വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ആശാന്റെ കുട്ടികളെ കളി പഠിപ്പിക്കാന്‍ മഞ്ഞപ്പട... ലക്ഷ്യം ഹാട്രിക് ജയം

ബുധനാഴ്ച രാത്രി എട്ടു മണിക്കാണ് മല്‍സരം

By Manu

ജംഷഡ്പൂര്‍: തുടര്‍ച്ചയായ രണ്ടു എവേ ജയങ്ങളുമായി ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ബുധനാഴ്ച വീണ്ടുമിറങ്ങുന്നു. എവേ മല്‍സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയുമായാണ് മഞ്ഞപ്പട കൊമ്പുകോര്‍ക്കുന്നത്. കഴിഞ്ഞ സീസണിലെ തങ്ങളുടെ കോച്ചായ സ്റ്റീവ് കോപ്പലിനെതിരേ ബ്ലാസ്റ്റേഴ്‌സ് അണിനിരക്കുന്ന മല്‍സരമെന്ന പ്രത്യേകത കൂടി ഈ പോരാട്ടത്തിനുണ്ട്. ബുധനാഴ്ച രാത്രി എട്ടു മണിക്ക് ജെആര്‍ഡി ടാറ്റാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് ബ്ലാസ്റ്റേഴ്‌സ്-ജംഷഡ്പൂര്‍ മല്‍സരം.
ഡേവിഡ് ജെയിംസ് പരിശീലകനായ ശേഷം പരാജയമറിയാതെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പ്. ജെയിംസിനു കീഴില്‍ കളിച്ച മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും ജയിച്ച മഞ്ഞപ്പട ഒന്നില്‍ സമനില വഴങ്ങുകയായിരുന്നു.

തകര്‍പ്പന്‍ ഫോമില്‍

തകര്‍പ്പന്‍ ഫോമില്‍

റെനെ മ്യുളെന്‍സ്റ്റീന്‍ പരിശീലകനായിരുന്നപ്പോള്‍ തുടര്‍ച്ചയായി നേരിട്ട തിരിച്ചടികളെ തുടര്‍ന്ന് ആത്മവിശ്വാസം നഷ്ടപ്പെട്ട ബ്ലാസ്റ്റേഴ്‌സിനെയല്ല ഇപ്പോള്‍ കാണുന്നത്. എത്ര ശക്തരായ ടീമിനെയും ചങ്കൂറ്റത്തോടെ നേരിടാനുള്ള ആത്മവിശ്വാസം തങ്ങള്‍ക്കുണ്ടെന്ന് കഴിഞ്ഞ കളിയില്‍ മുംബൈ സിറ്റിയെ കീഴടക്കി മഞ്ഞപ്പട തെളിയിച്ചതാണ്.
ഈ ആത്മവിശ്വാസത്തോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്പൂരിന്റെ മൈതനാത്ത് ബൂട്ടണിയുന്നത്. ഹാട്രിക് ജയത്തോടെ പോയിന്റ് പട്ടികില്‍ ഇനിയും മുന്നേറുകയെന്നതാണ് മഞ്ഞപ്പടയുടെ ലക്ഷ്യം.

വിനീതിന്റെ തിരിച്ചുവരവ്

വിനീതിന്റെ തിരിച്ചുവരവ്

പരിക്കു ഭേദമായി സൂപ്പര്‍ താരം സികെ വിനീത് മുംബൈക്കെതിരായ കഴിഞ്ഞ മല്‍സരത്തിലൂടെ ടീമിലേക്ക് തിരിച്ചുവന്നിരുന്നു. രണ്ടാംപകുതിയിലാണ് വിനീത് കളത്തിലിറങ്ങിയത്. ജംഷഡ്പൂരിനെതിരേ ആദ്യ ഇലവനില്‍ തന്നെ വിനീത് ഉണ്ടാവുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
കഴിഞ്ഞ മല്‍സരത്തില്‍ പ്ലെയിങ് ഇലവനില്‍ ഉണ്ടായിരുന്ന മിലന്‍ സിങിവു പകരമാണ് വിനീത് ടീമിലെത്തുക. വിനീതിന്റെ മടങ്ങിവരവ് ഒഴിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ടാവാന്‍ സാധ്യതയില്ല.
പരിക്കു മൂലം മലയാളി ഡിഫന്‍ഡര്‍ റിനോ ആന്റോയുടെ സേവനം ബ്ലാസ്റ്റേഴ്‌സിനു ലഭിക്കില്ല. ദിമിതര്‍ ബെര്‍ബറ്റോവ്, മാര്‍ക്ക് സിഫ്‌നിയോസ് എന്നിവര്‍ കളിക്കാനുള്ള സാധ്യത കുറവുമാണ്.

ആദ്യപാദം ഗോള്‍രഹിതം

ആദ്യപാദം ഗോള്‍രഹിതം

ബ്ലാസ്‌റ്റേഴ്‌സും ജംഷഡ്പൂരും തമ്മിലുള്ള സീസണിലെ രണ്ടാംപാദ മല്‍സരം കൂടിയാണിത്. നേരത്തേ കൊച്ചിയില്‍ ഇരുടീമും കൊമ്പുകോര്‍ത്തപ്പോള്‍ മല്‍സരം ഗോള്‍രഹിതമായി കലാശിക്കുകയായിരുന്നു. ആരാധകരെ നിരാശപ്പെടുത്തിയ മല്‍സരം കൂടിയായിരുന്നു ഇത്. ഒന്നാം പകുതിയില്‍ മഞ്ഞപ്പട ബോള്‍ പൊസെഷനില്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍ രണ്ടാംപകുതിയില്‍ ജംഷഡ്പൂരിന്റെ ഊഴമായിരുന്നു.
എങ്കിലും കളിയില്‍ കൂടുതല്‍ ഗോളവസരങ്ങളൊന്നും പിറന്നില്ല. അവസാന മിറ്റുകളില്‍ മാത്രമാണ് മല്‍സരം ചൂടുപിടിച്ചത്. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടായിരുന്ന കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടിന് ജംഷഡ്പൂരിന്റെ വിജയഗോള്‍ നേടാനുള്ള സുവര്‍ണാവസരം ലഭിച്ചെങ്കിലും ഗോളി പോള്‍ ഫെറക്കൂബ ആതിഥേയരുടെ രക്ഷകനായി.
എന്നാല്‍ അന്നത്തെ ടീമില്‍ നിന്നും ബ്ലാസ്റ്റേഴ്‌സ് ഏറെ മെച്ചപ്പെട്ടു കഴിഞ്ഞു. ഓരോ മല്‍സരം കഴിയുന്തോറും പ്രകടനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് മഞ്ഞപ്പട.

ജയിച്ചാല്‍ മൂന്നാമത്

ജയിച്ചാല്‍ മൂന്നാമത്

ജംഷഡ്പൂരിനെ അവരുടെ മടയില്‍ കീഴടക്കാനായാല്‍ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്കുയരാന്‍ ബ്ലാസ്റ്റേഴ്‌സിനാവും. നിലവില്‍ 10 മല്‍സരങ്ങളില്‍ നിന്നും മൂന്നു ജയവും അഞ്ചു സമനിലയും രണ്ടു തോല്‍വിയുമടക്കം 14 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്.
അതേസമയം, സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ ജംഷഡ്പൂരിന് ജയിച്ചേ തീരൂ. നിലവില്‍ ഒമ്പത് കളികൡ നിന്നും 10 പോയിന്റോടെ എട്ടാംസ്ഥാനത്താണ് കോപ്പലാശാന്റെ കുട്ടികള്‍.

ഹ്യൂമേട്ടന്‍ തുറുപ്പുചീട്ട്

ഹ്യൂമേട്ടന്‍ തുറുപ്പുചീട്ട്

കഴിഞ്ഞ രണ്ടു കളികളില്‍ നിന്നായി നാലു ഗോളുകള്‍ അടിച്ചുകൂട്ടിയ മലയാളികളുടെ സ്വന്തം ഹ്യൂമേട്ടനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തുറുപ്പുചീട്ട്. വിനീതിന്റെ തിരിച്ചുവരവും മഞ്ഞപ്പടയെ കൂടുതല്‍ അപകടകാരികളാക്കും. ഇവരെക്കൂടാതെ കറേജ് പെക്യൂസന്‍, പുതുതായി ടീമിലെത്തിയ ഉഗാണ്ടന്‍ മിഡ്ഫീല്‍ഡര്‍ കെസിറോണ്‍ കിസീത്തോ എന്നിവരുടെയെല്ലാം മിന്നുന്ന ഫോം ബ്ലാസ്‌റ്റേഴ്‌സിനെ മറ്റൊരു ജയം സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
മറുഭാഗത്ത് ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും ശക്തമായ പ്രതിരോധ നിരയുള്ള ടീമാണ് ജംഷഡ്പൂരിന്റേത്. എന്നാല്‍ ഹോംഗ്രൗണ്ടിലെ മോശം ഫോം കോപ്പലിനെ ആശങ്കയിലാക്കുന്നുണ്ട്. സ്വന്തം മൈതാനത്ത് കളിച്ച നാലു കളികളില്‍ നിന്നും രണ്ടു പോയിന്റ് മാത്രമാണ് അവര്‍ക്കു നേടാനായത്.

Story first published: Tuesday, January 16, 2018, 14:43 [IST]
Other articles published on Jan 16, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X