
ചെല്‍സിയെ കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം എന്റെ മനസ്സില്‍ കടന്നു വരുന്നത് ലാംപാര്‍ഡിന്റെ മുഖമാണ്- ലാ ഗാലക്‌സി ഉടമ ടിം ലെല്‍വെക്കെ പറഞ്ഞു.
ഡേവിഡ് ബെക്കാമിനെ അമേരിക്കയിലെത്തിക്കാന്‍ ഏകദേശം രണ്ടു വര്‍ഷത്തോളം സമയമെടുത്തു. ലാംപാര്‍ഡിന്റെ കാര്യത്തിലും കാത്തിരുന്നു കാണാമെന്ന നയമാണ് ക്ലബ്ബിനുള്ളത്. വളരെ ആകര്‍ഷകമായ ഓഫര്‍ ക്ലബ്ബ് മുന്നോട്ടുവെച്ചിട്ടുണ്ട്.