For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്‍: വീണ്ടും സമനില ഭൂതം, ബ്ലാസ്റ്റേഴ്‌സിനെ വിഴുങ്ങി... ആറാം സമനില

ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്താണ്

By Manu

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ വീണ്ടും സമനില ഭൂതം പിടികൂടി. എവേ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ എടിക്കെയുമായാണ് മഞ്ഞപ്പട 2-2ന്റെ സമനില കൊണ്ടു തൃപ്തിപ്പെട്ടത്. രണ്ടു തവണ ലീഡ് നേടിയ ശേഷമാണ് ഇതു കളഞ്ഞുകുളിച്ച് ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങിയത്. ജയിച്ചിരുന്നെങ്കില്‍ പോയിന്റ് പട്ടികയില്‍ ടോപ്പ് ഫോറിലേക്ക് കയറാന്‍ ബ്ലാസ്റ്റേഴ്‌സിനാവുമായിരുന്നു.

സീസണിലെ ആറാം സമനിലയാണ് എടിക്കെയ്‌ക്കെതിരേ ബ്ലാസ്‌റ്റേഴ്‌സ് വഴങ്ങിയത്. ഇത്തവണ ഏറ്റവുമധികം മല്‍സരങ്ങളില്‍ സമനില വഴങ്ങിയ ടീം കൂടിയാണ് മഞ്ഞപ്പട. ജയിക്കാനായില്ലെങ്കിലും സ്ഥാനം മെച്ചപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് 21 പോയിന്റുമായി അഞ്ചാംസ്ഥാനത്തേക്കു കയറി.

ഐസ്‌ലന്‍ഡ് സ്‌ട്രൈക്കര്‍ ഗുഡ്‌ജോണ്‍ ബാല്‍വിന്‍സണ്‍ (33ാം മിനിറ്റ്), മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്‍ സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവ് (55) എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌കോറര്‍മാര്‍. ബ്ലാസ്‌റ്റേഴ്‌സ് ജഴ്‌സിയില്‍ ഇരുവരുടെയും കന്നി ഗോള്‍ കൂടിയായിരുന്നു ഇത്. റയാന്‍ ടെയ്‌ലറും (38) ടോം തോര്‍പ്പും (75) കൊല്‍ക്കത്തയുടെ ഗോളുകള്‍ മടക്കി.

ഹ്യൂമും ജിങ്കനുമില്ല

ഹ്യൂമും ജിങ്കനുമില്ല

പൂനെ സിറ്റിക്കെതിരായ കഴിഞ്ഞ എവേ മല്‍സരത്തില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് മഞ്ഞപ്പട ഇറങ്ങിയത്. സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമും ക്യാപ്റ്റനും ഡിഫന്‍ഡറുമായ സന്ദേഷ് ജിങ്കനും ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ഇല്ലായിരുന്നു. ഹ്യൂം പരിക്കുമൂലം ടീമിനു പുറത്തായപ്പോള്‍ സസ്‌പെന്‍ഷനെ തുടര്‍ന്നാണ് ജിങ്കന്റെ സേവനം ടീമിനു നഷ്ടമായത്. പരിക്കു ഭേദമായി സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവും കഴിഞ്ഞ മാസം ടീമിലെത്തിയ ഐസ്‌ലന്‍ഡ് സ്‌ട്രൈക്കര്‍ ഗുഡ്യോന്‍ ബാല്‍വിന്‍സണും ടീമിലെത്തി.

ആദ്യ അവസരം എടിക്കെയ്ക്ക്

ആദ്യ അവസരം എടിക്കെയ്ക്ക്

കളിയുടെ ആദ്യ 20 മിനിറ്റില്‍ ഇരുടീമിലും മികച്ച ഗോളവസരങ്ങളൊന്നും ലഭിച്ചില്ല. ഇരുടീമും ചില നീക്കങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ഗോള്‍കീപ്പര്‍മാരെ പരീക്ഷിക്കുന്നതായിരുന്നില്ല. കൊല്‍ക്കത്തയ്ക്കായിരുന്നു കളിയില്‍ നേരിയ മുന്‍തൂക്കം. 20ാം മിനിറ്റില്‍ എടിക്കെയ്ക്കാണ് ഗോള്‍ നേടാനുള്ള ആദ്യത്തെ അവസരം ലഭിച്ചത്. ബെര്‍ബറ്റോവില്‍ നിന്നും പന്ത് തട്ടിയെടുത്ത് കാല്‍ഡെയ്‌റെയ്‌റ വലതുവിങില്‍ നിന്നും ബോക്‌സിനുള്ളിലേക്ക് നല്‍കിയ മനോഹരമായ ത്രൂബോള്‍ ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ശരിയായി കണക്ട് ചെയ്യാന്‍ പാറ്റേഴ്‌സനായില്ല.

ബാല്‍വിന്‍സണിലൂടെ ബ്ലാസ്റ്റേഴ്‌സ് മുന്നില്‍

ബാല്‍വിന്‍സണിലൂടെ ബ്ലാസ്റ്റേഴ്‌സ് മുന്നില്‍

33ാം മിനിറ്റില്‍ കളിയിലെ ആദ്യമായി ലഭിച്ച അവസരം തന്നെ ബ്ലാസ്‌റ്റേഴ്‌സ് ഗോളാക്കി മാറ്റി. പെക്യൂസന്‍ നല്‍കിയ പാസുമായി ഇടതുവിങിലൂടെ പറന്നെത്തിയ മലയാളി താരം ബോക്‌സിനു കുറുകെ നല്‍കിയ ക്രോസ് ബാല്‍വിന്‍സണ്‍ ഹെഡ്ഡറിലൂടെ വലയ്ക്കുള്ളിലാക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയില്‍ താരത്തിന്റെ കന്നി ഗോള്‍ കൂടിയായിരുന്നു ഇത്.

സമനില പിടിച്ചെടുത്തു എടിക്കെ

സമനില പിടിച്ചെടുത്തു എടിക്കെ

ലീഡിന് അഞ്ചു മിനിറ്റിന്റെ ആയുസ്സ് മാത്രമേയുണ്ടായുള്ളൂ. 38ാം മിനിറ്റില്‍ റയാന്‍ ടെയ്‌ലറിലൂടെ എടിക്കെ സമനില പിടിച്ചുവാങ്ങി. ബോക്‌സിനു പുറത്തു വച്ച് ടെയ്‌ലര്‍ തൊടുത്ത ദുര്‍ബലമായ ഗ്രൗണ്ടര്‍ ബ്ലാസ്റ്റേഴ്‌സ് ഡിഫന്‍ഡര്‍ ലാല്‍റുവാത്താരയുടെ കാലില്‍ തട്ടി ദിശമാറി വലയിലേക്ക് പാഞ്ഞുകയറിയപ്പോള്‍ ഗോള്‍കീപ്പര്‍ സുഭാശിഷ് അന്തം വിട്ടു നോക്കി നില്‍ക്കുകയായിരുന്നു.
42ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് ലീഡ് പിടിക്കാനുള്ള സുവര്‍ണാവസരം ലഭിച്ചു. ബോക്‌സിനുള്ളില്‍ വച്ച് പെക്ക്യൂസന്‍ തൊടുത്ത കരുത്തുറ്റ വലംകാല്‍ ഷോട്ട് എടിക്കെ താരം തോര്‍പ്പിന്റെ ശരീരത്തില്‍ തട്ടി ദിശ മാറിയ ശേഷം ഇഞ്ചുകള്‍ വ്യത്യാസത്തില്‍ പുറത്തുപോവുകയായിരുന്നു.

ബെര്‍ബ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും മുന്നില്‍

ബെര്‍ബ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും മുന്നില്‍

56ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആവേശത്തിലാക്കി ബെര്‍ബറ്റോവ് ടീമിന് ലീഡ് സമ്മാനിച്ചു. സീസണില്‍ ബെര്‍ബയുടെ കന്നി ഗോള്‍ കൂടിയായിരുന്നു ഇത്. ജാക്കിച്ചാന്ദിന്റെ ഫ്രീകിക്കിനൊടുവില്‍ ലഭിച്ച പന്ത് ബോക്‌സിനു പുറത്തു നിന്നുള്ള വെടിയുണ്ട കണക്കെയുള്ള വോളിയിലൂടെ മുന്‍ യുനൈറ്റഡ് ഗോള്‍മെഷീന്‍ വലയ്ക്കുള്ളിലേക്ക് പറത്തിയപ്പോള്‍ ഗോളിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

വീണ്ടും ഒപ്പമെത്തി കൊല്‍ക്കത്ത

വീണ്ടും ഒപ്പമെത്തി കൊല്‍ക്കത്ത

75ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിജയപ്രതീക്ഷകള്‍ തകര്‍ത്ത് എടിക്കെ ഒരിക്കല്‍ക്കൂടി സമനില പിടിച്ചുവാങ്ങി. ആദ്യ ഗോള്‍ നേടിയ ടെയ്‌ലറാണ് ഈ ഗോളിനു വഴിയൊരുക്കിയത്. കോര്‍ണറിനൊടുവില്‍ ലഭിച്ച പന്ത് ടെയ്‌ലര്‍ വലതുമൂലയില്‍ നിന്നും ബോക്‌സിനു കുറുകെ ക്രോസ് ചെയ്തപ്പോള്‍ തോര്‍പ്പ് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ വലകുലുക്കുകയായിരുന്നു.

Story first published: Thursday, February 8, 2018, 22:18 [IST]
Other articles published on Feb 8, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+