വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇന്ത്യയുടെ ഇതിഹാസ താരം സുബ്രതാ പാല്‍ ശരിക്കും ഉത്തേജകം ഉപയോഗിച്ചോ? ബി സാംപിള്‍ പരിശോധന വന്നാലറിയാം

ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ സുബ്രതാ പാലിനെ ഡോപ് ടെസ്റ്റ് പരാജയത്തിന്റെ പേരില്‍ വിലക്കിയിട്ടില്ലെന്ന് നാഡ

By കാശ്വിന്‍

ന്യൂഡല്‍ഹി: ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യന്‍ഗോള്‍ കീപ്പര്‍ സുബ്രതാ പാലിനെ ഇതുവരെ മത്സരങ്ങളില്‍ നിന്ന് വിലക്കിയിട്ടില്ലെന്ന് നാഷനല്‍ ആന്റി ഡോപ്പിംഗ് ഏജന്‍സി (നാഡ) അറിയിച്ചു.

ഇന്ത്യന്‍ ഫുട്‌ബോള്‍ താരം നിരോധിത മരുന്ന് ഉപയോഗിച്ചതായി പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍, പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറല്ലെന്ന് നാഡ ചീഫ് നവിന്‍ അഗര്‍വാള്‍ പറഞ്ഞു. സ്ഥിരമായി എല്ലാ കളിക്കാരുടെയും സാംപിളുകള്‍ നാഡ ശേഖരിക്കാറുണ്ട്. അതില്‍ ഒന്നില്‍ ഇത്തവണ ചില മരുന്നുപയോഗങ്ങളുടെ സൂചന കണ്ടു - നവിന്‍ അഗര്‍വാള്‍ വ്യക്തമാക്കി.

subratapaul

ഏത് തരം ഡ്രസ് കണ്ടന്റാണ് സുബ്രതയടെ സാംപിളില്‍ നിന്ന് കണ്ടെത്തിയതെന്ന് നാഡ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, ആസ്തമ രോഗികളുടെ മരുന്നില്‍ കാണുന്ന ടെര്‍ബുറ്റലൈന്‍ ആണെന്നാണ് സൂചന. ശരീരത്തിലേക്ക് കൂടുതലായി ഓസ്‌കിജനെ പ്രദാനം ചെയ്യുന്നതാണിത്. ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത് വാഡ ചട്ട പ്രകാരം നിയമവിരുദ്ധമാണ്. ഇത് അനുമതിയോടെ കൂടി മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.

എന്നാല്‍ ബി സാംപിള്‍ പരിശോധനക്കായി കാത്തിരിക്കുകയാണ് സുബ്രത പാല്‍. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും രാജ്യത്തിന് വേണ്ടി പോരാടുക മാത്രമാണ് ചെയ്തതെന്നും സുബ്രത വൈകാരികമായി പറഞ്ഞു. ബി സാംപിള്‍ പരിശോധന പോസിറ്റീവായാല്‍ നാല് വര്‍ഷം വിലക്ക് ലഭിക്കും.

subratapaul1

കഫ് സിറപ്പുകള്‍ ഉപയോഗിച്ചാലും ടെര്‍ബുറ്റലൈന്‍ അംശം രക്ത-മൂത്രങ്ങളില്‍ കലരുമെന്ന് സൂചനയുണ്ട്. ഒരു പക്ഷേ, താരം അറിയാതെ കഴിച്ച മരുന്നാകാം വിനയായത്. രണ്ട് തവണ ഇന്ത്യ നെഹ്‌റു കപ്പ് നേടുമ്പോള്‍ സുബ്രതാ പാല്‍ ആയിരുന്നു ഗോള്‍ വല കാത്തത്. ഇന്ത്യന്‍ സ്‌പൈഡര്‍മാന്‍ എന്ന വിശേഷണമുള്ള താരമാണ് സുബ്രത.

Story first published: Wednesday, April 26, 2017, 12:32 [IST]
Other articles published on Apr 26, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X