വടകര: കോഴിക്കോട് വെച്ച് നടക്കുന്ന അറുപത്തിയാറാമത് ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ദീപശിഖ പ്രയാണം ആരംഭിച്ചു. ഏഷ്യന്‍ഗെയിംസ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ അച്ചുതക്കുറുപ്പിന്റെ വെള്ളികുളങ്ങരയിലെ സ്മൃതി കുടീരത്തില്‍ നിന്നും അച്ചുതക്കുറുപ്പിന്റെ മകള്‍ ആരാധനക്കുറുപ്പ് കൊളുത്തിയ ദീപശിഖ മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി യിൽ നിന്നും അര്‍ജുന അവാര്‍ഡ് ജേതാവ് കെ സി ഏലിയാമ്മ ഏറ്റുവാങ്ങി .
വിജയത്തില്‍ ഭാര്യ അനുഷ്‌കയ്ക്കും പങ്കുണ്ടെന്ന് വിരാട് കോലിയുടെ വെളിപ്പെടുത്തല്‍
സി കെ നാണു എം എല്‍ എ, വോളിബോള്‍ താരങ്ങള്‍ എന്നിവരടക്കം പ്രമുഖര്‍ ചടങ്ങിൽ പങ്കെടുത്തു . തുടര്‍ന്ന്‍ വെള്ളികുളങ്ങര ടൗൺ,സ്വീകരണം വടകര എന്നിവിടങ്ങളിൽ സ്വീകരണം നൽകി .

വയനാട്, മലപ്പുറം, ജില്ലകളില്‍ പര്യടനം നടത്തിയശേഷം ദീപശിഖ പ്രയാണം 20ന് കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സമാപിക്കും.