വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സെനഗല്‍ അട്ടിമറിക്കുമോ? ബ്രസീലും അര്‍ജന്റീനയും സൂക്ഷിച്ചോ! ഈ കളികള്‍ മിസ്സാക്കരുത്

ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് റൗണ്ടില്‍ കാത്തിരിക്കുന്നത് തകര്‍പ്പന്‍ മത്സരങ്ങളാണ്. ചില മത്സരങ്ങള്‍ മുന്‍ ലോക ക്ലാസിക്കുകളുടെ തനിയാവര്‍ത്തനമാണ്. ബ്രസീലിനും അര്‍ജന്റീനക്കും ഹോളണ്ടിനും ഫ്രാന്‍സിനും ഗ്രൂപ്പ് റൗണ്ടില്‍ ഒത്ത എതിരാളികളുണ്ട്. അവരുടേതായ ദിനത്തില്‍ ഏത് കൊലകൊമ്പനെയും മലര്‍ത്തിയടിക്കാന്‍ കെല്‍പ്പുള്ളവര്‍. ഗ്രൂപ്പ് റൗണ്ടില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട മത്സരങ്ങളെ കുറിച്ച്...


സെനഗല്‍-ഹോളണ്ട് (നവംബര്‍ 21)

സെനഗല്‍-ഹോളണ്ട് (നവംബര്‍ 21)

ലിവര്‍പൂളില്‍ ഒരുമിച്ച് കളിച്ച സൂപ്പര്‍താരങ്ങള്‍ നേര്‍ക്കുനേര്‍ വരും. സെനഗലിന്റെ സദിയോ മാനെയും ഹോളണ്ടിന്റെ ഡിഫന്‍ഡര്‍ വിര്‍ഗില്‍ വാന്‍ ഡിക്കും. ഉദ്ഘാടന മത്സരമായതിനാല്‍ സെനഗലിനെ സൂക്ഷിക്കണം. 2002 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാര്‍ എന്ന ആത്മവിശ്വാസവുമായി ഇറങ്ങിയ ഫ്രാന്‍സിനെ ഏക ഗോളിന് സെനഗല്‍ അട്ടിമറിച്ചിരുന്നു.

ഫ്രാന്‍സ്-ആസ്‌ത്രേലിയ (നവംബര്‍ 22)

ഫ്രാന്‍സ്-ആസ്‌ത്രേലിയ (നവംബര്‍ 22)

2018 റഷ്യ ലോകകപ്പില്‍ ഫ്രാന്‍സ് ഗ്രൂപ്പ് റൗണ്ടില്‍ ആദ്യം നേരിട്ടത് ആസ്‌ത്രേലിയയെ ആയിരുന്നു. ഇത്തവണ ഡി ഗ്രൂപ്പില്‍ ഫ്രഞ്ച് പടക്ക് അതേ എതിരാളിയെ തന്നെയാണ് ആദ്യം നേരിടേണ്ടത്. ബ്രസീലിന് ശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീം ആവുക എന്ന ലക്ഷ്യമാണ് ഫ്രാന്‍സിന്. 2020 യൂറോയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് മുന്നില്‍ വീണുപോയ ഫ്രാന്‍സ് ആ ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല. നാഷന്‍സ് ലീഗില്‍ നിന്നും ഫ്രാന്‍സ് പുറത്തായി. ഖത്തറിലെ ആദ്യ മത്സരം ഫ്രാന്‍സിന് നിര്‍ണായകമാണ്.

ബ്രസീല്‍-സെര്‍ബിയ (നവംബര്‍ 24)

ബ്രസീല്‍-സെര്‍ബിയ (നവംബര്‍ 24)

ലാറ്റിനമേരിക്കന്‍ കരുത്തരായ ബ്രസീല്‍ കൂടുതല്‍ തവണ ലോകകപ്പ് ഉയര്‍ത്തിയ ടീമാണ്. ഗ്രൂപ്പ് റൗണ്ടില്‍ മഞ്ഞപ്പടയെ കാത്തിരിക്കുന്നത് യൂറോ ക്വാളിഫൈയിംഗ് റൗണ്ടില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത സെര്‍ബിയയാണ്. ഗ്രൂപ്പിലെ എട്ട് മത്സരങ്ങളില്‍ ആറ് ജയങ്ങളും രണ്ട് തോല്‍വിയുമാണ് സെര്‍ബിയക്ക്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തിയവര്‍. ബ്രസീല്‍ ഗ്രൂപ്പ് റൗണ്ടില്‍ അപരാജിതരായാണ് ലോകകപ്പ് യോഗ്യത നേടിയത്.

സ്‌പെയിന്‍-ജര്‍മനി (നവംബര്‍ 27)

സ്‌പെയിന്‍-ജര്‍മനി (നവംബര്‍ 27)

ഗ്രൂപ്പ്‌റൗണ്ടിലെ ഫൈനല്‍ എന്ന് വിശേഷിപ്പിക്കാം. രണ്ട് ലോകചാമ്പ്യന്‍മാര്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ തീപാറും. 2008 യൂറോ കപ്പ് ഫൈനലിന്റെ തനിയാവര്‍ത്തനം. അന്ന് സ്‌പെയിന്‍ ചാമ്പ്യന്‍മാരായി. 2010 ലോകകപ്പ് സെമിഫൈനലിലും സ്‌പെയിനിന് മുന്നില്‍ ജര്‍മനി വീണു. ഏറ്റവും ഒടുവില്‍ മുഖാമുഖം വന്നത് 2020 നാഷന്‍സ് ലീഗില്‍. 6-0ന് സ്‌പെയിന്‍ ആറാടി. ഖത്തറിലെ ഗ്രൂപ്പ് ഇ ജേതാവിനെ തീരുമാനിക്കുന്ന മത്സരമാകും ഇത്.

പോര്‍ച്ചുഗല്‍ - ഉറുഗ്വെ (നവംബര്‍ 28)

പോര്‍ച്ചുഗല്‍ - ഉറുഗ്വെ (നവംബര്‍ 28)

മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ഒപ്പം കളിച്ചിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും എഡിന്‍സന്‍ കവാനിയും നേര്‍ക്കുനേര്‍ വരുന്ന മത്സരം. ഇനിയൊരു ലോകകപ്പ് കളിക്കാന്‍ രണ്ട് പേര്‍ക്കും സാധിച്ചേക്കില്ല. യൂറോ കപ്പ് നേടിയ ക്രിസ്റ്റ്യാനോക്ക് ലോകകപ്പ് ഒരു സ്വപ്‌നമാണ്. കൂടുതല്‍ തവണ യുവേഫ ചാമ്പ്യന്‍സ് ലീഗ് നേടി റെക്കോര്‍ഡിട്ട ക്രിസ്റ്റിയാനോ ലയണല്‍ മെസിയെ പോലെ ഒരേയൊരു ദിവസത്തിനായിട്ടാണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ തുടരുന്നത്. അത് ലോകകപ്പ് ഫൈനലാണ്.

ഗ്രൂപ്പ് എച്ച് ജേതാക്കളെ തീരുമാനിക്കുക ഈ മത്സരമാകും. ഘാന, ദക്ഷിണ കൊറിയ ടീമുകളാണ് ഗ്രൂപ്പിലുള്ളത്.

വെയില്‍സ്-ഇംഗ്ലണ്ട് (നവംബര്‍ 29)

വെയില്‍സ്-ഇംഗ്ലണ്ട് (നവംബര്‍ 29)

യൂറോപ്യന്‍ ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ പ്ലേ ഓഫ് കടമ്പ കടന്ന് അവസാനം ഇടംപിടിച്ച ടീമാണ് വെയില്‍സ്. ഗാരെത് ബെയ്‌ലാണ് ടീമിന്റെ നെടുനായകത്വം വഹിക്കുന്നത്. യൂറോ കപ്പില്‍ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ട് കിരീട ഫേവറിറ്റുകളില്‍ ഒരു ടീമാണ്. എന്നാല്‍, നാഷന്‍സ് ലീഗില്‍ പരാജയപ്പെട്ടത് തിരിച്ചടിയാണ്. കിട്ടാവുന്നതില്‍ മികച്ച ടീമിനെ ലഭിച്ചിട്ടും കോച്ച് സൗത്‌ഗേറ്റിന് പ്രതീക്ഷ പുലര്‍ത്താനാകുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.

പോളണ്ട്-അര്‍ജന്റീന (നവംബര്‍ 30)

പോളണ്ട്-അര്‍ജന്റീന (നവംബര്‍ 30)

യൂറോപ്പിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍- ലയണല്‍ മെസിയും റോബര്‍ട് ലെവന്‍ഡോസ്‌കിയും- നേര്‍ക്കുനേര്‍ വരുന്ന വേദി. ക്ലബ്ബ് ഫുട്‌ബോളില്‍ രണ്ട് പേരും കൂടി നേടിയ ഗോളുകള്‍ ഏകദേശം 1100ന് മുകളില്‍ വരും! 2021 ഫിഫ ബെസ്റ്റ് അവാര്‍ഡില്‍ മെസിയെ പിറകിലാക്കി ലെവന്‍ഡോസ്‌കി ജേതാവായിരുന്നു. എന്നാല്‍, ബാലണ്‍ദ്യോറില്‍ ലെവന്‍ഡോസ്‌കിയെ പിന്തള്ളി മെസി ജേതാവായി. രാജ്യാന്തര വേദിയില്‍ നേര്‍ക്കുനേര്‍ വന്നാല്‍ ആരാകും രാജാവ് എന്ന് തെളിയിക്കാന്‍ രണ്ട് പേര്‍ക്കുമുള്ള അവസരമാണിത്.

ക്രൊയേഷ്യ-ബെല്‍ജിയം (ഡിസംബര്‍ 1)

ക്രൊയേഷ്യ-ബെല്‍ജിയം (ഡിസംബര്‍ 1)

2018 ലോകകപ്പ് റണ്ണേഴ്‌സപ്പുകളായ ക്രൊയേഷ്യയും സ്ഥിരതയോടെ കളിക്കുന്ന ബെല്‍ജിയവും തമ്മിലുള്ള പോരാട്ടം ഖത്തറിന് വിരുന്നാകും. ക്രൊയേഷ്യയുടെ ലൂക മോഡ്രിചും ബെല്‍ജിയത്തിന്റെ കെവിന്‍ ഡി ബ്രൂയിനും മധ്യനിരയില്‍ പന്താട്ടം നടത്തുന്നത് മത്സരത്തെ ക്ലാസിക് ആക്കും.

ഘാന-ഉറുഗ്വെ (ഡിസംബര്‍ 2)

ഘാന-ഉറുഗ്വെ (ഡിസംബര്‍ 2)

2010 ലോകകപ്പില്‍ ഘാന-ഉറുഗ്വെ മത്സരം വിവാദങ്ങള്‍ നിറഞ്ഞ, നാടകീയ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ മത്സരമായിരുന്നു. അന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ എക്‌സ്ട്രാ ടൈമിലെ ആവേശത്തില്‍ ലൂയിസ് സുവാരസ് ഘാനയുടെ ഗോള്‍ ശ്രമം കൈ കൊണ്ട് തട്ടി ചുവപ്പ് കാര്‍ഡ് കണ്ടു. ഘാനക്കായി പെനാല്‍റ്റി കിക്കെടുത്ത അസമോവ ഗ്യാന് ലക്ഷ്യം കാണാനായില്ല. ഉറുഗ്വെ ഷൂട്ടൗട്ട് ജയിച്ച് സെമിയിലെത്തി.

Story first published: Tuesday, June 28, 2022, 20:11 [IST]
Other articles published on Jun 28, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X