റിയോ ഡി ജനീറോ: 100 മീറ്റര്‍ ഓട്ടത്തില്‍ മാത്രമല്ല, ഉസൈന്‍ ബോള്‍ട്ടിന് 200 മീറ്ററിലും എതിരില്ല. റിയോ ഡി ജനീറോയിലെ ഒളിമ്പിക്‌സ് ട്രാക്കിനെ ഒരിക്കല്‍ക്കൂടി ആവേശം കൊള്ളിച്ച് ഉസൈന്‍ ബോള്‍ട്ട് എന്ന ജമൈക്കക്കാരന്‍ 200 മീറ്ററിലും സ്വര്‍ണം നേടി. 19.78 സെക്കന്‍ഡിലാണ് ലോകത്തെ ഏറ്റവും വേഗം കൂടി മനുഷ്യനായ ഉസൈന്‍ ബോള്‍ട്ട് 200 മീറ്റര്‍ പൂര്‍ത്തിയാക്കിയത്.
Read Also: എടുക്കൂടാ... മെഡല് എടുക്കൂടാ... ഇന്ത്യയുടെ ഒളിംപിക്‌സ് വെങ്കല മെഡലിന് ഇടിവെട്ട് ട്രോളൂകൾ!
റിയോ ഒളിംപികസില്‍ ഉസൈന്‍ ബോള്‍ട്ടിന്റെ രണ്ടാമത്തെ സ്വര്‍ണമാണ് ഇത്. ആഗസ്ത് 15ന് 9.81 സെക്കന്റില്‍ 100 മീറ്റര്‍ ഓടിത്തീര്‍ത്ത് സ്വര്‍ണം നേടിയിരുന്നു. 100 മീറ്ററില്‍ ബോള്‍ട്ടിന്റെ ഹാട്രിക് ഒളിംപിക്സ് സ്വര്‍ണമായിരുന്നു അത്. 200 മീറ്ററിലും ബോള്‍ട്ടിന് ഹാട്രിക് സ്വര്‍ണമാണ് ഇത്. 100 മീറ്ററിലെ പോലെ ബെയ്ജിങ് ഒളിംപിക്‌സിലും ലണ്ടന്‍ ഒളിംപിക്‌സിലും ബോള്‍ട്ട് സ്വര്‍ണം നേടിയിരുന്നു.
200 മീറ്ററില്‍ ഒന്‍പതാം ഹീറ്റ്സില്‍ മത്സരിച്ച ഉസൈന്‍ ബോള്‍ട്ട് 20.28 സെക്കന്‍ഡില്‍ ഒന്നാമനായാണ് സെമിയില്‍ കടന്നത്. സെമിയിലും ഫൈനലിലും ബോള്‍ട്ടിന് കനപ്പെട്ട വെല്ലുവിളിയൊന്നും ഉണ്ടായില്ല. കാനഡയുടെ ആന്ദ്രേ ഡി ഗ്രേസ് ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്. 20.02 സെക്കന്‍ഡില്‍ 200 മീറ്റര്‍ പിന്നിട്ടാണ് ഗ്രേസ് വെളളിമെഡല്‍ സ്വന്തമാക്കിയത്. ഫ്രാന്‍സിന്റെ ക്രിസ്റ്റോഫ് ലമൈറ്റര്‍ 20.12 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് മൂന്നാമനായി.
കൃഷ്ണാ ഞാനാടാ ഗംഗ... കമ്മട്ടിപ്പാടത്തിലെ വിനായകനാണ് ഇപ്പോള്‍ ട്രോളുകളിലെ താരം!
കഴിഞ്ഞ രണ്ട് ഒളിമ്പിക്സുകളിലും ബോള്‍ട്ട് ട്രിപ്പിള്‍ സ്വര്‍ണം തികച്ചിരുന്നു. മികച്ച ഫോമിലുള്ള ബോള്‍ട്ട് 100 മീറ്ററിലും 200 മീറ്ററിലും ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. ലോകറെക്കോര്‍ഡും ഒളിംപിക്സ് റെക്കോര്‍ഡും കൈവശം വെക്കുന്ന ഉസൈന്‍ ബോള്‍ട്ടിന് മുന്നില്‍ രണ്ട് തവണയാണ് റിയോയില്‍ എതിരാളികള്‍ അടിയറവ് പറഞ്ഞത്.