ലുസേന്‍: ലോകകപ്പ് മത്സരത്തിനിടെ എതിര്‍കളിക്കാരനെ കടിച്ച് മുറിവേല്‍പ്പിച്ച സംഭവത്തില്‍ ഉറുഗ്വന്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസ് നല്‍കിയ അപ്പീല്‍ അന്താരാഷ്ട്ര കായിക കോടതി തള്ളി. എതിര്‍കളിക്കാരനെ പരിക്കേല്‍പ്പിച്ച സുവാരസിന് ഫിഫ ശരിയായ ശിക്ഷയാണ് നല്‍കിയതെന്ന് അപ്പീല്‍ തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.
ഉറുഗ്വയ്ക്കുവേണ്ടി 8 മത്സരങ്ങളില്‍ കളിക്കുന്നതിന് സുവാരസിനെ വിലക്കിയ ഫിഫ 4 മാസം മറ്റുകളികളിനിന്നും വിലക്കിയിരുന്നു. ഇതോടെ, നിലവില്‍ ബാഴ്‌സലോണ താരമായ സുവാരസിന് ഒക്ടോബര്‍ 26ന് മാത്രമേ കളിക്കളത്തില്‍ ഇറങ്ങാന്‍ സാധിക്കുകയുള്ളൂ. 12,000 ഡോളര്‍ പിഴയും താരത്തിന് ചുമത്തിയിരുന്നു. അതേസമയം പരിശീലനമടക്കമുള്ള കാര്യങ്ങളില്‍ സുവാരിന് പങ്കെടുക്കാമെന്ന് കോതടി വ്യക്തമാക്കി.
ഇറ്റലിക്കെതിരായ ലോകകപ്പ് മത്സരത്തിനിടെയാണ് സുവാരസ് അച്ചടക്ക ലംഘനം നടത്തിയത്. ഇറ്റാലിയന്‍ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ വെച്ച് ഡിഫന്റര്‍ ചെല്ലിനിയുടെ ചുമലില്‍ പ്രകോപനമൊന്നുമില്ലാതെ സുവാരസ് കടിക്കുകയായിരുന്നു. സംഭവം റഫറിയുടെ കണ്ണില്‍പ്പെട്ടില്ലെങ്കിലും മത്സരത്തിനുശേഷം ഫിഫ അച്ചടക്ക സമിതിയാണ് സുവാരസിന് കടുത്ത ശിക്ഷ വിധിച്ചത്.
സുവാരസിനെതിരായ നടപടിയില്‍ ഉറുഗ്വന്‍ ഫുട്‌ബോള്‍ അധികൃതര്‍ രംഗത്തെത്തിയെങ്കിലും ഫിഫ തങ്ങളുടെ തീരുമാനത്തില്‍ നിന്നും പിന്നോട്ടു പോയില്ല. ഇതേ തുടര്‍ന്നാണ് സുവാരസ് അന്താരാഷ്ട്ര കായിക കോടതിയെ അപ്പീലുമായി സമീപിച്ചത്. നേരത്തെയും സുവാരസ് സമാനമായ കുറ്റം ചെയ്തതിരുന്നു. അന്നും അച്ചടക്ക നടപടിക്ക് വിധേയനായെങ്കിലും കുറ്റം ആവര്‍ത്തിച്ചതോടെയാണ് സുവാരസിനെതിരെ ഫിഫ നിലപാട് കടുപ്പിച്ചത്.