലക്ക് മനേരിട്ട ബംഗ്ലാദേശ് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാക്വിബുല്‍ ഹസനു പിന്തുണയുമായി മുന്‍ വിവാദ ബാറ്റ്‌സ്മാന്‍ മുഹമ്മദ് അഷ്‌റഫുള്‍. വാതുവയ്പുകാരന്‍ പല തവണ തന്നെ സമീപിച്ച വിവരം രഹസ്യമാക്കി വച്ചതിനാണ് ഷാക്വിബിനെ ഐസിസി ഒരു വര്‍ഷത്തെ സസ്‌പെന്‍ഷനടക്കം രണ്ടു വര്‍ഷത്തേക്കു വിലക്കിയത്. നേരത്തേ ഒത്തുകളിയില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനു തുടര്‍ന്നു അഞ്ചു വര്‍ഷത്തെ വിലക്ക് നേരിട്ട താരണ് മുന്‍ വെടിക്കട്ട് ബാറ്റ്‌സ്മാന്‍ കൂടിയായിരുന്ന അഷ്‌റഫുള്‍.

shakib

തന്റെ കേസിനെ ഷാക്വിബിന്റേതുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. രണ്ടും വ്യത്യസ്തമാണ്. വാതുവയ്പിനായി തന്നെ സമീപിച്ച കാര്യം അധികൃതരെ അറിയിച്ചില്ലെന്നതാണ് ഷാക്വിബിനെതിരായ കുറ്റം. എന്നാല്‍ താന്‍ ഒത്തുകളിയില്‍ പങ്കാളിയായിട്ടുണ്ട്. അതുകൊണ്ടാണ് ശിക്ഷ ലഭിച്ചത്. ഷാക്വിബിനെതിരേ ഇപ്പോള്‍ ചുമത്തിയ വിലക്ക് ക്രിക്കറ്റ് സംവിധാനത്തിനു തന്നെ ഷോക്കാണ്. ക്രിക്കറ്റ് കളിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങളെല്ലാം. ഷാകിബ് ഇപ്പോള്‍ കടന്നു പോവുന്ന അവസ്ഥയെക്കുറിച്ച് വാക്കുകളിലൂടെ വിവരിക്കാന്‍ കഴിയില്ലെന്നും അഷ്‌റഫുള്‍ വിശദമാക്കി.

കൊല്‍ക്കത്തയിലേത് പിങ്ക് ബോള്‍ ടെസ്റ്റല്ല? റെഡ് ബോള്‍ തന്നെ!! ഇന്ത്യയുടെ പുതിയ തന്ത്രം ഇങ്ങനെ...കൊല്‍ക്കത്തയിലേത് പിങ്ക് ബോള്‍ ടെസ്റ്റല്ല? റെഡ് ബോള്‍ തന്നെ!! ഇന്ത്യയുടെ പുതിയ തന്ത്രം ഇങ്ങനെ...

വിലക്ക് നേരിട്ട കാലത്തു താന്‍ അനുഭവിച്ച മാനസികാസ്ഥ വളരെ മോശമായിരുന്നുവെന്നു അഷ്‌റഫുള്‍ പറയുന്നു. ഉറക്കത്തെയാണ് അന്നു അഭയം തേടിയത്. രാത്രി മുഴുവന്‍ ടിവി കണ്ടിരുന്ന താന്‍ തൊട്ടടുത്ത ദിവസം ഉച്ചയ്ക്കു രണ്ടു മണിക്കാണ് എഴുന്നേറ്റിരുന്നത്. പിന്നീട് ഹജ്ജിന് പോയതോടെയാണ് ജീവിതത്തിന് ആകെ മാറ്റം വന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. വീണ്ടും ക്രിക്കറ്റ് കളിക്കാനാവുമോയെന്നു ഭയപ്പെട്ടിരുന്നു. പ്രായം തന്നെയായിരുന്നു കാരണം. ഷാക്വിബിന് ഇപ്പോള്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പിന്തുണയുണ്ട്. തന്നെയും ബോര്‍ഡ് പിന്തുണച്ചിരുന്നു. എന്നാല്‍ അതു ഷാക്വിബിനു ലഭിച്ചതു പോലത്തേതായിരുന്നില്ലെന്നും അഷ്‌റഫുള്‍ പറഞ്ഞു.

Story first published: Thursday, October 31, 2019, 16:07 [IST]
Other articles published on Oct 31, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X